Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
രോഗികളെ വെട്ടിലാക്കി സമരങ്ങള്‍, അപ്പോയിന്റ്‌മെന്റുകളുടെയും ചികിത്സകളുടെയും എണ്ണം ഒരു മില്യണിലേക്ക്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ അരങ്ങേറിയ വിവിധ പണിമുടക്കുകള്‍ മൂലം മാറ്റിവെച്ച അപ്പോയിന്റ്മെന്റുകളും, ട്രീറ്റ്മെന്റുകളുടെയും എണ്ണം ഒരു മില്ല്യണിലേക്ക് എത്തുന്നു. കഴിഞ്ഞ ആഴ്ച 48 മണിക്കൂര്‍ നേരത്തേക്ക് ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്റുമാര്‍ പണിമുടക്കിയപ്പോള്‍ 45,000-ലേറെ അപ്പോയിന്റ്മെന്റുകളാണ് റദ്ദാക്കപ്പെട്ടത്. ഇതോടെ ഡിസംബറില്‍ എന്‍എച്ച്എസില്‍ സമരനടപടികള്‍ ആരംഭിച്ചത് മുതല്‍ മാറ്റിവെച്ച ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റുകളുടെ എണ്ണം 885,000-ലേക്ക് ഉയര്‍ന്നു. മെന്റല്‍ ഹെല്‍ത്ത്, കമ്മ്യൂണിറ്റി ബുക്കിംഗുകളും കൂടി കണക്കാക്കിയാല്‍ ഈ എണ്ണം 944,000-ലേക്ക് എത്തും. സമരദിനങ്ങളില്‍ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നത് നിര്‍ത്തലാക്കിയതിനാല്‍ ഇത് കണക്കുകളില്‍ ഇടംപിടിക്കില്ല. അതിനാല്‍ യഥാര്‍ത്ഥ ആഘാതം ഇതിലേറെ ഉയര്‍ന്നതാകും. കണ്‍സള്‍ട്ടന്റുമാര്‍ക്കും, ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും പുറമെ നഴ്സുമാര്‍, ഫിസിയോ, ആംബുലന്‍സ് ജോലിക്കാര്‍, റേഡിയോഗ്രാഫര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ പണിമുടക്ക് നടത്തിയിരുന്നു.

പണിമുടക്കുകള്‍ എന്‍എച്ച്എസില്‍ സാരമായ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. രോഗികളുടെയും, അവരുടെ കുടുംബങ്ങളുടെയും ജീവിതങ്ങളില്‍ സാരമായ ആഘാതം സൃഷ്ടിക്കുന്നു. ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്ക് പ്രാധാന്യം നല്‍കി അപ്പോയിന്റ്മെന്റുകള്‍ നല്‍കുന്നത് ചുരുക്കിയതിനാല്‍ സമരങ്ങളുടെ ആഘാതം കുറഞ്ഞു. ഒന്‍പത് മാസം നീണ്ട തടസ്സങ്ങള്‍ക്ക് ശേഷമാണ് നമ്മള്‍ സെപ്റ്റംബറിലേക്ക് കടക്കുന്നത്, അദ്ദേഹം പറഞ്ഞു. ഇതിനിടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലാണ് കണ്‍സള്‍ട്ടന്റുമാര്‍. വരും ദിവസങ്ങളില്‍ പുതിയ പണിമുടക്ക് അവകാശം ഉറപ്പിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ബാലറ്റിംഗും നടത്തുന്നുണ്ട്. ഇവര്‍ വീണ്ടും സമരത്തെ അനുകൂലിച്ചാല്‍ ആറ് മാസത്തേക്ക് കൂടി സമരങ്ങള്‍ക്ക് അവകാശം ലഭിക്കും. സമരങ്ങളുടെ പ്രത്യാഘാതം ഭയപ്പെടുത്തുന്നതാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്സിലെ ജൂലിയാന്‍ ഹാര്‍ട്ലി പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window