Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
വാര്‍ത്തകള്‍
  17-07-2026
ടാറ്റയുടെ 10,000 കോടി കപ്പല്‍നിര്‍മാണ പദ്ധതി: മുഖ്യമന്ത്രിയുടെ അവകാശവാദം നിഷേധിച്ച് മുതിര്‍ന്ന എക്‌സിക്യൂട്ടീവ്

മുംബൈ: കേരളത്തില്‍ 10,000 കോടി നിക്ഷേപത്തില്‍ കപ്പല്‍നിര്‍മാണശാല ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം നിഷേധിച്ച് കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ്. കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തോ ഇത്തരമൊരു പദ്ധതി ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിലില്ലെന്ന് എക്‌സിക്യൂട്ടീവ് വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസിന്റെ 'ഇടി ഇന്‍ഫ്ര' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരണം തേടി അയച്ച ഇ-മെയിലിന് ടാറ്റ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവ് മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ കപ്പല്‍നിര്‍മാണ സംരംഭത്തിനായി 10,000 കോടി നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്നാണ്

Full Story
  17-07-2026
രൂപയുടെ മൂല്യത്തകര്‍ച്ച: പ്രവാസികളുടെ ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ യഥാര്‍ഥ മൂല്യം കുറയുമെന്ന് വിദഗ്ധന്‍

കൊച്ചി: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എടുക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ യഥാര്‍ഥ പരിരക്ഷാമൂല്യം ഗണ്യമായി കുറയ്ക്കുമെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും പോളിസിബസാര്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് ഹെഡുമായ അതുല്‍ കതൂരിയ അഭിപ്രായപ്പെട്ടു. മറ്റു കറന്‍സികള്‍ക്കെതിരെ രൂപ ദുര്‍ബലമാകുന്നത് ഗള്‍ഫ് പ്രവാസികളുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കാം. നിലവില്‍ ഒന്‍പത് ലക്ഷത്തിലധികം മലയാളികള്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ എടുക്കുന്ന ഒരു കോടി രൂപയുടെ ടേം ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് നിലവിലെ വിനിമയനിരക്കില്‍ ഏകദേശം 3.9 ലക്ഷം ദിര്‍ഹത്തിന്റെ മൂല്യം മാത്രമാണുള്ളത്.

Full Story
  17-07-2026
വഖഫ് ബോര്‍ഡ് വിവാദം: സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗങ്ങളില്‍നിന്നുള്ളവരെ അംഗങ്ങളാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ മുന്നോട്ടുവച്ച അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പിണറായി പറഞ്ഞു. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട സ്ഥാപനമായ വഖഫ് ബോര്‍ഡിന്റെ ഭരണനിര്‍വഹണത്തില്‍ മറ്റു മതസ്ഥരെ ഉള്‍പ്പെടുത്താനുള്ള നീക്കം ഗൗരവകരമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടിലേക്കാണ് കേരള സര്‍ക്കാരും

Full Story
  16-07-2026
ശക്തിപ്രാപിച്ച് എല്‍ നിനോ; ഇന്ത്യയില്‍ മഴക്കുറവും കടുത്ത ചൂടും വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മധ്യ-കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായി ചൂടാകുന്ന എല്‍ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നു. ഇന്ത്യന്‍ കാലവര്‍ഷം ഇതിനകം ദുര്‍ബലമായ സാഹചര്യത്തില്‍ കൃഷി, ജലലഭ്യത, വൈദ്യുതി ഉല്‍പാദനം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന മുന്നറിയിപ്പുകളാണ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ നല്‍കുന്നത്. ജൂലൈ ഒമ്പതിന് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പില്‍ എല്‍ നിനോ ഈ വര്‍ഷാവസാനംവരെ ശക്തിപ്രാപിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. 2027-ലെ വസന്തകാലത്തിന്റെ ആരംഭംവരെ എല്‍ നിനോ തുടരാന്‍ 97 ശതമാനം സാധ്യതയുണ്ട്.

