Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പ്രേമമാണെന്ന് പറഞ്ഞ് പുറകേ നടന്നു: താല്‍പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ കൊലപ്പെടുത്തി
Reporter
പട്ടാപ്പകല്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയായ നയ്റയെ കഴുത്തറുത്തു കൊന്നതിന്റെ ഞെട്ടലിലാണ് ലോകം. വീട്ടിലേക്കു പോകാന്‍ സര്‍വകലാശാലയുടെ മുന്‍പിലുള്ള ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കെ നയ്‌റയെ സഹപാഠി മുഹമ്മദ് അദേല്‍ അടിച്ചുവീഴ്ത്തി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ജനക്കൂട്ടം നോക്കിനില്‍ക്കെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. ഈജിപ്തിലെ വിഡിയോകളിലൂടെ പ്രശസ്തയായിരുന്ന നയ്‌റയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ധാരാളം ഫോളോവേഴ്‌സുണ്ടായിരുന്നു. അദേലിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച നയ്‌റയെ അയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തി. അതോടെ നയ്‌റ അദേലിനെ സമൂഹമാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്തു. നയ്‌റയുടെ കുടുംബം അദേലിനെതിരെ പലതവണ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.


കയ്‌റോന്മ 'ഇരുപത്തൊന്നു വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. അവള്‍ വിവാഹിതയാകാന്‍ ആഗ്രഹിച്ചിരുന്നില്ല, എയര്‍ ഹോസ്റ്റസ് ആകാനായിരുന്നു മോഹം. പ്രഭാതഭക്ഷണവും വാങ്ങി എന്റെ മകളെ കാത്തിരിക്കുകയായിരുന്നു ഞാന്‍. മന്‍സൂറ സര്‍വകലാശാലയുടെ പടിവാതിക്കല്‍ എന്റെ മകളെ ഒരു അക്രമി കഴുത്തറുത്തു കൊന്നുവെന്ന് അറിയിപ്പ് ലഭിച്ചുവെങ്കിലും ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഉയര്‍ച്ചയുടെ പടവുകള്‍ അവള്‍ കയറുന്നത് ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്. മോര്‍ച്ചറിയില്‍ അവളെ കാണാന്‍ അവര്‍ അനുവദിച്ചില്ല, ആ കാഴ്ച നിങ്ങള്‍ താങ്ങില്ലെന്ന് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇല്ലാതാക്കുകയാണോ ചെയ്യുന്നത്. കുറ്റവാളിക്കു രക്ഷപ്പെടാന്‍ ഏറെ പഴുതുകളുള്ള നിയമസംവിധാനങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. ഒരു പോറല്‍ പോലും എല്‍ക്കാതെ അവന്‍ പുറത്തു വരും. പെണ്‍കുഞ്ഞുങ്ങള്‍ ഇനിയും കൊല്ലപ്പെട്ടുകൊണ്ടിരിക്കും. നഷ്ടം ഞങ്ങളെ പോലുള്ളവരുടേത് മാത്രമാകും, വധശിക്ഷയില്‍ കുറഞ്ഞതൊന്നും എനിക്ക് ആശ്വാസമാകില്ല'- കഴിഞ്ഞ തിങ്കളാഴ്ച ഈജിപ്തിലെ മന്‍സൂറ സര്‍വകലാശാലയില്‍ സഹപാഠി കഴുത്തറുത്തു കൊന്ന നയ്‌റ അഷറഫിന്റെ പിതാവ് അഷറഫ് അബ്ദുല്‍ ഖാദര്‍ കണ്ണീരോടെ പറയുന്നു.
 
Other News in this category

 
 




 
Close Window