Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ മൈഗ്രന്റ് സെന്ററുകള്‍ നികുതിദായകര്‍ക്ക് ബാധ്യതയാകുന്നു
reporter

ലണ്ടന്‍: യുകെയിലെ മൈഗ്രന്റ് സെന്ററുകള്‍ നികുതിദായകന് വന്‍ ബാധ്യതയായി മാറുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ രണ്ട് പ്രധാനപ്പെട്ട ഇമിഗ്രേഷന്‍ പ്രൊസസിംഗ് സെന്ററുകളിലൊന്നില്‍ സെക്യൂരിറ്റി കോണ്‍ട്രാക്ടര്‍മാര്‍ക്ക് മാത്രമായി ആറ് മാസത്തിനിടെ 60 മില്യണ്‍ പൗണ്ട് ചെലവാക്കിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. തങ്ങള്‍ക്ക് യുകെയില്‍ അസൈലം ലഭിക്കുമോയെന്ന് കാത്തിരിക്കുന്നവരുടെ എണ്ണം ജൂണില്‍ 1,75,000 എന്ന പുതിയ റെക്കോര്‍ഡിലെത്തിയിരുന്നു. ഇതേ കാലത്ത് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന അസൈലം സീക്കര്‍മാരുടെ എണ്ണത്തേക്കാള്‍ 44 ശതമാനം വര്‍ധനവാണിത്. ഈ ഒരു പശ്ചാത്തലത്തിലാണ് ഇത്തരക്കാരെ പാര്‍പ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്ന മൈഗ്രന്റ് സെന്ററുകളുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുളള കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. അസൈലം നിര്‍ണയിക്കുന്നതിനുളള പ്രൊസസിംഗ് സമയത്തിലെ കാലതാമസവും പ്രതിസന്ധികളും പരക്കെ വിമര്‍ശനത്തിനും രോഷപ്രകടനത്തിനുമിടയാക്കിയിരുന്നു.

ഇത്തരം സമയം വൈകലുകള്‍ അസൈലം സീക്കര്‍മാര്‍ക്ക് ഭക്ഷണ താമസ സൗകര്യങ്ങള്‍ നല്‍കി അധിവസിപ്പിക്കുന്നതിനുളള ചെലവേറ്റുമെന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്. ഇതിന് പുറമെ ഇവര്‍ക്ക് പ്രദാനം ചെയ്യുന്ന സെക്യൂരിറ്റി സംവിധാനങ്ങള്‍ക്ക് വേണ്ടി വരുന്ന വര്‍ധിച്ച തുകയെക്കുറിച്ചുളള ആശങ്കകളാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ബ്രിട്ടനിലേക്കുളള അഭയാര്‍ത്ഥികളില്‍ മിക്കവരും ആദ്യമെത്തുന്ന ഡോവറിന് സമീപത്തുള്ള വെസ്റ്റേണ്‍ ജെറ്റ് ഫോയിലില്‍ സുരക്ഷാ സംവിധാനമൊരുക്കുന്നതിനായി പ്രതിവാരം രണ്ട് മില്യണ്‍ പൗണ്ടിലധികം ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കെന്റിലെ ഏറ്റവും വലിയ മാന്‍സ്റ്റന്‍ പ്രൊസസിംഗ് സെന്ററാണിത്. . മാന്‍സ്റ്റന്‍ , വെസ്റ്റേണ്‍ എന്നിവിടങ്ങളിലെ ജെറ്റ് ഫോയില്‍ സൈറ്റുകളിലെ ചെലവിനായി കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്തിനിടെ നികുതിദായകന്റെ പണത്തില്‍ നിന്നായി 61 മില്യണ്‍ പൗണ്ട് ചെലവാക്കേണ്ടി വന്നുവെന്നാണ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ടിലൂടെ പുറത്ത് വന്ന ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

 
Other News in this category

 
 




 
Close Window