Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയത് വിവാദമായി: ട്രാന്‍സ്ഫര്‍ ഉത്തരവ് റദ്ദാക്കി
Text by: Team Ukmalayalampathram
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടര്‍ അഖില എസ്. നായര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കി. അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി.

ട്രാന്‍സ്ഫര്‍ നടപടി തെറ്റായിരുന്നുവെന്നാണ് സിഎംഡി യുടെ റിപ്പോര്‍ട്ട്. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. 2022 ഡിസംബറിലെ ശമ്പളം 7 ദിവസം മാത്രമായിരുന്നു വൈകിയതെന്നും എന്നാല്‍ 41 ദിവസം വൈകിയെന്ന് അഖില തെറ്റിദ്ധരിപ്പിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്നായിരുന്നു അഖിലയുടെ ബാഡ്ജില്‍ എഴുതിയിരുന്നത്.

അഖിലയെ സ്ഥലംമാറ്റിയതില്‍ യൂണിനുകള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 31നാണ് ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിസി നടപടിയെടുത്തത്.
 
Other News in this category

 
 




 
Close Window