Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഹോള്‍സെയിലില്‍ വില കുറഞ്ഞു, എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇപ്പോഴും തീവില
reporter

ലണ്ടന്‍: യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് എക്സിക്യൂട്ടീവുമാര്‍ ഇന്ന് എംപിമാരുടെ മുന്നില്‍ വിലവര്‍ധനവിനെക്കുുറിച്ച് വിശദീകരണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ചില സാധനങ്ങളുടെ ഹോള്‍സെയില്‍ വിലകള്‍ കുറഞ്ഞിട്ടും അവയ്ക്ക് ഇപ്പോഴും വില വര്‍ധിക്കുന്നത് എന്ത് കൊണ്ടാണെന്ന കാര്യത്തിലായിരിക്കും അവരെ എംപിമാര്‍ ചോദ്യം ചെയ്യുന്നത്. യുകെയിലെ വന്‍കിട ഗ്രോസര്‍മാരായ ടെസ്‌കോ, സെയിന്‍സ്ബറി, അസ്ദ, മോറിസന്‍സ് എന്നിവരാണ് ഇന്ന് പാര്‍ലിമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ വിശദീകരണം നല്‍കാനെത്തുന്നത്. സമീപമാസങ്ങളിലുണ്ടായത് പോലെ വിലകള്‍ കുത്തനെ ഉയരുന്നില്ലെങ്കിലും യുകെയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവ് ഇപ്പോഴും തുടരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഭക്ഷ്യവിലകളില്‍ ജൂണില്‍ 14.6 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മേയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഈ വര്‍ധനവ് 15.4 ശതമാനമായിരുന്നുവെന്നറിയുമ്പോള്‍ ഇക്കാര്യത്തില്‍ കുറവുണ്ട്.

ഗോതമ്പ് പോലുള്ള ചില അത്യാവശ്യ സാധനങ്ങളുടെ ഹോള്‍സെയില്‍ വിലകള്‍ കുറച്ചിട്ടും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അവയ്ക്ക് ഇപ്പോഴും വിലയേറുന്നതെന്ത് കൊണ്ടാണെന്ന് രാഷ്ട്രീയക്കാരും ട്രേഡ് യൂണിയനുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറും മറ്റും ചോദിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പാര്‍ലിമെന്ററി കമ്മിറ്റി ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ഇന്ന് ഗ്രോസര്‍മാരെ വിളിച്ച് വരുത്തുന്നത്. ഹോള്‍സെയില്‍ വിലയിലെ ഇടിവിന്റെ ആനുകൂല്യം കണ്‍സ്യൂമര്‍മാരിലേക്ക് കൈമാറാതെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അത് ലാഭമാക്കി മാറ്റുന്നുവെന്ന ആരോപണം ശക്തമാണ്. ഈ പ്രശ്നം ഗുരുതരമായിരിക്കെ കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അഥോറിറ്റി ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ വര്‍ധിച്ച വിലയിലൂടെ ലാഭമുണ്ടാക്കുന്നുവെന്ന ആരോപണം സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിഷേധിച്ചിട്ടുണ്ട്. വിലയേറിയതിനാല്‍ തങ്ങളുടെ ലാഭം ചുരുങ്ങുകയാണ് ചെയ്തിരിക്കുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റുകള്‍ പറയുന്നു. തങ്ങള്‍ക്ക് സാധ്യമായ ഉല്‍പന്നങ്ങളുടെയെല്ലാം വിലകള്‍ കുറച്ചിട്ടുണ്ടെന്നും ഹോള്‍സെയില്‍ വിലകള്‍ കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലെത്താന്‍ സമയമെടുക്കുമെന്നും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിശദീകരിക്കുന്നു.

 
Other News in this category

 
 




 
Close Window