Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
വാര്‍ത്തകള്‍
  01-06-2026
തൃണമൂലില്‍ പ്രതിസന്ധി രൂക്ഷം; മമത വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി നേതാക്കളായ അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജി എംപിക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയില്‍ വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി. 80 എംഎല്‍എമാരില്‍ ഏകദേശം 20 പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഹുഭൂരിപക്ഷം എംഎല്‍എമാരും പങ്കെടുക്കാതിരുന്നതോടെ യോഗം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ഇത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ സൂചനയല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജിക്കും നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്

Full Story
  01-06-2026
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്നും അതുവരെ ഇഡിക്ക് നിലവിലെ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. അടിസ്ഥാനമായ എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെയാണ് ഇഡി സമന്‍സ് അയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നായിരുന്നു സിഎംആര്‍എല്ലിന്റെ പ്രധാന വാദം. അധികാരപരിധി

Full Story
  01-06-2026
സ്വിറ്റ്സര്‍ലാന്‍ഡിലെ ട്രാഫിക് നിയമലംഘനം: നാട്ടിലെത്തി ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ യാത്രക്കാരിക്ക് ?1.5 ലക്ഷം പിഴ നോട്ടീസ്

ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡില്‍ അവധിക്കാല യാത്രയ്ക്കിടെ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ യാത്രക്കാരിക്ക് പിഴ. നാട്ടിലേക്ക് മടങ്ങി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് യാത്രക്കാരിയായ പൊന്‍ സപ്ടി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അപ്പീല്‍ നല്‍കാനോ മാര്‍ഗമുണ്ടോ എന്നായിരുന്നു യുവതി മറ്റു യാത്രക്കാരോട് ചോദിച്ചത്. ആദ്യം ഒരു ലക്ഷം രൂപയാണ് പിഴയെന്ന് കരുതിയെങ്കിലും രേഖകള്‍

Full Story
  31-05-2026
ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമക്കേസ്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ 19 വയസ്സുകാരിയായ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്തു. അവിവാഹിതയായ യുവതി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അമ്മ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിക്കും. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്നാണ് വിവരം. രണ്ട് മാസത്തെ പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റമുണ്ടായാല്‍ നിയമാനുസൃത നടപടികള്‍ക്ക് ശേഷം കുഞ്ഞിനെ

Full Story
  31-05-2026
ഒന്നര വയസ്സുകാരന്റെ കൊലപാതകം: അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്; തെളിവെടുപ്പിനിടെ ജനരോഷം

തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരനായ അര്‍ഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു. അഷ്‌കര്‍ കൊടുംക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നാണ് നാട്ടുകാരുടെ ആരോപണം. ''അഷ്‌കര്‍ സൈലന്റ് കില്ലറാണ്. പുറത്ത് സ്‌നേഹം നടിക്കും, അകത്ത് കൂടി കൊന്നുകളയും,'' എന്നാണ് അര്‍ഷിദിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ, അഷ്‌കര്‍ തന്റെ മകളോടും ക്രൂരത കാട്ടിയതായി ആദ്യഭാര്യയുടെ അമ്മ ആരോപിച്ചു. അഷ്‌കര്‍ മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം പലതവണ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് അവരുടെ ആരോപണം. മകളുടെ തല ഭിത്തിയിലും ക്ലോസറ്റിലും ഇടിപ്പിക്കുകയും വയറ്റില്‍ ചവിട്ടുകയും

Full Story
  31-05-2026
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്: നിയമം അതിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട്: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ അന്ന് നടന്നതെന്ന് ചോദിച്ച ചെന്നിത്തല, രണ്ട് ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആരംഭിച്ചിരിക്കുകയാണെന്നും പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും അന്നത്തെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു എസ്.ഐ.ടി. രൂപീകരണമെന്നുമാണ്

Full Story
  30-05-2026
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് എം.എ. എഞ്ചിനീയറിങ് കോളജില്‍ വാര്‍ഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീന്‍ എന്ന 20കാരനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തില്‍ അല്‍ അമീന്റെ ഇടതു കണ്ണിന്റെ റെറ്റിന തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഞായറാഴ്ച കോളജ് ആനുവല്‍ ഡേ ആഘോഷത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കിടെ പുറത്തുനിന്നെത്തിയ സംഘം വിദ്യാര്‍ഥികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നു. കൂര്‍ത്ത വള ഉപയോഗിച്ച് അല്‍ അമീന്റെ മുഖത്ത്

Full Story
  30-05-2026
ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം': മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്ഐടി റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമക്കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്ഐടി റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചന നിലനില്‍ക്കെ, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍,

Full Story
[15][16][17][18][19]
 
-->




 
Close Window