Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ ആശുപത്രികളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി മുന്നറിയിപ്പ്
reporter

ലണ്ടന്‍: യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിലെ ആശുപത്രികളെക്കാളും തിരക്കാണ് യുകെയിലെ ആശുപത്രികളിലെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍ രംഗത്ത്. ഡോ. പോള്‍ റാന്‍സം ബ്രൈറ്റണിലെ ഒരു പ്രാദേശിക പത്രമായ ദി ആര്‍ഗസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ആളുകളുടെ ജീവന്‍ തിരികെ പിടിക്കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്‍ എച്ച് എസുമായി ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുഖത്തും പ്രകൃതിദുരന്തങ്ങളിലും സഹായിക്കാന്‍ ഡോ. പോള്‍ മുന്നിലുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സമയം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. 'വിദേശരാജ്യങ്ങളിലൊക്കെ മികച്ച ആരോഗ്യ സംവിധാനം ആണെന്ന് പറയുമ്പോഴും രോഗികളുടെ സമീപനം പലപ്പോഴും മോശമാണ്. അവര്‍ക്ക് ചികിത്സ നല്‍കുന്നതില്‍ ഉപേക്ഷ വിചാരിക്കുന്ന പല ആശുപത്രികളുമുണ്ട്. പക്ഷെ അവിടെയാണ് എന്‍എച്ച്എസ് സഹപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ചര്‍ച്ചയാകേണ്ടത്. ഒരു രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ എല്ലാ രീതിയിലും അവര്‍ ശ്രമിക്കാറുണ്ട്'- ഡോക്ടര്‍ പറഞ്ഞു.

വിദേശത്ത് ജോലി ചെയ്തതിന് ഒബിഇ ലഭിച്ച ഡോ റാന്‍സം, നിലവിലെ പ്രതിസന്ധിക്ക് ആശുപത്രി മാനേജ്മെന്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കി. പനിയും കോവിഡിന്റെ പ്രയാസവും മൂലം രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. പരിഹാരമെന്ന നിലയില്‍ അടിയന്തിരമല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുകയും ചില ജീവനക്കാരെ ക്രിസ്മസിന്റെ അവധിയില്‍ നിന്ന് തിരികെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വളരെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തില്‍ പോലും ജീവനക്കാര്‍ മികച്ച സേവനമാണ് ഉറപ്പ് വരുത്തുന്നതെന്നും, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് സസെക്സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡോ ജോര്‍ജ് ഫിന്‍ഡ്ലേ പറഞ്ഞു.

 
Other News in this category

 
 




 
Close Window