Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
reporter

ലണ്ടന്‍: ബ്രിട്ടന്റെ ആരോഗ്യ മേഖല പ്രതീക്ഷിക്കുന്ന തോതില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നുണ്ടോ? രാജ്യത്തെ മരണസംഖ്യ പരിശോധിക്കുമ്പോള്‍ ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. 2022-ല്‍ യുകെയില്‍ 650,000-ല്‍ അധികം ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.1951ന് ശേഷമുള്ള സാധാരണ വര്‍ഷങ്ങളിലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ അധിക മരണങ്ങള്‍ സംഭവിച്ച വര്‍ഷമാണ് 2022 എന്ന് ടൈംസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. മഹാമാരി നേരിട്ട രണ്ട് വര്‍ഷം ഒഴിവാക്കിയാണ് ഈ കണക്കുകള്‍.ഡിസംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 9517 മരണങ്ങളാണ് വീണ്ടും രജിസ്റ്റര്‍ ചെയ്തത്. ക്രിസ്മസ് ആഴ്ചയില്‍ സാധാരണമായി നടക്കുന്നതിലും 1592 കൂടുതല്‍ മരണങ്ങളാണ് ഇത്. അഞ്ച് വര്‍ഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 20.1 ശതമാനം കൂടുതലുമാണ്.

ഈ മരണങ്ങളില്‍ കേവലം 393 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്, അതായത് 4.1% മാത്രം. 2020 മാര്‍ച്ച് മുതല്‍ 2022 അവസാനം വരെ ഇംഗ്ലണ്ടിലും, വെയില്‍സിലും കൊവിഡ് മൂലം 193,778 മരണങ്ങള്‍ സംഭവിച്ചുവെന്നാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊവിഡ് കണക്കുകളില്‍ നിന്നും താഴ്ന്ന് നില്‍ക്കുന്നുണ്ടെങ്കിലും 2019-നേക്കാള്‍ വര്‍ദ്ധിച്ച മരണങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു.കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് അഡ്രിയാന്‍ ബോയല്‍ വ്യക്തമാക്കി. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് മൂലം യുകെയില്‍ ആഴ്ചയില്‍ 300-500 രോഗികള്‍ മരിക്കുന്നതായാണ് ഇവരുടെ കണക്ക്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ആംബുലന്‍സ് ജീവനക്കാര്‍ മറ്റൊരു 24 മണിക്കൂര്‍ പണിമുടക്കിന് ഇറങ്ങുമ്പോഴാണ് ഈ കണക്ക് പുറത്തുവന്നത്.

 
Other News in this category

 
 




 
Close Window