Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
2030 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുമെന്ന് സര്‍ക്കാര്‍
reporter

ലണ്ടന്‍: 2030 ഓടെ പുതിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കാബിനറ്റ് മന്ത്രി മൈക്കല്‍ ഗോവ് പറഞ്ഞു. 2030-ലെ പെട്രോള്‍, ഡീസല്‍ കാര്‍ വില്‍പ്പന സമയപരിധിയിലേക്കുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ട ഇളവ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ചില മുതിര്‍ന്ന ടോറികള്‍ പ്രധാനമന്ത്രി റിഷി സുനക്കിനോട് സമയപരിധി ഒഴിവാക്കാനും മറ്റ് ഹരിത നയങ്ങളില്‍ നിന്ന് പിന്മാറാനും ആവശ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള ചില പദ്ധതികള്‍ ഒരു തിരിച്ചടി സൃഷ്ടിക്കുന്നുണ്ടെങ്കിലും 2030 ലെ നിരോധനം അചഞ്ചലമായി തന്നെ തുടരുമെന്ന് ഗോവ് പറഞ്ഞു.

2020-ല്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഹരിത വ്യാവസായിക വിപ്ലവം പദ്ധതി പ്രകാരമാണ് ഡീസല്‍ പെട്രോള്‍ കാറുകളുടെ വില്പന നിയന്ത്രിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ചത്. ചെറുകിട കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കൂടുതല്‍ സമയം നല്‍കും. അതേസമയം 2050-ഓടെ നെറ്റ് പൂജ്യം കൈവരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ഋഷി സുനക് തിങ്കളാഴ്ച പറഞ്ഞു, എന്നാല്‍ ഏത് പുതിയ നടപടികളും ആനുപാതികവും പ്രായോഗികവും ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനാവശ്യമായി അധിക ചിലവുകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ (ഉലെസ്) നീട്ടുന്നതിനെതിരായ പ്രചാരണത്തില്‍, കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് അക്‌സ് ബ്രിഡ്ജ് തിരഞ്ഞെടുപ്പില്‍ നേരിട്ട വോട്ടു ചോര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിയിലെ പ്രമുഖരില്‍ നിന്ന് തന്നെ പ്രധാനമന്ത്രി സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

 
Other News in this category

 
 




 
Close Window