Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
വാര്‍ത്തകള്‍
  01-07-2026
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിപ്പ്; പണം ശുചിമുറികളില്‍ ഒളിപ്പിച്ചെന്ന് പ്രതിയുടെ മൊഴി

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം വകമാറ്റിയെന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാളായ അവിനാഷ് ശുക്ലയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പുറത്തായി. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്ഷേത്രത്തിലെ അതിസുരക്ഷാ സംവിധാനങ്ങളെ മറികടന്ന് പണം തട്ടിയെടുക്കുന്ന രീതിയെക്കുറിച്ച് പ്രതി വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോഷണത്തിനായി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായും കവര്‍ന്ന പണം താല്‍ക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളില്‍ ഒളിപ്പിച്ചിരുന്നതായും അവിനാഷ് ശുക്ല പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഇയാള്‍ വിശദമായ മൊഴി നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍

Full Story
  01-07-2026
വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങളില്ല; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ന്യൂഡല്‍ഹി: വെനസ്വേലയില്‍ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അറിയിച്ച ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. മൃതദേഹത്തില്‍ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ ആന്തരികാവയവവും അവശേഷിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ് ചൗഹാന്‍ എന്ന 33കാരനായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹത്തോടാണ് ഈ ക്രൂരത നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വെനസ്വേലന്‍ അധികൃതര്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ഫെഡറേഷന്‍ ഓഫ്

Full Story
  30-06-2026
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ സംഘര്‍ഷം; നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കോര്‍പ്പറേഷന്‍ ഓഫീസിലെ കൗണ്‍സില്‍ ഹാളില്‍ യുഡിഎഫ്ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി എസ്., അനിത അലക്‌സ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2026 ജൂണ്‍ 29 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സംഘര്‍ഷമുണ്ടായത്.

കൗണ്‍സില്‍ യോഗത്തിന്റെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍

Full Story
  30-06-2026
മഴക്കുറവ് തിരിച്ചടി; വൈദ്യുതി ഉല്‍പാദന ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ

 കൊച്ചി: കാലവര്‍ഷം ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനത്തിന് ആശ്രയിക്കുന്ന പ്രധാന ഡാമുകളില്‍ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്ന നിലയില്‍. പ്രധാന ജലസംഭരണികളില്‍ സംഭരണ ശേഷിയുടെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 23.19 ശതമാനവും പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കിആനത്തോട്, കൊച്ചു പമ്പ ഡാമുകളില്‍ 21.79 ശതമാനവും മാത്രമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ ലഭിച്ച മഴ ശരാശരിയെക്കാള്‍ 34 ശതമാനം കുറവാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധി കൂടുതല്‍

Full Story
  30-06-2026
അണലി കൊത്തിയാല്‍ ലഹരിയല്ല, ജീവന്‍ തന്നെ അപകടത്തില്‍'; ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ്

കൊച്ചി: ലഹരിക്കായി അണലി കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ കേരളത്തിലുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ് രംഗത്ത്. നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി ലഭിക്കുകയല്ല, ജീവന്‍ തന്നെ അപകടത്തിലാകാനാണ് സാധ്യതയെന്ന് ഷിംന അസീസ് വ്യക്തമാക്കി. അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം ശരീരത്തില്‍ പ്രവേശിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും ഇടയാകാമെന്ന് അവര്‍ പറഞ്ഞു. രക്തത്തെ ബാധിക്കുന്ന ഹീമോടോക്‌സിക് സ്വഭാവമുള്ള വിഷമാണ് അണലിക്കുള്ളത്. ഇത്തരത്തിലുള്ള കടിയേറ്റാല്‍ ജീവന്‍ രക്ഷിക്കുക പോലും അതീവശ്രമകരമാകാമെന്നും ഷിംന അസീസ് മുന്നറിയിപ്പ് നല്‍കി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ

Full Story
  29-06-2026
ചിന്നക്കനാലില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു; 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പിന്റെ നിര്‍ണായക നടപടി

തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാലില്‍ പതിറ്റാണ്ടുകളായി സ്വകാര്യ കമ്പനിയുടെ കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ 42.72 ഹെക്ടര്‍ ഭൂമിയാണ് ഹൈക്കോടതി വിധി വന്നതിന് 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പ് ഔദ്യോഗികമായി തിരിച്ചുപിടിച്ചത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാസങ്ങളോളം നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കും സര്‍വേ നടപടികള്‍ക്കും ഒടുവിലാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഭൂമി വീണ്ടെടുത്തത്. വനംവകുപ്പിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഭൂമി വീണ്ടെടുപ്പ് നടപടികളില്‍

Full Story
  29-06-2026
ഊരാളുങ്കലിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകളില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതല്‍ പ്രവൃത്തികള്‍

Full Story
  29-06-2026
മോദിയുടെ ചിത്രം വീടുകള്‍ക്ക് മുന്നില്‍ നിര്‍ബന്ധമാക്കുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിര്‍മാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണെന്ന് മുന്‍മന്ത്രി വി. ശിവന്‍കുട്ടി. ആത്മാഭിമാനമുള്ള ഏതൊരു മലയാളിയെയും വേദനിപ്പിക്കുന്നതാണ് ഈ പരാമര്‍ശങ്ങളെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഒരു ഭരണാധികാരിയുടെയോ പാര്‍ട്ടി നേതാവിന്റെയോ ചിത്രം ആ വീടുകളില്‍ പതിക്കേണ്ടതില്ലെന്നും, അത് ആ കുടുംബത്തിന്റെ സ്വന്തം സ്വത്താണെന്നും പ്രഖ്യാപിച്ച സര്‍ക്കാരായിരുന്നു അതെന്നും

Full Story
[11][12][13][14][15]
 
-->




 
Close Window