Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചേട്ടനെന്നും അപ്പനെന്നും പറഞ്ഞു വന്നവര്‍ ഉപയോഗിച്ചു: ലൈംഗിക പീഡനം തുറന്നു പറഞ്ഞ് മലയാള നടി
reporter
കഴിഞ്ഞ ദിവസം എറണാകുളം സൗത്തിലെ ഒരു സ്വകാര്യ ട്രാവല്‍സ് ഓഫിസില്‍ അതിക്രമിച്ചു കയറി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിന് അശ്വതിയുടെ സുഹൃത്ത് നൗഫലിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയിരുന്നു. അശ്വതിക്കൊപ്പം എത്തിയായിരുന്നു ഈ അതിക്രമം. ട്രാവല്‍സ് ഉടമയുടെ പരാതിയില്‍ പൊലീസ് എത്തി ഇവരെ അനുനയിപ്പിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കു കൂടി അവകാശപ്പെട്ടതാണ് ട്രാവല്‍സും അതിന്റെ വാഹനങ്ങളും എന്നും തനിക്ക് ഒന്നരക്കോടിയോളം രൂപ കിട്ടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

''ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ല. 25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. വലിയ ആഗ്രഹങ്ങളില്ല.'' ലഹരി, പെണ്‍വാണിഭ കേസുകളില്‍ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റേതാണ് ഈ വാക്കുകള്‍. 16-ാം വയസ്സില്‍ പ്രണയിച്ച ആള്‍ക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയതാണ് താനെന്ന് അശ്വതി പറയുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആള്‍ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവര്‍ക്കു കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

താന്‍ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിച്ചു. പക്ഷെ ഇവര്‍ ജീവിക്കാന്‍ വിടില്ല. എന്നെ നല്ല രീതിയില്‍ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തില്‍ മോശപ്പെട്ട രീതിയില്‍ ജീവിക്കണമെന്ന ആഗ്രഹിച്ച വ്യക്തിയല്ല താന്‍. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്‌സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവര്‍ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാന്‍ സാക്ഷിയാണ്. വീട്ടുകാരോട് തനിക്കു ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്. ഞാന്‍ ഇപ്പോഴും ട്രീറ്റ്‌മെന്റിലാണ്. ഡ്രഗ്‌സ് അടി നിര്‍ത്തി. വിവാഹം കഴിച്ച് ഇതില്‍ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്കു പേടിക്കാതെ പറയാം.
 
Other News in this category

 
 




 
Close Window