Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
UK Special
  05-02-2024
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് ഋഷി സുനാക്

ലണ്ടന്‍: എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള വാഗ്ദാനം നടപ്പാക്കുന്നതില്‍ പരാജയമായെന്ന് സമ്മതിച്ച് ഋഷി സുനാക്. സമരക്കാരാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സമായതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ ആവശ്യത്തിന് പുരോഗതി നേടാന്‍ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി സമ്മതിച്ചത്. ഹൃദയാഘാതം നേരിട്ട തന്റെ അമ്മയെ ബ്രൈറ്റണിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഏഴ് മണിക്കൂറാണ് എ&ഇയിലെ ഇടനാഴിയില്‍ കാത്തുകിടക്കേണ്ടി വന്നതെന്ന് പിയേഴ്സ് ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസ് എ&ഇ യുദ്ധക്കളം പോലെയാണ് തോന്നിച്ചതെന്ന് അവതാരകന്‍ ചൂണ്ടിക്കാണിച്ചു. ഇതൊരു ഞെട്ടിക്കുന്ന കഥ തന്നെയാണെന്ന് പ്രധാനമന്ത്രി

Full Story
  05-02-2024
കുറഞ്ഞ ശമ്പളം മൂലം നഴ്‌സിംഗ് റിക്രൂട്ട്‌മെന്റും നിലനിര്‍ത്തലും പ്രതിസന്ധിയില്‍

ലണ്ടന്‍: എന്‍എച്ച്എസില്‍ നടുവൊടിഞ്ഞ് പണിയെടുക്കുന്ന നഴ്സുമാരുടെ കഥ ഇപ്പോള്‍ തികച്ചും സാധാരണമെന്ന നിലയില്‍ തള്ളിക്കളയുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ്. നഴ്സുമാര്‍ അനുഭവിക്കുന്ന ചൂഷണങ്ങളും, തൊഴില്‍പരമായി സമ്മര്‍ദത്തില്‍ തകര്‍ന്ന് പോകുന്നതും ഇപ്പോള്‍ തികച്ചും സാധാരണമെന്ന നിലയിലാണ് എന്‍എച്ച്എസ് നോക്കിക്കാണുന്നതെന്ന് ആര്‍സിഎന്‍ ആരോപിക്കുന്നു. ഹെല്‍ത്ത് & സോഷ്യല്‍ കെയറിലെ റിക്രൂട്ട്മെന്റ്, റിടെന്‍ഷന്‍, ട്രെയിനിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ടൈംസ് ഹെല്‍ത്ത് കമ്മീഷന്‍ ഒരു വര്‍ഷത്തോളമായി നടത്തിവന്ന അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആര്‍സിഎന്‍ പ്രതികരണം. 'വര്‍ഷങ്ങളായി

Full Story
  05-02-2024
ആസിഡ് ആക്രമണത്തിലെ പ്രതി ഇപ്പോഴും ഇരുട്ടില്‍ തന്നെ, പാരിതോഷികം പ്രഖ്യാപിച്ചു

ലണ്ടന്‍: കെമിക്കല്‍ അക്രമണം നടന്ന് ഒരാഴ്ച തികയാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും വലയില്‍ വീഴാതെ അക്രമി. ഇതോടെ പ്രതിഅബ്ദുള്‍ എസേദിക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആശങ്കപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് 35-കാരനായ പ്രതി ഒരു അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും നേരെ കെമിക്കല്‍ പദാര്‍ത്ഥം വലിച്ചെറിഞ്ഞത്. മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിഞ്ഞ കുറ്റവാളി ഒരു സ്ത്രീയെ വാഹനം ഇടിച്ച് കയറ്റാനും ശ്രമിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് പരാജയപ്പെട്ടതോടെ നാഷണല്‍ ക്രൈം ഏജന്‍സി വലയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പിടിയിലാകാതിരിക്കാന്‍ കുറ്റകൃത്യ സംഘങ്ങള്‍ എസേദിയെ സഹായിക്കുന്നുണ്ടോയെന്നാണ്

Full Story
  05-02-2024
രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്‍ ഷോക്ക് ഉണ്ടാകും

ലണ്ടന്‍: സുപ്രധാന ശൃംഖല വിപുലീകരണം മൂലം രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങള്‍ക്ക് വമ്പന്‍ എനര്‍ജി ബില്ലുകള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ഹീറ്റ് ശൃംഖലകളുടെ എണ്ണം അതിവേഗം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഗവണ്‍മെന്റ്. 2050-ഓടെ 5.5 മില്ല്യണ്‍ ഭവനങ്ങളില്‍ ഹീറ്റിംഗ് എത്തിക്കാമെന്നാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി കണക്കാക്കുന്നത്. എന്നാല്‍ പരമ്പരാഗത ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ നിന്നും വിഭിന്നമായി കമ്മ്യൂണല്‍ ഹീറ്റിംഗ് സിസ്റ്റത്തിന്റെ പ്രയോജനം ലഭിക്കുന്നത് സമാനമായ സുരക്ഷകള്‍ ലഭ്യമാകില്ല.

