Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
രാഷ്ട്രീയ വിചാരം
  25-07-2026
ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് ജെന്‍ സികള്‍ കാണിച്ചു തന്നു: സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി
ഒരു മാസത്തിലേറെയായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വിദ്വേഷമില്ലാത്ത ധൈര്യവും അക്രമമില്ലാത്ത കരുത്തും അന്ധമായ അനുസരണ കാണിക്കാത്ത രാജ്യസ്നേഹം പ്രകടിപ്പിച്ചെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നത് രാജ്യത്തെ ജെന്‍ സികള്‍ ആണെന്ന് അവര്‍ എക്സില്‍ കുറിച്ചു.നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും മുന്‍നിര്‍ത്തി ആഴ്ചകളായി രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതേത്തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.

'ഇന്ത്യ ഒരു വിശ്വഗുരു ആകുന്നത് എങ്ങനെയെന്ന്
Full Story
  25-07-2026
തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനിക്കുന്നു, അവര്‍ ധീരരാണ് - രാഹുല്‍ ഗാന്ധി
വിദ്യാര്‍ഥികളെ പ്രശംസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിനായി തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ ധീരരാണെന്നും എക്സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സിജെപി എന്ന് പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ്.

വിദ്യാഭ്യാസ രംഗത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയ്ക്കായി, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി, ഭരണഘടനയ്ക്കായി പൊരുതിയ ഓരോ വിദ്യാര്‍ഥിയേയും അഭിനന്ദിക്കുന്നു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭരണകൂടം
Full Story
  14-06-2026
ശബരിമല സ്വര്‍ണ്ണക്കൊള്ള: പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും എസ്‌ഐടി സംഘം പരിശോധിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി SIT സംഘം പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിള്‍ ശേഖരണം. കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേര്‍ത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍,
Full Story
  14-06-2026
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് കുറിച്ചത് ഇങ്ങനെ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ചു. 'നൈസ്!' (Nice!) എന്ന ഒരൊറ്റ വാക്കുള്ള അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഒരു തമാശ നിറഞ്ഞ ഇരട്ട അര്‍ത്ഥം ഉളവാക്കുന്നതായിരുന്നു ഈ ക്യാപ്ഷന്‍. ഒരു വശത്ത് അത് ആ സുന്ദര നിമിഷത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രകടിപ്പിക്കുമ്പോള്‍, മറുവശത്ത് ഇത്തവണത്തെ ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഫ്രഞ്ച് റിവിയേര നഗരമായ 'നീസിനെ' (Nice) അത് സൂചിപ്പിക്കുന്നു.മാക്രോണിന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് വളരെ വേഗത്തിലാണ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. മെഡിറ്ററേനിയന്‍ തീരത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഈ ചിത്രത്തില്‍ ഇരു നേതാക്കളും

Full Story
  13-06-2026
അലമാരയില്‍ സ്ഥലം ഇല്ലാത്തതിനാല്‍ മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ ബംഗാളിലെ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യുന്നു
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതുഗ്രന്ഥശാലകളില്‍ നിന്ന് ഒഴിവാക്കുന്നു. ഗ്രന്ഥശാലകളിലെ പുസ്തകശേഖരം വിപുലമായി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ലൈബ്രറി സര്‍വീസ് മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് സൂചന നല്‍കി. മമത എഴുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.
അറിവും ബൗദ്ധിക വികാസവും ദേശീയ ചിന്താഗതിയും വളര്‍ത്തുന്ന പുസ്തകങ്ങള്‍ക്കാണ് ലൈബ്രറികളില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ആജ് തക് ബംഗ്ലയോട് സംസാരിക്കവേ മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് പറഞ്ഞു. 'എപാങ് ഓപാങ് ഝപാങ്' (Epang Opang Jhapang) പോലുള്ള പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ലൈബ്രറികളില്‍ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വായന
Full Story
  13-06-2026
ഇറാന്റെ പരമോന്നത നേതാവിന്റെ ഖബറടക്കം ജൂലൈയില്‍: 100 ദിവസം പിന്നിട്ട ശേഷം ആയത്തുള്ള ഖമനേയിക്ക് യാത്രാമൊഴി
ഇറാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പരമോന്നത നേതാവ് അലി ഖമനയിയുടെ മൃതദേഹം ജൂലൈ ഒന്‍പതിന് സംസ്‌കരിക്കും. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് 100 ദിവസം പിന്നിടുമ്പോഴാണ് അന്ത്യയാത്ര. ജൂലൈ നാല് മുതല്‍ ആരംഭിക്കുന്ന ബഹുദിന വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമായിരിക്കും ഖബറടക്കം. യുദ്ധസാഹചര്യങ്ങള്‍ കാരണം മുന്‍പ് മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇറാനിലെ വിശുദ്ധ നഗരവും ഖമനയിയുടെ ജന്മനാടുമായ മഷാദിലാണ് സംസ്‌കാരം നടക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുന്നോടിയായി ജൂലൈ നാല് മുതല്‍ മൂന്ന് ദിവസം ടെഹ്റാനിലും,
Full Story
  06-06-2026
ഡല്‍ഹിയില്‍ കൊക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനം ; നേതാവ് അഭിജിത് അമേരിക്കയില്‍ നിന്ന് സമരത്തിനെത്തി
കൊക്രോച്ച് പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി നൂറുകണക്കിനു പേര്‍ പങ്കാളികളായി എത്തി. പ്രതിഷേധക്കാരുടെ നേതാവ് അഭിജിത് ദീപ്കെ അമേരിക്കയില്‍ നിന്ന് സമരത്തിനായി ഡല്‍ഹിയില്‍ എത്തി. നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെനിന്ന് തുടച്ചുമാറ്റാനാവില്ലെന്നും ജനക്കൂട്ടത്തെ അഭിസംബോധ ചെയ്ത് അഭിജിത് പറഞ്ഞു.രാവിലെ 10 മണിക്കാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിച്ചത്. യുഎസില്‍നിന്നു രാവിലെ ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത്തിന് ഡല്‍ഹി പൊലീസില്‍നിന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. വൈകിട്ട് 5 മണിവരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാം.

പുസ്തകവും ത്രിവര്‍ണ പതാകയുമായി സമരത്തിനെത്തണമെന്ന് ദീപ്കെ ട്വീറ്റ് ചെയ്തു.
Full Story
  04-06-2026
കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി
കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രി ആയിരുന്ന ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ട്രബിള്‍ഷൂട്ടറായ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേര്‍ന്നിരുന്നു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്.
Full Story
[1][2][3][4][5]
 
-->




 
Close Window