Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആത്മഹത്യക്കു മുന്‍പ് 15 തവണ കാമുകനെ വിളിച്ചു: നഗ്ന ഫോട്ടോ പുറത്തു വിടും എന്നു പേടിച്ചാണ് ശ്വേത ജീവനൊടുക്കിയത്
reporter
ഒഡീഷയില്‍ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരേ ഗുരുതര ആരോപണം. ഭദ്രക് സ്വദേശി ശ്വേത ഉത്കല്‍ കുമാരിയുടെ മരണത്തിലാണ് കാമുകനായ സൗമ്യജിത് മൊഹപാത്രയ്ക്കെതിരേ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. പ്രണയത്തില്‍നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഇയാള്‍, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയിരുന്നതായി കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് ശ്വേത ജീവനൊടുക്കിയതെന്നും ഇവര്‍ പറയുന്നു.

ഫ്ളാറ്റില്‍നിന്ന് ശ്വേതയുടെ മൊബൈല്‍ ഫോണും ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍നിന്നാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. മാത്രമല്ല, ജീവനൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ശ്വേത കാമുകനെ 15 തവണ ഫോണില്‍ വിളിച്ചതായും കണ്ടെത്തി. എന്നാല്‍ ഇത്രയും തവണ വിളിച്ചിട്ടും കാമുകന്‍ ഫോണെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 18-ാം തീയതി സൗമ്യജിത് ശ്വേതയെ നിര്‍ബന്ധിച്ച് പബ്ബില്‍ കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് ഇവിടെവെച്ച് ശ്വേത കാമുകനോട് ആവശ്യപ്പെട്ടു. ഇതോടെ പബ്ബില്‍വെച്ച് കമിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു.

സൗമ്യജിത്തിനെ സംഭവദിവസം പോലീസ് ചോദ്യംചെയ്തിരുന്നെങ്കിലും കസ്റ്റഡിയിലെടുത്തിരുന്നില്ല. പരാതി ഇല്ലാത്തതിനാലാണ് യുവാവിനെ അന്ന് കസ്റ്റഡിയിലെടുക്കാതിരുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ കഴിഞ്ഞദിവസം ഇയാളെ വിളിച്ചുവരുത്തി പോലീസ് ചോദ്യംചെയ്തെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കാമുകന്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window