ഹീറ്റ് നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരും, ഹീറ്റ് സപ്ലൈയേഴ്സും നിലവില്‍ റെഗുലേഷനില്ലാതെയാണ്

Full Story
  04-02-2024
യുകെയില്‍ താമസിക്കുന്ന മലയാളി യുവാവ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍: 28 വയസ്സുകാരന്‍ സിദ്ധാര്‍ഥ് നായരെ റിമാന്‍ഡ് ചെയ്തു
യുകെയിലെ പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്ന് യുവതിയുടെ പരാതി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍.
ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരെ അറസ്റ്റ് ചെയ്തു. സിദ്ധാര്‍ഥ് നായര്‍ മലയാളിയാണ്. ജനുവരി 30ന് ചൊവ്വാഴ്ച വൈകിട്ടാണ് ലൈംഗികാക്രമണം ഉണ്ടായതെന്ന് യുവതി ആരോപിച്ചു. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഴ്‌സിസൈഡ് പോലീസാണ് കേസ് കൈകാര്യം ചെയ്യുന്നത്.

ഫെബ്രുവരി ഒന്നിന് വിരാള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിദ്ധാര്‍ത്ഥിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 29ന് വ്യാഴാഴ്ച ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍
Full Story
  04-02-2024
കര്‍ശന ചിട്ടകള്‍ ഒഴിവാക്കി സ്റ്റുഡന്റ് വിസ നല്‍കുന്നതായി റിപ്പോര്‍ട്ട്: റിക്രൂട്ട്‌മെന്റ് നടപടികള്‍ കര്‍ശനമാക്കും
യുകെയിലെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ വ്യവസ്ഥകളില്‍ അട്ടിമറിയെന്നു റിപ്പോര്‍ട്ട്. റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനഃപരിശോധിക്കുമെന്ന് വൈസ് ചാന്‍സലര്‍മാര്‍. അഡ്മിഷന്‍ നടത്താനുള്ള നടപടികള്‍ ലളിതമാക്കി പ്രവേശനം എളുപ്പാക്കുന്നുവെന്നാണ് ആരോപണം. യുകെയിലെ യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റീസ് യു കെ യാണ് ഇക്കാര്യം അറിയിച്ചത്. വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി നിയമിച്ചിരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തികള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ പരിധിയില്‍ വരും.

റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പ്രവര്‍ത്തന രീതികള്‍, ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രോഫ്രാമുകള്‍ എന്നിവയ്‌ക്കൊപ്പം യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് അടിസ്ഥാനമായ കോഡ് ഓഫ്
Full Story
  04-02-2024
വിസ്റ്റണ്‍ ആശുപത്രിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ലിവര്‍പൂളിലെ മലയാളിയെ റിമാന്‍ഡ് ചെയ്തു

ലണ്ടന്‍: യുകെയിലെ മലയാളി സമൂഹത്തിനു നാണക്കേടായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍. പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ മെഴ്‌സിസൈഡ് പോലീസ് ചുമത്തിയിരിക്കുന്നത്. ജനുവരി 30ന് ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം.

ഫെബ്രുവരി ഒന്നിന് വിരാള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിദ്ധാര്‍ത്ഥിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 29ന് വ്യാഴാഴ്ച ലിവര്‍പൂള്‍

Full Story
  04-02-2024
ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പ്രതിഷേധം ശക്തം

ലണ്ടന്‍: ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണമെന്ന പേരില്‍ കൊണ്ടുവന്ന നീക്കം നിരവധി കുടുംബത്തിന് തിരിച്ചടിയാകുകയാണ്. നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്സര്‍ക്കാര്‍, ബ്രിട്ടനിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനത്തിന്റെ പരിധി ഉയര്‍ത്തിയത്. അതിനു പുറമെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍ ആവശ്യമായ മിനിമം വേതനവും കൂട്ടി. സ്‌കില്‍ വര്‍ക്കര്‍ വിസയ്ക്ക് 26200 പൗണ്ടെന്നത് 38700 പൗണ്ടാക്കി. ഏപ്രില്‍ 4ന് ഇതു നിലവില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൊണ്ടു

Full Story
[525][526][527][528][529]
 
-->




 
Close Window