Full Story
  16-07-2026
മന്ത്രി പദവിക്ക് മൂന്നുകോടി ആവശ്യപ്പെട്ട് വ്യാജകോള്‍; ഷാഫി പറമ്പിലും ഡീന്‍ കുര്യാക്കോസും തട്ടിപ്പുസംഘത്തിന്റെ ലക്ഷ്യം

ന്യൂഡല്‍ഹി: എലത്തൂര്‍ എംഎല്‍എ കെ. വിദ്യാ ബാലകൃഷ്ണന് മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രി പദവി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ മറ്റു ജനപ്രതിനിധികള്‍ക്കും സമാനമായ വ്യാജ ഫോണ്‍കോളുകള്‍ ലഭിച്ചതായി പൊലീസ്. വടകര എംപി ഷാഫി പറമ്പില്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് എന്നിവരെയും തട്ടിപ്പുസംഘം ബന്ധപ്പെട്ടതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയുടെ ന്യൂഡല്‍ഹിയിലെ ഓഫീസില്‍നിന്നാണെന്ന് അവകാശപ്പെട്ടാണ് അജ്ഞാതന്‍ ജനപ്രതിനിധികളെ ബന്ധപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറായി ആള്‍മാറാട്ടം നടത്തിയ പ്രതി, പണം നല്‍കിയാല്‍ മന്ത്രി പദവിയും മറ്റ് ഉന്നത സ്ഥാനങ്ങളും ലഭ്യമാക്കാമെന്ന്

Full Story
  16-07-2026
പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ നിയമവിദ്യാര്‍ഥിനിക്ക് കുത്തേറ്റു; ചികിത്സയിലിരിക്കെ മരണം, സഹോദരങ്ങള്‍ അറസ്റ്റില്‍

ബംഗളൂരു: പ്രണയബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ നാലാംവര്‍ഷ നിയമവിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ബംഗളൂരുവിലെ എച്ച്എഎല്‍ റോഡിന് സമീപം കൊടിഹള്ളിയില്‍ താമസിച്ചിരുന്ന അമൃതയാണ് (22) മരിച്ചത്. സംഭവത്തില്‍ അമൃതയുടെ മുന്‍ കാമുകന്‍ ധനുഷിനെയും ഇയാളുടെ ഇളയ സഹോദരന്‍ സൂര്യയെയും ജീവന്‍ ഭീമാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 13-ന് വൈകിട്ട് അമൃതയുടെ വീടിനു സമീപമായിരുന്നു ആക്രമണം. അമൃതയുടെ കുടുംബവും പ്രതികളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സൂര്യ കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിലും പുറത്തും പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അമൃതയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 15-ന് വൈകിട്ട് മരിച്ചു.

Full Story
  15-07-2026
വിഴിഞ്ഞം വൈകിപ്പിച്ചതിനുള്ള 219 കോടി രൂപ പിഴ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കി: മുഖ്യമന്ത്രി വി.ഡി. സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയതിന് അദാനി പോര്‍ട്ട് സര്‍ക്കാരിന് നല്‍കേണ്ടിയിരുന്ന 219 കോടി രൂപയുടെ പിഴ മുന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അദാനിക്ക് അനുകൂലമായി കണ്‍സഷന്‍ കരാര്‍ ഭേദഗതി ചെയ്യുകയും കാലാവധി അഞ്ചുവര്‍ഷം നീട്ടിനല്‍കുകയും ചെയ്തവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് (MSC) കൈമാറാനുള്ള നിര്‍ദേശം 'വലിയ ഇടപാടിന്റെ' ഭാഗമാണെന്ന സിപിഎം ആരോപണവും മുഖ്യമന്ത്രി തള്ളി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ

Full Story
  15-07-2026
സര്‍ക്കാര്‍ പ്ലീഡര്‍ നിയമന വിവാദം തള്ളി മുഖ്യമന്ത്രി; 'പരാതിയൊന്നും ലഭിച്ചിട്ടില്ല'

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമനം ലഭിച്ച രണ്ടുപേരില്‍ ഒരാള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്ഐയിലും മറ്റൊരാള്‍ എബിവിപിയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നതാണ് ആക്ഷേപമായി ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ആരും നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്കായി സമര്‍പ്പിച്ച പട്ടികയില്‍ വിവാദത്തിലായ രണ്ടുപേരുടെയും പേരുകളുണ്ടായിരുന്നു. പട്ടിക മാത്രം

Full Story
[5][6][7][8][9]
 
-->




 
Close Window