Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=112.2334 INR
ukmalayalampathram.com
Wed 13th May 2026
ആരോഗ്യം
  23-10-2025
ദീപാവലി ആഘോഷിക്കാന്‍ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ച 14 കുട്ടികള്‍ക്കു കാഴ്ച നഷ്ടമായി

ദീപാവലി ആഘോഷങ്ങള്‍ക്കിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ 'കാര്‍ബൈഡ് ഗണ്‍' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ 122-ല്‍ അധികം പേര്‍ക്ക് പരിക്ക്. 14-ഓളം കുട്ടികളുടെ കാഴ്ച ശക്തി നഷ്ടമായി. ?രോ?ഗികളായവരില്‍ കൂടുതല്‍ പേരും യുവാക്കളാണ്. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ആശുപത്രികളില്‍ 72 മണിക്കൂറിനുള്ളില്‍ യുവാക്കളായ രോ?ഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ മാത്രം 26 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചതാണ് ഈ കാര്‍ബൈഡ് തോക്കുകള്‍. എന്നാല്‍ നിരോധനം നിലനില്‍ക്കുമ്പോഴും പ്രാദേശിക വിപണികളില്‍ ആയുധങ്ങള്‍

Full Story
  08-10-2025
20 കുട്ടികളുടെ മരണത്തിന് കാരണമായ സിറപ്പ് വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടോ? വ്യക്തത തേടി ലോകാരോഗ്യ സംഘടന
മധ്യപ്രദേശിലെ ചുമ സിറപ്പ് മരണത്തില്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമാക്കുന്ന കഫ് സിറപ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിലാണ് വ്യക്തത തേടിയത്. ഇന്ത്യയില്‍ നിന്ന് മറുപടി ലഭിച്ചു കഴിഞ്ഞാല്‍ ജാഗ്രത പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന തീരുമാനമെടുക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഡ്രഗ് കണ്‍ട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയില്‍ നിന്നുള്ള ഡോക്ടര്‍ പ്രവീണ്‍ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി
Full Story
  06-10-2025
കോള്‍ഡ്റിഫ് കഫ് സിറപ്പില്‍ കണ്ടെത്തിയത് വിഷ വസ്തു; ഇതു മരുന്നായി കഴിച്ച് ജീവന്‍ പൊലിഞ്ഞവര്‍ 14 കുട്ടികള്‍
കുട്ടികളുടെ കഫ്സിറപ്പായ കോള്‍ഡ്റിഫ് എന്ന മരുന്നില്‍ 48.6 ശതമാനത്തോളം ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തി. ഇതിനോടൊപ്പം എഥിലീന്‍ ഗൈക്കോള്‍ എന്ന രാസസംയുക്തവും മരുന്നില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്നുള്ള 14 കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന ജലദോഷത്തിനും ചുമയ്ക്കുമായാണ് ഡോക്ടര്‍ മരുന്ന് കുറിച്ചു നല്‍കിയത്.
ഇതിനെ തുടര്‍ന്ന്, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) ശ്രീസാന്റെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. കൂടാതെ കമ്പനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും സിറപ്പ് നിര്‍ദേശിക്കരുതെന്ന്
Full Story
  18-09-2025
റീല്‍സ് കണ്ട് വെറും വയറ്റില്‍ മഞ്ഞള്‍വെള്ളം കുടിച്ചാല്‍ അതു വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും: അറിഞ്ഞിരിക്കുക ഇക്കാര്യം
രോഗപ്രതിരോധശേഷിക്ക് വെറും വയറ്റില്‍ മഞ്ഞള്‍ വെള്ളം കുടിക്കുക എന്നു പറഞ്ഞ് റീല്‍സിലൂടെ വൈറലായ ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു. അത് എല്ലാവരിലും ഫലപ്രദമല്ല. ചില ആന്റിബയോട്ടിക്കുകള്‍, വിഷാദ രോഗത്തിനുള്ള ചില മരുന്നുകള്‍, രക്തസമ്മര്‍ദത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ മുതലായവ മഞ്ഞള്‍ വെള്ളവുമായി ചേര്‍ന്ന് ചില പ്രതിപവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ട്. യൂറിനറി ഓക്ലേറ്റ് ലെവല്‍ ഉയരുകയും ഇത് മൂത്രാശയക്കല്ലിന് കാരണമാകുകയും ചെയ്തേക്കാം. മഞ്ഞള്‍ അറിയപ്പെടുന്ന ഒരു ബ്ലഡ് തിന്നറാണ്. മതിയായ രക്ത പരിശോധനയ്ക്ക് ശേഷം മാത്രം മഞ്ഞള്‍ വെള്ളം ഉപയോഗിക്കാം. വിഡിയോയില്‍ പറയുന്നത് പോലെ മഞ്ഞള്‍ ആന്റിഓക്സിഡന്റുകളുടെ കലവറ തന്നെയാണെങ്കിലും ട്രെന്‍ഡ് കണ്ണടച്ച് വിശ്വസിച്ച് പിന്തുടരുന്നത് വളരെ അപകടകരമാകാനുള്ള
Full Story
  01-09-2025
സ്‌കൂള്‍ തുറക്കുമ്പോഴേക്കും പ്രതിരോധ കുത്തിവയ്പ്പിന് നിര്‍ദേശം: മാതാപിതാക്കള്‍ക്ക് ആശങ്ക

