Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
വാര്‍ത്തകള്‍
  22-05-2026
വാല്‍പ്പാറ ദുരന്തത്തിന്റെ വേദനയില്‍നിന്ന് പുതിയ തുടക്കത്തിലേക്ക്; കുറുവ പാങ്ങ് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിന് 30 ലക്ഷം രൂപ

മലപ്പുറം: തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് അധ്യാപകരെയും രണ്ട് ജീവനക്കാരെയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍നിന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ് കുറുവ പാങ്ങ് സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍. കണ്ണീരുണങ്ങാത്ത കാമ്പസിന് പുതിയ തുടക്കം നല്‍കുന്നതിനായി കുറുവ ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. കാലപ്പഴക്കം ചെന്നതും ജീര്‍ണാവസ്ഥയിലുമായ സ്‌കൂള്‍ കെട്ടിടം നവീകരിക്കുന്നതിനൊപ്പം, അപകടത്തില്‍ മരിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും ഓര്‍മ്മ നിലനിര്‍ത്തുന്ന സ്മാരകമായി സ്‌കൂളിനെ മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനാണ്

Full Story
  22-05-2026
ഉറുമ്പുകളുടെ കള്ളക്കടത്ത് വ്യാപകം; കെനിയന്‍ ആവാസവ്യവസ്ഥയ്ക്ക് ഭീഷണി

നയ്റോബി: രാജ്യാന്തര വിപണിയില്‍ ഉറുമ്പുകള്‍ക്ക് ആവശ്യക്കാരേറിയതോടെ കെനിയയില്‍നിന്നുള്ള ഉറുമ്പ് കള്ളക്കടത്ത് വ്യാപകമാകുന്നു. ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാകുന്ന പുതിയ അനധികൃത വിപണിയാണ് ഉറുമ്പുകളുടെ പേരില്‍ സജീവമായിരിക്കുന്നത്. ഏഷ്യയിലും യൂറോപ്പിലുമാണ് ഉറുമ്പുവളര്‍ത്തല്‍ പുതിയ വിനോദമായി വളരുന്നത്. കെനിയയിലെ പ്രാദേശിക വിപണിയില്‍ നൂറ് ഷില്ലിങ് നല്‍കി വാങ്ങുന്ന ഒരു റാണി ഉറുമ്പിന് രാജ്യാന്തര വിപണിയില്‍ ഇരുപത്തയ്യായിരം ഷില്ലിങ് വരെ വില ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക വിലയുടെ നിരവധി മടങ്ങാണ് വിദേശ വിപണിയിലെ വില. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് 'മെസ്സര്‍ സെഫലോട്ടസ്' വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകള്‍ക്കാണ്. തിളക്കമുള്ള ചുവപ്പും കറുപ്പും

Full Story
  21-05-2026
മലയിടംതുരുത്തിലെ പൊലീസ് നടപടി രാഷ്ട്രീയ വിഷയമാക്കാന്‍ സിപിഎം; ഇന്ന് പ്രതിഷേധം

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കിടെ ഉണ്ടായ പൊലീസ് ഇടപെടല്‍ രാഷ്ട്രീയ വിഷയമായി ഉയര്‍ത്താന്‍ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടംതുരുത്തില്‍ നടക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ നടത്തുന്ന പതിനഞ്ചാമത്തെ ശ്രമമാണിത്. ബലപ്രയോഗം

Full Story
  21-05-2026
പതിനാറാം കേരള നിയമസഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. പ്രോടേം സ്പീക്കര്‍ ജി. സുധാകരനാണ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒ.എസ്. അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതാ അംഗം. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭയിലേക്ക് സൈക്കിളില്‍ എത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യും ശ്രദ്ധേയനായി. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനമായതിനാല്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ രാവിലെ തന്നെ സഭയിലെത്തി. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെയാണ്

