Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
വിദേശസഹായം യുകെ വെട്ടിക്കുറച്ചതോടെ ആഫ്രിക്കയില്‍ ആയിരക്കണക്കിന് ഗര്‍ഭിണികളും നവജാതശിശുക്കളും മരിക്കുമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: യുകെ വിദേശസഹായം അഥവാ ഫോറിന്‍ എയ്ഡ് ബഡ്ജറ്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആഫ്രിക്കയിലെ ആയിരക്കണക്കിന് ഗര്‍ഭിണികളും നവജാതശിശുക്കളും മരിക്കുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. യുകെയിലെ മിനിസ്റ്റര്‍മാരാണ് ഈ ആശങ്ക പങ്ക് വച്ചിരിക്കുന്നത്. യുകെയുടെ സഹായമില്ലാതാകുന്നതോടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത അബോര്‍ഷന് വിധേയമാകാനും സാധ്യതയുണ്ടെന്നാണ് സിവില്‍ സെര്‍വന്റുമാര്‍ നടത്തിയ ഇന്റേണല്‍ അസെസ്മെന്റ് എടുത്ത് കാട്ടുന്നത്. ഈ വര്‍ഷം യുകെ വിദേശസഹായത്തിനുള്ള ഫണ്ടില്‍ വെട്ടിക്കുറവ് വരുത്തുന്നതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യുകെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ നല്ലൊരു തുക ലാഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്കുള്ള ഫണ്ട് ഹ്രസ്വകാലത്തേക്ക് വെട്ടിക്കുറയ്ക്കുന്നതെന്നാണ് ദി ഫോറിന്‍ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള തുക വെട്ടിക്കുറയ്ക്കുന്നത് അധികം വൈകാതെ ഇരട്ടിയാക്കുമെന്നും ഓഫീസ് സ്ഥിരീകരിക്കുന്നു. തല്‍ഫലമായി ഇതിന്റെ ആഘാതം ഇപ്പോള്‍ പ്രവചിക്കപ്പെട്ടതിനേക്കാള്‍ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്.

അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായത്തില്‍ 76 ശതമാനവും യുകെ വെട്ടിക്കുറയ്ക്കുന്നതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വള്‍നറബിളായ നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ക്രിട്ടിക്കല്‍ സര്‍വീസുകള്‍ ഇല്ലാതാകുന്നതോടെ അഫ്ഗാനിലെ നിരവധി പേര്‍ അപകടത്തിലാകുമെന്നാണ് ഇന്റേണല്‍ ഡോക്യുമെന്റ് വെളിപ്പെടുത്തുന്നത്. യുകെയുടെ പുതിയ നീക്കത്തിന്റെ ഭാഗമായി യെമനിലെ അഞ്ച് ലക്ഷത്തോളം സ്ത്രീകളും കുട്ടികളും ഹെല്‍ത്ത് കെയര്‍ ലഭിക്കാതെ നരകത്തിലാകുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുമെന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്കുളള വിദേശ സഹായം വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ പുനരവലോകനം ചെയ്യണമെന്ന് മിനിസ്റ്റര്‍മാര്‍ക്ക് ഈ വര്‍ഷം ആദ്യം ഫോറിന്‍ ഓഫീസ് സിവില്‍ സെര്‍വന്റുമാര്‍ നടത്തിയ വിശകലനം കടുത്ത മുന്നറിയിപ്പേകിയിരുന്നു. വിദേശകാര്യ മന്ത്രാലയം അതിന്റെ ഓവര്‍സീസ് ഡെവലപ്മെന്റ് അസിസ്റ്റന്‍സ് ബഡ്ജറ്റില്‍ നിന്ന് ഈ വര്‍ഷം 900 മില്യണ്‍ പൗണ്ടിലധികമുള്ള തുക വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ദി ഫോറിന്‍ ഓഫീസ് ഈ വിശകലനത്തില്‍ വെളിപ്പെടുത്തിയിരുന്നത്.

 
Other News in this category

 
 




 
Close Window