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം. സെപ്റ്റംബര്‍ ആദ്യവാരമാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി മുതല്‍ ചിക്കന്‍പോക്‌സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. അഞ്ച് വയസുള്ള കുട്ടികളില്‍ 83.7% പേര്‍ക്ക് മാത്രമേ മീസില്‍സ്, മമ്പ്‌സ്, റുബെല്ല (എംഎംആര്‍) വാക്‌സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ. അതേസമയം പോളിയോ, വില്ലന്‍ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന ഫോര്‍-ഇന്‍-വള്‍ പ്രീസ്‌കൂള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഇംഗ്ലണ്ടില്‍ 81.4% കുട്ടികള്‍ക്കെ നല്‍കിയിട്ടുള്ളൂ . കുറഞ്ഞ

Full Story
  28-08-2025
സ്ഥിരമായി ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ബാക്ടീരിയകള്‍ ശക്തിപ്പെട്ടു വളരുമെന്ന് പഠന റിപ്പോര്‍ട്ട്
ആന്റിബയോട്ടിക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുമെന്നു പഠന റിപ്പോര്‍ട്ട്. ബാക്ടീരിയയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ജീവികളായി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതില്‍ ആന്റിബയോട്ടിക്കുകള്‍ അല്ലാത്ത മരുന്നുകള്‍ക്കും ഗണ്യമായ പങ്കുണ്ടെന്ന സൂചനയാണ് ഈ പഠനം മൂന്നോട്ട് വയ്ക്കുന്നത്.
പ്രധാന വേദനസംഹാരികളായ എബ്രുപ്രോഫെനും അസറ്റാമിനോഫെനും തുടങ്ങിയവയ്ക്കൊപ്പം ആന്റിബയോട്ടിക്കും ഉപയോഗിക്കുന്നത് ബാക്ടീരിയകള്‍ പതിയെ ആന്റിബയോട്ടിക്കിനെതിരായ പ്രതിരോധം കൈവരിക്കുന്നതിന് സഹായിക്കുമെന്നും പഠനത്തില്‍
Full Story
  25-08-2025
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നവര്‍ പിന്നീട് കടുത്ത പുകവലിക്കാരായി മാറുമെന്ന് പഠന റിപ്പോര്‍ട്ട്
ഇ സിഗരറ്റുകള്‍ പുകവലിക്കാര്‍ക്കുള്ള കവാടമായി പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പഠനമനുസരിച്ച് ഇ സിഗരറ്റുകളുടെ ഉപയോഗം പുകവലി തുടങ്ങാനും ആസ്ത്മ ഉണ്ടാകാനും മാനസികാരോഗ്യം മോശമാകാനും കാരണമാകുന്നു എന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ആണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. യോര്‍ക്ക് സര്‍വകലാശാലയിലെ ആരോഗ്യ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസറും സു ഗോള്‍ഡറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ യുവാക്കള്‍ക്ക് വെയ്പ്പുകളുടെ വില്‍പ്പനയും വിപണനവും നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നയങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

യുവാക്കളുടെ പുകവലി ശീലവും മറ്റ് ദോഷകരമായ പെരുമാറ്റങ്ങളുമായി ശക്തമായ ബന്ധമുള്ളതിനാല്‍ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ
Full Story
  24-08-2025
കേരളത്തില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം: ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത് എട്ടു പേര്‍
വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാള്‍ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയില്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയില്‍ ഉള്ളത്.

രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പ്രാദേശികമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട
Full Story
[1][2][3][4][5]
 
-->




 
Close Window