Full Story
  21-05-2026
സില്‍വര്‍ ലൈന്‍ റദ്ദായി; വര്‍ഷങ്ങള്‍ക്കുശേഷം ഗൃഹപ്രവേശത്തിനൊരുങ്ങി കുടുംബം

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതി പുതിയ യു ഡി എഫ് സര്‍ക്കാര്‍ പൂര്‍ണമായി റദ്ദാക്കിയതോടെ വര്‍ഷങ്ങളായി മാറ്റിവെച്ചിരുന്ന ഗൃഹപ്രവേശം നടത്താന്‍ ഒരുങ്ങുകയാണ് കോട്ടയത്തെ ഒരു കുടുംബം. കൊല്ലാട് മലമേല്‍ക്കാവ് കല്ലുങ്കല്‍ക്കടവ് മുല്ലശേരി പുത്തന്‍വീട്ടില്‍ ഉമ്മന്‍ ജോണ്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശമാണ് ഇനി നടക്കുക. ഇരുപത് വര്‍ഷം ദുബൈയില്‍ ജോലി ചെയ്ത് മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് ഉമ്മന്‍ ജോണ്‍ വീട് നിര്‍മിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി പ്രഖ്യാപിച്ച വര്‍ഷം തന്നെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഗൃഹപ്രവേശത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയായിരുന്നു വീടിന്റെ ഒരു ഭാഗത്തുകൂടി നിര്‍ദിഷ്ട റെയില്‍പ്പാതയുടെ അലൈന്‍മെന്റ് കടന്നുപോകുമെന്ന വിവരം

Full Story
  20-05-2026
വകുപ്പ് വിഭജനത്തില്‍ പൊട്ടിത്തെറി; യു ഡി എഫ് സര്‍ക്കാരില്‍ തുടക്കത്തിലേ ഭിന്നത രൂക്ഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ അധികാരത്തിലെത്തിയ പുതിയ യു ഡി എഫ് സര്‍ക്കാരിന് തുടക്കത്തിലേ വകുപ്പുവിഭജന വിവാദം തലവേദനയായി. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കുന്നതിനെച്ചൊല്ലി മുന്നണിയിലും കോണ്‍ഗ്രസിനുള്ളിലും ഹൈക്കമാന്‍ഡ് തലത്തിലും കടുത്ത ഭിന്നത നിലനില്‍ക്കുന്നതായാണ് സൂചന. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പോലും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അംഗീകരിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഖാര്‍ഗെ, വകുപ്പുവിഭജനത്തിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് അതൃപ്തി

Full Story
  20-05-2026
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കല്‍ ഉത്തരവുകളും പിന്‍വലിക്കും

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച സില്‍വര്‍ ലൈന്‍ പദ്ധതി പുതിയ യു ഡി എഫ് സര്‍ക്കാര്‍ പൂര്‍ണമായി റദ്ദാക്കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് തീരുമാനം പ്രഖ്യാപിച്ചത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന എല്ലാ ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ വിരുദ്ധ

Full Story
  20-05-2026
വന്ദേമാതരം വിവാദം: രാജ്ഭവന്‍ നിര്‍ദേശപ്രകാരമാണ് ആലപിച്ചതെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വി.ഡി. സതീശന്‍. വന്ദേമാതരം മുഴുവനായി ആലപിക്കുമെന്ന് തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് അത് ആലപിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ''വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ആലപിച്ചത്. ഞാനും നില്‍ക്കുമ്പോഴാണ് കേള്‍ക്കുന്നത്. അതിനിടെ തടസ്സപ്പെടുത്താന്‍ പറ്റുമോ? അവസാനം അത് ആലപിക്കുമോ എന്നും അറിയില്ലായിരുന്നു. സാധാരണ ദേശീയ ഗാനമാണ് ആലപിക്കാറുള്ളത്. ഇതും കൂടി ആലപിക്കുകയായിരുന്നു. ഇവിടെ ആലപിച്ചത് ഞങ്ങള്‍

Full Story
[26][27][28][29][30]
 
-->




 
Close Window