Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന നല്‍കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി, സമരവുമായി ജീവനക്കാര്‍ മുന്നോട്ട്
reporter

ലണ്ടന്‍: 2022-23 വര്‍ഷത്തെ ശമ്പളവര്‍ദ്ധന വിഷയം കീറാമുട്ടിയായി തുടരുന്നതിനിടെ 2023-24 വര്‍ഷത്തെ ഓഫര്‍ ഇറക്കി എന്‍എച്ച്എസ് സമരങ്ങള്‍ക്ക് അയവ് വരുത്താന്‍ ഗവണ്‍മെന്റ് നീക്കം. നഴ്സുമാര്‍ക്കും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും അടുത്ത ശമ്പളവര്‍ദ്ധന മൂന്ന് മാസം മുന്നോട്ട് നീക്കി നല്‍കാമെന്നാണ് സ്റ്റീവ് ബാര്‍ക്ലെ സൂചിപ്പിച്ചിരിക്കുന്നത്.2023/24 വര്‍ഷത്തെ ശമ്പള സെറ്റില്‍മെന്റ് സംബന്ധിച്ച് യൂണിയനുകള്‍ നല്‍കിയ പദ്ധതി പരിശോധിക്കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. ഇതാണ് ഏപ്രിലില്‍ ലഭിക്കേണ്ട വര്‍ദ്ധന ജനുവരി മുതല്‍ മുന്‍കൂര്‍ തീയതി മുതല്‍ ലഭ്യമാക്കാന്‍ വഴിയൊരുക്കുന്നത്.ഏപ്രിലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 5% ശമ്പളവര്‍ദ്ധന നല്‍കിയാല്‍ ശരാശരി 33,338 പൗണ്ട് വരുമാനമുള്ള നഴ്സിന് 1670 പൗണ്ട് വര്‍ദ്ധന ലഭിക്കും. ജനുവരി വരെ ബാക്ക്ഡേറ്റ് ചെയ്ത് നല്‍കുന്നതിനാല്‍ 417 പൗണ്ട് അധികം ലഭിക്കും.

എന്നാല്‍ ഈ നീക്കം കൊണ്ടും ഉടന്‍ നടക്കാനിരിക്കുന്ന കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ. ബുധനാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടത്തുന്ന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു. നഴ്സുമാരുടെ പണിമുടക്ക് ജനുവരി 18, 19 തീയതികളിലാണ് നടക്കുക. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മറ്റൊരു പണിമുടക്ക് ജനുവരി 23-നാണ് വരുന്നത്.അതേസമയം മുന്‍കൂറായി ശമ്പളവര്‍ദ്ധന നീട്ടിനല്‍കാന്‍ ട്രഷറി സമ്മതിക്കുമോയെന്ന ചോദ്യം ബാക്കിയാണ്. 3.5 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിക്കരുതെന്നാണ് ട്രഷറിയുടെ നിലപാട്. ശമ്പളക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് വ്യക്തമാക്കിയതോടെ ഹെല്‍ത്ത്, എഡ്യുക്കേഷന്‍, ട്രാന്‍സ്പോര്‍ട്ട് മേഖലകളിലെ വിവിധ യൂണിയനുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window