Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
വാര്‍ത്തകള്‍
  20-07-2026
പ്ലീഡര്‍ നിയമന വിവാദം: മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ്; 'സര്‍ക്കാരുമായി പോരില്ല, അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു'

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ച നടത്തി. നിയമനം സംബന്ധിച്ച കെഎസ്യുവിന്റെ മുഴുവന്‍ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ക്ഷമാപൂര്‍വം കേട്ടു. പ്ലീഡര്‍ നിയമനത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും കെഎസ്യുവിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അലോഷ്യസ് വ്യക്തമാക്കി. ''മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിമാരും കെഎസ്യുവിലൂടെ

Full Story
  20-07-2026
കോറോഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് ആകെ ഏഴുമാസത്തെ ശമ്പളം; ജൂലൈ 26നകം നല്‍കും

കൊച്ചി: കോറോഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കമ്പനി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. നേരത്തേ പ്രഖ്യാപിച്ച രണ്ടുമാസത്തെ ശമ്പളത്തിനു പുറമേ അഞ്ചുമാസത്തെ ഗ്രോസ് ശമ്പളംകൂടി കമ്പനി നല്‍കും. ഇതോടെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ആകെ ഏഴുമാസത്തെ ശമ്പളം ലഭിക്കും. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഏകദേശം 850 ജീവനക്കാര്‍ക്ക് ജൂലൈ 26നകം തുക അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കിയതെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍, തൊഴില്‍വകുപ്പ്, ജീവനക്കാരുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ധാരണയിലെത്തിയത്. ചര്‍ച്ചയിലെ

Full Story
  19-07-2026
സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ ദുരൂഹമരണം; കുളത്തില്‍ ദേവീവിഗ്രഹത്തിനായി തിരച്ചില്‍

ഹൈദരാബാദ്: സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദുരൂഹതയിലേക്ക്. മരിക്കുന്നതിനു തൊട്ടുമുന്‍പ് യുവതി സമീപത്തെ ക്ഷേത്രത്തില്‍നിന്ന് എടുത്തതായി പറയപ്പെടുന്ന ദേവീവിഗ്രഹം കണ്ടെത്താന്‍ പൊലീസ് കുളത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുന്‍പ് യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷം സമീപത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും അവിടെയുണ്ടായിരുന്ന 'അമ്മവാരു' ദേവിയുടെ വിഗ്രഹവുമായി കുളത്തിലേക്കു നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. യുവതിയുടെ മൃതദേഹം കുളത്തില്‍നിന്ന്

Full Story
  19-07-2026
കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് മുസ്ലിം ലീഗിന്റെ പിന്തുണ

തിരുവനന്തപുരം: നിലവിലെ കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണ. ബോര്‍ഡിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നോമിനികളായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് അംഗങ്ങള്‍ വഖഫ് ഭേദഗതി നിയമമായ 'ഉമീദ് ആക്ട്' നിഷ്‌കര്‍ഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച ചേര്‍ന്ന ലീഗ് സംസ്ഥാന കമ്മിറ്റി എത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. ഹംസ, അംഗങ്ങളായ എ.എ. റഹീം, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്

Full Story
  19-07-2026
സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവിവാദം: പരസ്യ പ്രതികരണങ്ങള്‍ വിലക്കി കെപിസിസി

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പരസ്യ പ്രതികരണങ്ങള്‍ വിലക്കി കെപിസിസി നേതൃത്വം. നേതാക്കളും വക്താക്കളും സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തരുതെന്ന് കെപിസിസി നിര്‍ദേശിച്ചു. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ മാത്രം ഉന്നയിക്കണമെന്നും കെപിസിസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി വക്താക്കള്‍ ഇരുചേരികളായി തിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം രൂക്ഷമായതോടെയാണ് ഇടപെടല്‍. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ചില വക്താക്കള്‍ രംഗത്തെത്തിയതും

Full Story
  18-07-2026
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവിവാദം: അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചു. സംഭവം വിവാദമായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബാനര്‍ നീക്കം ചെയ്തു. 'കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ചവരുടെ കാര്യത്തില്‍ കെ.എസ്.യുവിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്' എന്ന ആശയത്തിലുള്ള വാചകമാണ് ബാനറില്‍ ഉണ്ടായിരുന്നത്. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം,

Full Story
  18-07-2026
വൈദ്യുതി ക്ഷാമം രൂക്ഷം; രാത്രികാല പവര്‍കട്ട് ഉടന്‍ പിന്‍വലിക്കാനാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ രാത്രികാല പവര്‍കട്ട് അടിയന്തരമായി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് നിലവില്‍ 500 മെഗാവാട്ടിന്റെ ദൗര്‍ലഭ്യം നേരിടുന്നതായി കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. അതേസമയം, ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.
Full Story

  18-07-2026
സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവിവാദം; കോണ്‍ഗ്രസിലെ ഭിന്നതയില്‍ പ്രതികരണവുമായി മെത്രാപ്പൊലീത്ത

തൃശ്ശൂര്‍: സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുണ്ടായ അഭിപ്രായഭിന്നത കോണ്‍ഗ്രസിനുള്ളിലെ പുതിയ തര്‍ക്കമായി മാറുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയെ പരോക്ഷമായി പിന്തുണച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഹസിച്ചും ഓര്‍ത്തഡോക്സ് സഭയുടെ തൃശ്ശൂര്‍ മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ''കെ.സി. പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാര്‍ട്ടിയേയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'' എന്നായിരുന്നു മെത്രാപ്പൊലീത്തയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്

Full Story
[4][5][6][7][8]
 
-->




 
Close Window