Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ നഴ്‌സിംഗ് ജോലിക്ക് ആളില്ല, സ്‌കോട്ട്‌ലന്‍ഡിലെ നഴ്‌സിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
reporter

ലണ്ടന്‍: സ്‌കോട്ട്ലന്‍ഡിലെ നഴ്സിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകളുടെ എണ്ണം കുത്തനെ ഇടിഞ്ഞതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി നഴ്സിംഗ് യൂണിയനായ ദി റോയല്‍ കോളജ് ഓഫ് നഴ്സിംഗ് (ആര്‍സിഎന്‍) രംഗത്തെത്തി. ദി യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ് ഇന്‍ ദി യുകെ (യുകാസ്)യില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഇത്തരം അപേക്ഷകളില്‍ ജൂണ്‍ 30 വരെയുള്ള 12 മാസങ്ങള്‍ക്കിടെ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടിവില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും ഇത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നുമാണ് ആര്‍സിഎന്‍ പറയുന്നത്. സ്റ്റുഡന്റ് നഴ്സുമാരും മിഡ് വൈഫുമാരും ചെയ്യുന്ന സേവനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അതിനാലാണ് അവര്‍ക്ക് സ്‌കോട്ട്ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് ബര്‍സറി നല്‍കുന്നതെന്നുമാണ് സ്‌കോട്ടിഷ് ഗവണ്‍മെന്റ് പറയുന്നത്. 2023ല്‍ ഇത് വരെ 6450 സ്‌കോട്ടിഷ് നഴ്സിംഗ് കോഴ്സുകള്‍ക്കായി ലഭിച്ചതെന്നും 2022ല്‍ 7930 അപേക്ഷകളും 2021ല്‍ 9010 അപേക്ഷകളും ലഭിച്ചതില്‍ നിന്നുള്ള ഇടിവാണിതെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

നഴ്സിംഗ് പഠിക്കുന്നതിനായി സൈനിംഗ് ചെയ്തിരിക്കുന്നവരുടെ എണ്ണത്തില്‍ കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ കുറവാണിപ്പോഴുണ്ടായിരിക്കുന്നതെന്നും 2019ല്‍ ലഭിച്ച അപേക്ഷകരില്‍ നിന്ന് 7290 പേര്‍ നഴ്സിംഗ് പഠനത്തിനായി സൈനിംഗ് ചെയ്തിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. നഴ്സിംഗിലെ വിവിധ കോഴ്സുകള്‍ക്ക് ഡിമാന്റേറിയതിനെ തുടര്‍ന്ന് 2021ല്‍ അപേക്ഷകരുടെ എണ്ണം ഏറ്റവും വര്‍ധിച്ചിരുന്നു. കോവിഡ് സൃഷ്ടിച്ച ആഗോള ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെഡിസിന്‍ ആന്‍ഡ് നഴ്സിംഗ് അടക്കമുള്ള ചില പ്രത്യേക കോഴ്സുകള്‍ക്ക് ഡിമാന്റേറിയതായിരുന്നു ഇതിന് കാരണം. നിലവിലുള്ള നഴ്സിംഗ് വേക്കന്‍സികള്‍ തന്നെ നികത്താന്‍ എന്‍എച്ച്എസ് പാടുപെടുന്നതിനിടയിലാണ് നഴ്സിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകള്‍ ഇടിഞ്ഞ് താണിരിക്കുന്നതെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രജിസ്ട്രേഡ് നഴ്സ് പോസ്റ്റുകളിലെ ഒഴിവുകളില്‍ 8.5 ശതമാനവും നികത്തപ്പെടാതെ കിടക്കുന്നുവെന്നാണ് ആര്‍സിഎന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡില്‍ എന്‍എച്ച്എസില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി വര്‍ഷം തോറും ചെലവഴിക്കുന്ന തുക 560 മില്യണ്‍ പൗണ്ടായെന്നാണ് ജൂണിലെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കാര്യത്തില്‍ മൂന്നിലൊന്നോളം വര്‍ധനവാണുണ്ടായിരിക്കുന്നത്. അതിനിടെയാണ് നഴ്സിംഗ് പ്രോഗ്രാമിലേക്കുളള അപേക്ഷകളില്‍ ഇടിവുണ്ടായിരിക്കുന്നതെന്നത് ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window