Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പാലക്കാടു നിന്നുള്ള എംബി രാജേഷ് മന്ത്രികുമ്പോള്‍ തലശേരിയില്‍ നിന്നു ഷംസീര്‍ സ്പീക്കര്‍ പദവിയില്‍
reporter
എം.ബി രാജേഷ് നാളെ രാജിവയ്ക്കും. തുടര്‍ന്ന് ചൊവ്വാഴ്ച മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം.ബി രാജേഷിന് തദ്ദേശ-എക്സൈസ് വകുപ്പുകളായിരിക്കും ലഭിക്കുക.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് എം.ബി രാജേഷ് എത്തുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ തല്‍സ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അതേസമയം,
എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ് എ.എന്‍ ഷംസീര്‍. ഷംസീറിലെ വിദ്യാര്‍ത്ഥി നേതാവ് മുതല്‍ നിയമസഭാ സാമാജികന്‍ വരെയുള്ള ശൈലി കേരളത്തിന് പരിചിതമാണ്. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനില്‍ നിന്നും കേരള നിയമസഭയുടെ നാഥനിലേയ്ക്ക് മാറുമ്പോള്‍ ശൈലികളിലും ഷംസീര്‍ മാറ്റം വരുത്തേണ്ടി വരും.
പദവികള്‍ മാറ്റിനിര്‍ത്തി ഷംസീറിനെ വിലയിരുത്തിയാല്‍, ചാനല്‍ ചര്‍ച്ചയിലും തെരുവിലെ സമരത്തിലും നിയമസഭയിലും സിപിഐഎമ്മിന്റെ പോര്‍മുഖമാണ് അദ്ദേഹം. എതിരാളിയെ കടന്ന് ആക്രമിക്കുന്ന കണ്ണൂര്‍ ശൈലി. ശാഠ്യക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഭാവങ്ങള്‍. പാര്‍ട്ടി നിലപാടില്‍ നിന്ന് ഒരു ഇഞ്ചു വ്യതിചലിക്കാത്ത കേഡര്‍ സ്വഭാവം. ഇത്തരത്തില്‍ വിലയിരുത്തപ്പെടുന്ന ഷംസീര്‍ കേരള നിയമസഭയുടെ നാഥനായി എത്തുമ്പോള്‍ എല്ലാക്കണ്ണുകളും അദ്ദേഹത്തിലാണ്.
 
Other News in this category

 
 




 
Close Window