Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്റെ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുധാകരനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
reporter
മോന്‍സന്‍ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി. ജി. ലക്ഷ്മണ്‍ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൈം ബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റില്‍ അറിയിച്ചത്. മോന്‍സന്‍ മാവുങ്കലിന്റെ വീടിന് പൊലീസ് സംരക്ഷണം നല്‍കിയത് സ്വാഭാവിക നടപടിയെന്ന് ക്രൈം ബ്രാഞ്ച് ന്യായീകരിച്ചു.
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി. ജി. ലക്ഷ്മണ്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളില്‍ ഐ.ജി. ജി. ലക്ഷ്മണ്‍, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍, സിഐ എ. അനന്തലാല്‍, എസ്‌ഐ എ.ബി. വിബിന്‍, മുന്‍ സിഐ പി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ തെളിവില്ല. മുന്‍ ഡിഐജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ തട്ടിപ്പുകേസില്‍ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചില്ല.

അനന്തലാലും, വിബിനും മോന്‍സന്‍ മാവുങ്കലില്‍ നിന്ന് കടം വാങ്ങുകയായിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പട്രോളിംഗിന്റെ ഭാഗമായി വീടിന് മുന്നില്‍ പോയിന്റ് ബുക്ക് വച്ചത്. പ്രത്യേക പൊലീസ് സുരക്ഷ നല്‍കിയിട്ടില്ല. പന്തളം പൊലീസ് സ്റ്റേഷനിലെ തട്ടിപ്പു കേസില്‍ ഐ.ജി. ജി. ലക്ഷ്മണ്‍ ഇടപെടാന്‍ ശ്രമിച്ചുവെന്നത് വസ്തുതയാണ്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window