Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ടീച്ചര്‍മാര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ടീച്ചര്‍മാര്‍ നടത്തി വന്നിരുന്ന സമരങ്ങള്‍ക്ക് അവസാനമായി. ഗവണ്മെന്റ് വാഗ്ദാനം ചെയ്ത 6.5 ശതമാനം ശമ്പള വര്‍ധനവ് സമരത്തിലേര്‍പ്പെട്ട നാല് യൂണിയനുകളും അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചിരിക്കുന്നത്. ഇത് പ്രകാരം യുകെയിലെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ എന്‍ഇയു പേ ഓഫര്‍ സ്വീകരിച്ച് വോട്ട് ചെയ്തിട്ടുണ്ട്. സമരത്തിലേര്‍പ്പെട്ടിരുന്ന എന്‍എഎസ് യു ഡബ്ല്യൂടി, എന്‍എഎച്ച്ടി എന്നീ യൂണിയനുകളും തിങ്കളാഴ്ച പുതിയ ഡീലിനെ അംഗീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മാസങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് വിരാമായിരിക്കുന്നത്. ഈ പേ ഡീലിനെ ജൂലൈ ആദ്യം തന്നെ എഎസ് സിഎല്‍ യൂണിയന്‍ അംഗീകരിച്ചിരുന്നു. സര്‍ക്കാരിന്റെ ഓഫര്‍ അംഗീകരിക്കപ്പെട്ടത് ടീച്ചര്‍മാര്‍, പാരന്റ്സ്, കുട്ടികള്‍ എന്നിവരെ സംബന്ധിച്ചിടത്തോളം നല്ലൊരു വാര്‍ത്തയാണെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി പ്രതികരിച്ചിരിക്കുന്നത്. സമരം അവസാനിപ്പിച്ചത് നല്ലൊരു ചുവട് വയ്പാണെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. പുതിയ ഡീലിലൂടെ ശരാശരി ടീച്ചര്‍മാരുടെ ശമ്പളത്തില്‍ 2500 പൗണ്ടിന്റെ വര്‍ധനവുണ്ടാകുമെന്നാണ് എന്‍ഇയു ജോയിന്റ് ജനറല്‍ സെക്രട്ടറിയായ മേരി ബൗസ്റ്റഡ് പ്രതികരിച്ചിരിക്കുന്നത്.

തങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ മികച്ച സ്‌കൂള്‍ ഫണ്ടിംഗിനും ടീച്ചര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനായുമുള്ള ക്യാമ്പയിന്‍ തുടരുമെന്നും മേരി വ്യക്തമാക്കുന്നു. നിലവിലെ സ്‌കൂള്‍ ബഡ്ജറ്റുകളില്‍ നിന്നെടുത്തായിരിക്കില്ല ടീച്ചര്‍മാരുടെ പുതിയ ശമ്പള വര്‍ധനവ് നടപ്പിലാക്കുകയെന്ന് ഇരു ഭാഗവും വ്യക്തമാക്കുന്നു.ഇംഗ്ലണ്ടിലെ എന്‍ഇയു ടീച്ചേര്‍സ് യൂണിയന്‍ ഫെബ്രുവരി മുതല്‍ എട്ട് ദിവസങ്ങളാണ് സമരം ചെയ്തിരുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനാവാതെ അടക്കേണ്ടി വന്നിരുന്നു. നാല് യൂണിയനുകളും മേയ് മുതല്‍ ഓട്ടം ടേമില്‍ സമരങ്ങള്‍ നടത്തി വന്നിരുന്നു. പരമാവധി പ്രത്യാഘാതമുണ്ടാക്കുന്ന തരത്തില്‍ സമരം ശക്തമാക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.തങ്ങളുടെ മെമ്പര്‍മാര്‍ ആ സമരങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നുവെന്നാണ് എന്‍എഎച്ച്ടി, എന്‍എഎസ് യുഡബ്ലൂടി , എന്‍ഇയു യൂണിയനുകള്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ പേ ഓഫറിനെ അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോ-ഓഡിനേറ്റഡ് ആക്ഷന്‍ ഇനി നടത്തില്ലെന്നും യൂണിയനുകള്‍ ഉറപ്പേകുന്നു. പക്ഷേ സര്‍ക്കാരിന്റെ പേ ഓഫറില്‍ തങ്ങള്‍ പൂര്‍ണമായി സംതൃപ്തരല്ലെന്നാണ് യൂണിയനുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window