Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
ബിസിനസ്‌
  23-05-2025
കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി
സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവു കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വിപണി പൊള്ളി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില്‍ ശരാശരി വില്‍പന കിലോയ്ക്ക് 340 മുതല്‍ 360 വരെ നിരക്കിലാണ്. കൊപ്ര ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാനകാരണം.2017 - 18 വര്‍ഷത്തിലാണ് മൊത്തവില 204 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നത്. ഇതു മറികടന്നാണ് ഇന്നലെ കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയുടെ വില 287 രൂപയായത്. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കൊപ്ര വരവ് പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ വിദേശത്ത് നിന്ന് വരുന്ന കോപ്രയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Full Story
  11-04-2025
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം 69,960 രൂപ: ഇരുപത്തയ്യായിരത്തിന് പണ്ട് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരട്ടിയിലധികം തുക
കേരളത്തില്‍ ണ്ടാംദിവസവും സ്വര്‍ണവിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 185 രൂപ വര്‍ധിച്ച് 8745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 1480 രൂപ വര്‍ധിച്ച് 69,960 രൂപയിലെത്തി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. വ്യാഴാഴ്ച പവന് 2160 രൂപ വര്‍ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് മാത്രം 3640 രൂപയാണ് പവന് വര്‍ധിച്ചത്. മൂന്നുദിവസത്തിനിടെ മാത്രം സ്വര്‍ണവില പവന് 4160 രൂപയാണ് ഉയര്‍ന്നത്.

വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില 55 ഡോളറാണ് ഔണ്‍സിന് വര്‍ധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വര്‍ണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികം വര്‍ധിച്ചിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3216 ഡോളറാണ്.

യുഎസ്
Full Story
  08-04-2025
എറണാകുളത്ത് ഒരു കാറിന്റെ ഫാന്‍സി നമ്പര്‍ ലേലത്തില്‍ പോയത് 46 ലക്ഷം രൂപയ്ക്ക്
കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പര്‍ ലേലത്തില്‍ പിടിച്ചത്. എറണാകുളം ആര്‍ടിഒയുടെ കീഴില്‍ നടന്ന ഏറ്റവും ഉയര്‍ന്ന ലേലങ്ങളില്‍ ഒന്നാണിത്. ലബോര്‍ഗിനിയുടെ ഉറൂസ് എന്ന മോഡലിന് വേണ്ടിയാണ് ഓണ്‍ലൈനായി ലേലം നടന്നത്. ഈ ലേലത്തിലൂടെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് 70 ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. KL 07 DG 0001 എന്ന നമ്പര്‍ 25 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസണ്‍ ബാബു സ്വന്തമാക്കി. അഞ്ചുപേരാണ് ലേലത്തില്‍ പങ്കെടുത്തത്.
Full Story
  20-03-2025
കേരളത്തില്‍ വാഴപ്പഴത്തില്‍ നിന്നു തയാറാക്കിയ വൈന്‍ വരുന്നു: ബ്രാന്‍ഡ് നെയിം - നിള. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്.
നിള ബ്രാന്‍ഡിന് കീഴില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകള്‍ക്ക് ചൊവ്വാഴ്ച എക്സൈസ് വകുപ്പ് അംഗീകാരം നല്‍കി. നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവയുടെ ലേബലുകള്‍ക്കാണ് അനുമതി ലഭിച്ചത്. പ്രീമിയം ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഒരു മാര്‍ക്കറ്റിംഗ് പദ്ധതി ആവിഷ്‌കരിച്ചു വരികയാണ്.

