Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ക്രൂരതയും പീഡനവും വ്യാപകമായിരിക്കുന്നു - ഹൈക്കോടതി
Text by TEAM UKMALAYALAM PATHRAM
വിസ്മയ കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ താങ്ങാനാവാതെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയാണ്.
കുറ്റകൃത്യത്തിന്റെ ഗൗരവവും സാമൂഹികാഘാതവും പരിഗണിച്ചാല്‍ ജാമ്യത്തിന് പ്രതി കിരണ്‍ അര്‍ഹനല്ലെന്നും ശിക്ഷ സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു. കിരണിന് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലില്‍ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജഡ്ജി സുജിത് പി.എന്‍ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window