Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
11 മാസം മുന്‍പ് അമ്മയേയും കുഞ്ഞിനേയും കാണാതായ സംഭവം കൊലപാതകം: കൊന്ന് കടലില്‍ തള്ളിയെന്ന് കാമുകന്റെ കുറ്റ സമ്മതം
Text by TEAM UKMALAYALAM PATHRAM
അമ്മയെയും കുഞ്ഞിനെയും 11 വര്‍ഷം മുമ്പ് കാണാതായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിനി വിദ്യയെയും മകളെയുമാണ് കാമുകന്‍ മാഹിന്‍ കണ്ണ് കടലില്‍ തള്ളിയിട്ട് കൊന്നത്. താനാണ് വിദ്യയെയും ഗൌരിയെയും കൊന്നതെന്ന് കാമുകന്‍ പൊലീസിനോട് സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാഹിന്‍കണ്ണിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

2011 ഓഗസ്റ്റ് 18 മുതലാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. കാണാതായ ദിവസം തന്നെയാണ് മാഹിന്‍കണ്ണ് വിദ്യയെയും മകളെയും കൊന്നത്. കൊലപാതകവിവരം മാഹിന്‍കണ്ണിന്റെ ഭാര്യ റൂഖിയയ്ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൂലിപ്പണിക്കാരനായ ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശിയായ മാഹിന്‍കണ്ണുമായി വിദ്യ പ്രണയത്തിലായിരുന്നു. മറ്റൊരു ഭാര്യയും മക്കളും ഉള്ള വിവരം മറച്ചുവെച്ച്, മനു എന്ന പേരിലാണ് മാഹിന്‍കണ്ണ് വിദ്യയുമായി പ്രണയത്തിലായത്. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വീട് വിട്ടിറങ്ങിയ വിദ്യയും മാഹിന്‍കണ്ണും മലയിന്‍കീഴിനടുത്ത് വാടകവീടെടുത്ത് താസമം ആരംഭിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യ പലതവണ ആവശ്യപ്പെട്ടെങ്കിലും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു. 2001 മാര്‍ച്ചില്‍ വിദ്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു.
 
Other News in this category

 
 




 
Close Window