Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിദേശത്തു പോയ ഭാര്യയെ കാണാതായെന്ന് ഭര്‍ത്താവ്: പോലീസ് അന്വേഷിച്ചപ്പോള്‍ കാര്‍ പോര്‍ച്ചിന്റെ അടിയില്‍ മൃതദേഹം
Text by TEAM UKMALAYALAM PATHRAM
ഭാര്യയെ കൊന്ന് വീടിനു സമീപം കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. എറണാകുളം എടവനക്കാട് വാചാക്കല്‍ സജീവനാണ് ഭാര്യയെ കൊലപ്പെടുത്തി വീടിന്റെ കാര്‍ പോര്‍ച്ചില്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ ഒന്നര കൊല്ലത്തിനു ശേഷം ഇന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

2021 ഓഗസ്റ്റ് 16 ന് ഭാര്യ രമ്യ(32)യെ കൊലപെടുത്തിയെന്നാണ് സജീവന്റെ മൊഴി. രമ്യയെ സജീവന് സംശയമായിരുന്നു. ഇതു സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി. പകല്‍ സമയത്താണ് കൊലപാതകം നടത്തിയത്. രാത്രി വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ടു. ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

രമ്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും കാട്ടി സജീവന്‍ പൊലീസീല്‍ പരാതി നല്‍കിയിരുന്നു. സജീവന്‍ നല്‍കിയ മൊഴികളില്‍ തോന്നിയ വൈരുദ്ധ്യമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.

കേസന്വേഷണത്തില്‍ സജീവന്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും മൊഴികളിലെ വൈരുദ്ധ്യവും ശ്രദ്ധിച്ച പൊലീസ് സജീവനെ നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സജീവന്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടതായി സമ്മതിച്ചു.

ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു കുഴിച്ചു നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി.

എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. അയല്‍വാസികള്‍ക്കടക്കം യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു സജീവന്റെ പെരുമാറ്റം. ഭാര്യയെ കാണാനില്ലാത്തതു പോലെയാണ് ഇയാള്‍ പെരുമാറിയതെന്ന് അയല്‍വാസികളും പറയുന്നു.
 
Other News in this category

 
 




 
Close Window