Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
പണിമുടക്കുമായി നഴ്‌സുമാര്‍ മുന്നോട്ട്, ഓപ്പറേഷനുകള്‍ റദ്ദാക്കും
reporter

 ലണ്ടന്‍: നഴ്സുമാര്‍ അടുത്ത മാസം സമരത്തിന് ഇറങ്ങിയാല്‍ ഓപ്പറേഷനുകള്‍ റദ്ദാകുമെന്ന ആശങ്കയില്‍ എന്‍എച്ച്എസ്. എന്‍എച്ച്എസ് പണിമുടക്ക് സംബന്ധിച്ച് ആര്‍സിഎന്‍ നടത്തിയ വോട്ടെടുപ്പിന്റെ അന്തിമഫലം ഈയാഴ്ച പുറത്തുവരാന്‍ ഇരിക്കവെയാണ് ആശങ്ക പടരുന്നത്. പണിമുടക്ക് നടപ്പായാല്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ തയ്യാറാക്കിയതായി മുതിര്‍ന്ന മന്ത്രി വ്യക്തമാക്കി. നഴ്സുമാര്‍ക്കായി നിലവിലെ പണപ്പെരുപ്പമായ 12.3 ശതമാനത്തിന് മുകളില്‍ അഞ്ച് ശതമാനം ശമ്പള വര്‍ദ്ധന വേണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ തങ്ങളുടെ 300,000 അംഗങ്ങള്‍ക്കിടയില്‍ ആര്‍സിഎന്‍ ബാലറ്റിംഗ് നടത്തി. അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള ആരോഗ്യമേഖലയെ സമരം ബാധിക്കും. നഴ്സുമാര്‍ സമരപരിപാടി പുനരാലോചിക്കണമെന്ന് ക്യാബിനറ്റ് ഓഫീസ് മന്ത്രി ഒലിവര്‍ ഡൗഡെന്‍ ആവശ്യപ്പെട്ടു. നഴ്സുമാര്‍ക്ക് മാന്യമായ പിന്തുണയാണ് ഗവണ്‍മെന്റ് നല്‍കുന്നതെന്ന് ഡൗഡെന്‍ അവകാശപ്പെട്ടു. എന്നാല്‍ 2010 മുതല്‍ ശമ്പളം 20 ശതമാനം താഴ്ന്നതായി ആര്‍സിഎന്‍ വ്യക്തമാക്കി. 'ഞങ്ങളുടെ സമരപരിപാടികള്‍ നഴ്സുമാരെ പോലെ രോഗികള്‍ക്ക് വേണ്ടി കൂടിയാണ്', ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. ആവശ്യത്തിന് വേതനം ലഭിക്കാതെ സമ്മര്‍ദത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ വന്‍തോതില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പോകുന്നത് രോഗികള്‍ക്ക് തിരിച്ചടിയാണ്. രോഗികളെ ഇത് സാരമായി ബാധിക്കുമെന്ന് പരിഗണിച്ച് സമരത്തെ കുറിച്ച് പുനരാലോചന നടത്താനാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വകുപ്പ് ആവശ്യപ്പെടുന്നത്. ശമ്പളവര്‍ദ്ധന വിഷയത്തില്‍ അനുകൂലമായ സൂചന പോലും ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.

ഇതിനിടെ എന്നാല്‍ ഓപ്പറേഷനുകളില്‍ പ്രധാന റോളുള്ള തീയേറ്റര്‍ നഴ്സുമാര്‍ സമരരംഗത്തിറങ്ങും. നഴ്സുമാരുടെ സമരം പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് സമ്മതിച്ച ക്യാബിനറ്റ് മന്ത്രി ഒലിവര്‍ ഡൗഡെന്‍ വിഷയത്തില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതായി വ്യക്തമാക്കി. സമരത്തിന് അനുകൂലമായി വോട്ട് ചെയ്തെങ്കിലും നഴ്സുമാരോട് പണിമുടക്കിലേക്ക് പോകരുതെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നഴ്സുമാര്‍ക്ക് മികച്ച പിന്തുണയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. വന്‍തോതില്‍ നഴ്സുമാര്‍ പണിമുടക്കിയാല്‍, ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും', ഡൗഡെന്‍ പറഞ്ഞു.സ്വതന്ത്ര എന്‍എച്ച്എസ് പേ റിവ്യൂ ബോഡി 3-4 ശതമാനം വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചത്. ബാന്‍ഡ് 5-ലുള്ള പരിചയസമ്പന്നയായ നഴ്സിന് 32,000 പൗണ്ടില്‍ നിന്നും 33,400 പൗണ്ട് വര്‍ദ്ധന മാത്രമാണ് ലഭിക്കുക. ബുദ്ധിമുട്ട് അനുഭവിക്കുന്ന നഴ്സുമാര്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ച് ജീവിക്കുകയും, ജോലിക്കായി യാത്ര ചെയ്യുന്നത് താങ്ങാന്‍ കഴിയാത്ത അവസ്ഥയും നേരിട്ട് എന്‍എച്ച്എസ് ഉപേക്ഷിക്കുമ്പോഴാണ് സമരത്തിന് ഇറങ്ങാതെ മറ്റ് വഴിയില്ലെന്ന അവസ്ഥ വരുന്നത്.

 
Other News in this category

 
 




 
Close Window