Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചില ദര്‍ശനങ്ങളും ചിന്തകളും
reporter
മതത്തിന്റെ പേരുപറഞ്ഞു മനുഷ്യന്‍ മനുഷ്യനെ തട്ടിക്കൊണ്ടുപോകുകയും കഴുത്തറുത്ത് കൊല്ലുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ഇവിടെയാണു ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി മനസിലാക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 162-ാമത് ശ്രീനാരായണഗുരു ജയന്തി മഹാസമ്മേളനം ചെമ്പഴന്തി ഗുരുകുലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നമുക്കു ജാതിയില്ലാ എന്നു ശ്രീനാരായണഗുരു നടത്തിയ വിളംബരത്തിനു നൂറു വര്‍ഷം തികയുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേക ജാതിയുടെയോ മതത്തിന്റേയോ പേരുപറഞ്ഞു നാം പരസ്പരം തല്ലുന്നതു ഗുരുവിനെ നിന്ദിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്. നൂറു വര്‍ഷം മുമ്പു ശ്രീനാരായണഗുരു നടത്തിയ ജാതിയില്ല വിളംബരം ലോകം മുഴുവനുള്ള മനുഷ്യരില്‍ ചലനമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, അബ്ദുള്‍ സമദ് സമദാനി എംപി, ഗോകുലം ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എസ്.എന്‍. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍. തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജയന്തി ദിനത്തോടനുബന്ധിച്ചുള്ള മത സൗഹാര്‍ദ ഘോഷയാത്ര പാങ്ങപ്പാറ ഗുരുമന്ദിരത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അമ്പലത്തിങ്കര മുസ്‌ലിം ജമാ എച്ച്. ആല്‍ബര്‍ട്ട്, ഫാ.ജോസഫ് എല്‍ക്കിന്‍, എല്‍.എസ്. ലതാകുമാരി, ബി. ശിവദാസന്‍ എന്നിവര്‍ സംബന്ധിച്ചു.
 
Other News in this category

 
 




 
Close Window