ഉഷ്ണമേഖലയിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരുന്ന കശുമാങ്ങയില്‍ നിന്നാണ് കാഷ്യൂ ആപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. കേരളത്തിന്റെ സ്വന്തം പാളയംകോടന്‍ വാഴപ്പഴത്തില്‍ നിന്നാണ് നിള ബനാന വൈന്‍ നിര്‍മിക്കുന്നത്. നേരിയ അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതാണ് പാളയംകോടന്‍
Full Story
  12-03-2025
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം
രണ്ട് വര്‍ഷം മുമ്പ് എല്‍ഐസിയിലെ ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിച്ചിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും 2 മുതല്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്. സെബി നിയമങ്ങള്‍ പ്രകാരം, 2027 മെയ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയിലെ ഓഹരി 10 ശതമാനം കുറയ്ക്കണം, ഒറ്റയടിക്ക് വില്‍ക്കുന്നതിന് പകരമായാണ് ചെറിയ ഭാഗങ്ങളായി ഓഹരികള്‍ വില്‍ക്കുന്നത്. കനത്ത നഷ്ടം നേരിടുന്ന ഓഹരി വിപണി തിരിച്ചുവന്നതിന് ശേഷമായിരിക്കും ഓഹരി വില്‍പന.

എല്‍ഐസിയില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2022 മെയ് മാസത്തില്‍, 3.5 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റു. ഈ ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചു.എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 4.8 ലക്ഷം കോടി രൂപയാണ്. ഇത് കണക്കാക്കി
Full Story
  24-02-2025
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം പരാതിക്കാര്‍ക്ക് തിരികെ കൊടുക്കുമെന്ന് കേന്ദ്ര ഏജന്‍സി
ബാങ്ക് വഴിയാകും പണം തിരികെ നല്കുക. കേസില്‍ പ്രതികളായവരുടെ കൈയില്‍ നിന്നും കണ്ടുകെട്ടിയ മുഴുവന്‍ തുകയും ബാങ്കിന് തിരിച്ചു കൊടുക്കുo. കോടതിയുടെ മേല്‍നോട്ടത്തിലാവും പണം നല്‍കുക.പണം നഷ്ടപ്പെട്ടവര്‍ക്ക് ബാങ്കിനെ സമീപിക്കാമെന്നും ഇ ഡി വ്യക്തമാക്കി. കണ്ടുകെട്ടിയ വസ്തുക്കള്‍ ബാങ്കിന് ലേലം ചെയ്യാം. എന്നാല്‍ പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കാമെന്ന് ഇ ഡി പറഞ്ഞിട്ടും മൂന്നു മാസമായിട്ടും ബാങ്ക് പ്രതികരിച്ചിട്ടില്ല.

അതേസമയം, കണ്ടല ബാങ്കിലും, പോപ്പുലര്‍ ഫിനാന്‍സ് കേസിലും കരുവന്നൂര്‍ ബാങ്കിന് സമാനമായ നടപടികള്‍ ഉണ്ടാകും. എട്ട് കേസുകളില്‍ പണം നിക്ഷേപകരിലേക്ക് എത്തിക്കും. ഹൈറിച്ച് കേസിലും ബഡ്‌സ് അതോറിട്ടിയോട് പണം ഇരകള്‍ക്ക് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കൊടകര കുഴല്‍ പണ
Full Story
  22-02-2025
ഇന്‍വെസ്റ്റ് കേരള - കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം: - വ്യവസായ മന്ത്രി പി രാജീവ്
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങള്‍ തുടങ്ങുന്നതില്‍ സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറി. തൊഴില്‍സമരങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ലെന്നും പി രാജീവ് പറഞ്ഞു.

നടപടികള്‍ സുതാര്യമായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. 18 സംസ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രോ തുടങ്ങാനുള്ള സാങ്കേതിക സാധ്യത പഠനത്തിന് കെഎംആര്‍എല്ലിന് അനുമതി ലഭിച്ചു. അതില്‍ കെഎംആര്‍എല്ലിനെ അഭിനന്ദിക്കുന്നതായി മന്ത്രി
Full Story
  22-02-2025
കേരളത്തില്‍ 5000 കോടി നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ്: 15000 പേര്‍ക്ക് ജോലി നല്‍കുമെന്ന് എം എ യൂസഫലി
നിക്ഷേപക സംഗമത്തില്‍ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേര്‍ക്ക് തൊഴില്‍ അവസരം. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയില്‍ ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റ് നിര്‍മിക്കും. ലുലുവിന്റെ ഐടി ടവര്‍ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.

രണ്ടാം ദിവസത്തിലേക്ക് കടന്ന ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിര്‍മാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ
Full Story
[2][3][4][5][6]
 
-->




 
Close Window