Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിന് ഹോംകെയറില്ല, അത്യാവശ്യ ചികിത്സയ്ക്കായി പ്രതിവര്‍ഷമെത്തുന്നത് ഒമ്പതു ലക്ഷത്തിനടുത്ത് വയോജനങ്ങള്‍
reporter

ലണ്ടന്‍: എന്‍എച്ച്എസിന്റെ ഹോംകെയര്‍ അഭാവത്താല്‍ വര്‍ഷം തോറും ഒമ്പത് ലക്ഷത്തിനടുത്ത് വയോജനങ്ങള്‍ അത്യാവശ്യ ചികിത്സക്കായി ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെത്തിച്ചേരുന്നുവെന്ന മുന്നറിയിപ്പേകി ചാരിറ്റിയായ ഏയ്ജ് യുകെ രംഗത്തെത്തി. വയോജനങ്ങള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സയുറപ്പാക്കുന്നതിനുള്ള സംവിധാനം വേണ്ടവിധത്തില്‍ നടപ്പിലാക്കാന്‍ എന്‍എച്ച്എസിന് സാധിക്കാത്തതതിനാലാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നതെന്നും അത് ഹോസ്പിറ്റലുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുന്നതിന് പുറമെ വയോജനങ്ങള്‍ ഹോസ്പിറ്റലുകളിലെത്തി കഷ്ടപ്പെടുന്നതിനുമിടയാക്കുന്നുവെന്നാണ് ഈ ചാരിറ്റി ആരോപിക്കുന്നത്. ഇത്തരത്തില്‍ ഹോസ്പിറ്റലുകള്‍ക്ക് പുറത്ത് അത്യാവശ്യ സര്‍വീസുകള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ വയോജനങ്ങള്‍ യൂറിനറി ഇന്‍ഫെക്ഷനുകള്‍, വീഴ്ച തുടങ്ങിയ പ്രശ്നങ്ങളനുഭവിക്കുമ്പോള്‍ പര്യാപ്തമായ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് ശ്രമിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്നും ഏയ്ജ് യുകെ അഭിപ്രായപ്പെടുന്നു. ഇതിനാല്‍ പ്രായമായവര്‍ക്ക് ഹോംകെയര്‍ പ്രദാനം ചെയ്യുന്നതിന് അവസരമൊരുക്കാന്‍ എന്‍എച്ച്എസ് ബോസുമാര്‍ ശ്രമിക്കണമെന്നാണ് ഏയ്ജ് യുകെ പുതിയ റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിലൂടെ ഹോസ്പിറ്റലുകളില്‍ വരുന്ന അമിതമായ തിരക്കൊഴിവാക്കാനും കൂടാതെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേകിച്ച് 85 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് അവരുടെ ഡിമാന്റ് അനുസരിച്ച് മികച്ച രീതിയില്‍ വീടുകളില്‍ അത്യാവശ്യ ചികിത്സയേകാനും എന്‍എച്ച്എസിന് സാധിക്കുമെന്നും ഏയ്ജ് യുകെ നിര്‍ദേശിക്കുന്നു. രാജ്യത്തെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സിസ്റ്റം കടുത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്നും രാജ്യത്തെ വര്‍ധിച്ച് വരുന്ന വയോജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സിസ്റ്റം പരാജയപ്പെടുന്നുവെന്നും പറഞ്ഞാണ് ഏയ്ജ് യുകെയുടെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. എന്‍എച്ച്എസിന് കമ്മ്യൂണിറ്റി ബേസ്ഡ് സര്‍വീസുകളില്ലാത്തതിനാല്‍ പ്രായമായവര്‍ക്ക് രോഗം വന്നാല്‍ എആന്‍ഡ് ഇകളിലെത്തുക മാത്രമേ നിലവില്‍ നിവൃത്തിയുള്ളൂവെന്നും അത് അവര്‍ക്കും എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നും ചാരിറ്റി ആവര്‍ത്തിക്കുന്നു. പ്രായമായവര്‍ കഷ്ടപ്പെടുകയാണെന്നും അവര്‍ക്കാവശ്യമായ സഹായം ലഭിക്കുന്നില്ലെന്നുമാണ് ഏയ്ജ് യുകെ ഹെഡ് ഓഫ് ഹെല്‍ത്ത് ഇന്‍ഫ്ലുവന്‍സിംഗ് ആയ റുത്ത് ഇസ്ഡെന്‍ എടുത്ത് കാട്ടുന്നത്. 2019-20ല്‍ ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളില്‍ 8,55,000 വയോജനങ്ങളെയാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് ഉചിതമായ സമയത്ത് ഉചിതമായ ചികിത്സയേകിയിരുന്നുവെങ്കില്‍ ഈ സ്ഥിതി ഒഴിവാക്കാമായിരുന്നുവെന്നും ഏയ്ജ് യുകെ ഓര്‍മിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window