Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ എ ആന്‍ഡ് ഇയില്‍ ചികിത്സ തേടിയവരില്‍ റെക്കോര്‍ഡ് വര്‍ധന
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ എ ആന്‍ഡ് ഇകളില്‍ ചികിത്സ തേടിയെത്തിയവരില്‍ ഇക്കഴിഞ്ഞ മേയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് എന്‍എച്ച്എസിലെ അര്‍ജന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സ്റ്റാഫുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ മേയ് മാസത്തില്‍2,240,070 പേരാണ് സന്ദര്‍ശിച്ചിരിക്കുന്നത്. ഇത് പ്രകാരം ഏപ്രില്‍ മാസത്തേക്കാള്‍ 4500 പേര്‍ കൂടുതലായി മേയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാസാന്ത പെര്‍ഫോമന്‍സ് സ്റ്റാറ്റിറ്റിക്സ് പ്രകാരം ആംബുലന്‍സ് ക്രൂസ് കഴിഞ്ഞ മാസം 624,092 ഫേസ് -ടു-ഫേസ് കാളുകളാണ് അറ്റന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്ന് ബാങ്ക് ഹോളിഡേ വീക്കെന്‍ഡുകളുണ്ടായതും എമര്‍ജന്‍സി കെയറില്‍ തിരക്കേറുന്നതിന് കാരണമായി. രോഗികളുടെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നതിനായി എന്‍എച്ച്എസ് ജീവനക്കാര്‍ കടുത്ത പരിശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമായി ഇലക്ടീവ് അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം 14.1 ആഴ്ചകളില്‍ നിന്നും 13.8 ആഴ്ചകളായി ചുരുങ്ങുകയും ചെയ്തിരുന്നു.

2022 മേയ് മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ കാന്‍സര്‍ ട്രീറ്റ്മെന്റിനും റഫറലുകള്‍ക്കുമായെത്തിയവരിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 2.8 മില്യണ്‍ പേരെ അര്‍ജന്റ് കാന്‍സര്‍ പരിശോധനക്കായി ജിപികള്‍ അയച്ചിരുന്നു. എന്നാല്‍ അതിന് മുമ്പത്തെ വര്‍ഷത്തില്‍ ഇത്തരത്തില്‍ അയക്കപ്പെട്ടത് 2.6 മില്യണിലധികം പേരെ മാത്രമായിരുന്നു. ഇത് പ്രകാരം ഇക്കാര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 മേയ് മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 327,312 പേര്‍ കാന്‍സര്‍ ചികിത്സ ആരംഭിച്ചു. എന്നാല്‍ അതിന് മുമ്പത്തെ വര്‍ഷത്തില്‍ ഇവരുടെ എണ്ണം 321,144 പേരായിരുന്നു.ഏപ്രിലില്‍ രണ്ട് മില്യണിലധികം പരിശോധനകളും സ്‌കാനിംഗുകളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഡയഗ്‌നോസ്റ്റിക് അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള മൊത്തത്തിലുള്ള കാത്തിരിപ്പ് ലിസ്റ്റ് 1.62 മില്യണ്‍ പേരില്‍ നിന്നും 1.56 മില്യണായി കുറഞ്ഞുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

 
Other News in this category

 
 




 
Close Window