Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ വില കൂടുതല്‍
reporter

ലണ്ടന്‍: യുകെയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളിലെ വിലകളേക്കാള്‍ കൂടുതലാണെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ലൂ റോള്‍, ബട്ടര്‍, കെച്ചപ്പ്, തുടങ്ങിയ നിരവധി സാധനങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍മാരേക്കാള്‍ വര്‍ധിച്ച വില നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നാണ് ബിബിസി നടത്തിയ റിസര്‍ച്ചിലൂടെ വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ നാപ്പീസ്, ഫ്രോസന്‍ പിസ, തുടങ്ങിയ സാധനങ്ങള്‍ക്ക് യുകെയില്‍ വിലക്കുറവുണ്ടെന്നാണ് അനലിസ്റ്റ്സ് സിര്‍കാന കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത ഗവേഷണത്തിന്റെ ഭാഗമായി യുകെയിലെ 23 ഫുഡ് ഐറ്റങ്ങളുടെയും നോണ്‍ ഫുഡ് ഐറ്റങ്ങളുടെയും വിലകളെ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ വിലകളുമായി താരതമ്യം ചെയ്താണ് പുതിയ ഫലങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ 23 ഐറ്റങ്ങളും ഒരുമിച്ച് വാങ്ങുന്ന ഒരാള്‍ക്ക് ജര്‍മനയില്‍ പോയി വാങ്ങിയാല്‍ ഏറ്റവും ആദായത്തില്‍ ലഭിക്കുമ്പോള്‍ ഫ്രാന്‍സില്‍ പോയി വാങ്ങിയാല്‍ ഏറ്റവും പണം ഇതിനായി ചെലവാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

അതായത് ജര്‍മനിയില്‍ ഇവയ്ക്കെല്ലാത്തിനും കൂടി മൊത്തത്തില്‍ 47.25 പൗണ്ട് മാത്രമേ നല്‍കേണ്ടതുള്ളൂ. വില ഏറ്റവും കൂടിയ ഫ്രാന്‍സില്‍ ഇതിനായി 67.57 പൗണ്ട് നല്‍കേണ്ടി വരും. സ്പെയിനില്‍ ഇതിന് 52.75 പൗണ്ടും ഇറ്റലിയില്‍ 52.16 പൗണ്ടും യുകെയില്‍ 51.72 പൗണ്ടും നെതര്‍ലാന്‍ഡ്സില്‍ 50.68 പൗണ്ടുമാണ് നല്‍കേണ്ടി വരുന്നത്.യുകെക്കാര്‍ ലൂ റോളിനായി പായ്ക്കറ്റിന്ി 3.80 പൗണ്ട് നല്‍കുമ്പോള്‍ ഇറ്റലിക്കാര്‍ 2.66 പൗണ്ടും ജര്‍മനിക്കാര്‍ 2.87 പൗണ്ടുമാണ് നല്‍കുന്നതെന്നാണ് ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കാന്‍ഡ് ഫിഷിന് യുകെയില്‍ 1.62 പൗണ്ട് വരുമ്പോള്‍ ഇറ്റലിയില്‍ ഇതിന് 3.15 പൗണ്ടും സ്പെയിനില്‍ 2.51 പൗണ്ടും നല്‍കേണ്ടി വരുന്നു. ഇതിന് യുകെയില്‍ വില കുറവാണെന്ന് സാരം. കൂടാതെ ബ്രെഡ്, എഗ്, കുക്കിംഗ് ഓയില്‍ എന്നിവയ്ക്ക യുകെയിലാണ് വിലക്കുറവെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ബ്രിട്ടനില്‍ സാധനങ്ങളുടെ വില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 19 ശതമാനം പെരുപ്പമുണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് കുടുംബങ്ങളുടെ ബജറ്റ് ചുരുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വില വിവരപ്പട്ടിക പുറത്ത് വന്നിരിക്കുന്നത്.

 
Other News in this category

 
 




 
Close Window