Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
2026 വരെ പണപ്പെരുപ്പം കുറയില്ലെന്ന് ഉറപ്പായി, ജീവിതച്ചെലവ് ഇനിയും കൂടുമെന്നും ഉറപ്പായി
reporter

ലണ്ടന്‍: പണപ്പെരുപ്പം 2 ശതമാനമാക്കി കുറയ്ക്കണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത നയം. എന്നാല്‍ 2026 വരെയെങ്കിലും ഈ ലക്ഷ്യം ഒരു സ്വപ്നമായി തന്നെ തുടരുമെന്നാണ് ഗോള്‍ഡ്മാന്‍ സാഷസിന്റെ പ്രവചനം. അടുത്ത മൂന്ന് വര്‍ഷവും പണപ്പെരുപ്പം ഈ നിലയിലേക്ക് താഴില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വിലക്കയറ്റ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം ഉയര്‍ന്ന് നില്‍ക്കുമെന്നാണ് വാള്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ ബ്രിട്ടന്‍ അനുഭവിക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിയുടെ നീളവും കൂടും. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുക. പണപ്പെരുപ്പം 2 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താന്‍ യത്നിക്കുന്ന കേന്ദ്ര ബാങ്ക് വരുംമാസങ്ങളിലും വിയര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

2021 ജൂലൈയ്ക്ക് ശേഷം പണപ്പെരുപ്പം വലിയ തോതില്‍ താഴ്ന്നിട്ടില്ല. ഇരട്ട അക്കത്തിലേക്ക് കുതിച്ചുയര്‍ന്ന ശേഷം കഴിഞ്ഞ മാസമാണ് ഇപ്പോഴും ഉയര്‍ന്ന നിരക്കായ 8.7 ശതമാനത്തില്‍ എത്തിയത്. ഉയരുന്ന പണപ്പെരുപ്പം താല്‍ക്കാലികമായിരിക്കുമെന്നാണ് 2021-ല്‍ ബാങ്ക് പ്രവചിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റഷ്യ ഉക്രെയിന്‍ അധിനിവേശം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എനര്‍ജി, ഭക്ഷ്യവിലകള്‍ കുതിച്ചുയര്‍ന്നത് വിപണിയ്ക്ക് കനത്ത സമ്മര്‍ദമായി മാറി. എന്നാല്‍ 2024-ഓടെ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലേക്ക് താഴുമെന്ന് ബാങ്ക് ഫെബ്രുവരിയില്‍ പ്രവചിച്ചു. ഈ മാസം ഇത് ഒന്‍പത് മാസം കൂടി നീട്ടിവെച്ച് വര്‍ഷത്തിന്റെ അവസാനത്തിലേക്ക് നീക്കി. എന്നാല്‍ ഇതിലും കാര്യം നടക്കില്ലെന്നാണ് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം. ഇതോടെ ബാങ്ക് കൂടുതല്‍ കടുപ്പത്തിലുള്ള നിലപാട് എടുത്തുകയും ഇത് പലിശ നിരക്കുകളെ ബാധിക്കുകയും ചെയ്യും.

ഇപ്പോള്‍ തന്നെ വാര്‍ഷിക തിരിച്ചടവില്‍ നൂറുകണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ക്കപ്പെട്ട് ഞെരുക്കത്തിലാണ് രാജ്യത്തെ ഭവനഉടമകള്‍. ഇവരുടെ മോര്‍ട്ട്ഗേജ് ബില്ലുകളെ ഈ അവസ്ഥ സാരമായി ബാധിക്കും.

 
Other News in this category

 
 




 
Close Window