Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മദ്യനയക്കേസ്: പണം എവിടെ, വസ്തുതകള്‍ കെജ് രിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തും
reporter

ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തും. കെജരിവാളിന്റെ ഭാര്യ സുനിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അന്വേഷണത്തില്‍ പണമൊന്നും ഇഡി കണ്ടെത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു. ആരോപിക്കപ്പെടുന്ന പണം എവിടെയെന്ന് കോടതിയില്‍ വെളിപ്പെടുത്തും. നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കോടതിയില്‍ സമര്‍പ്പിക്കുമെന്നും, കെജരിവാളിന്റെ സന്ദേശം വായിച്ചുകൊണ്ട് സുനിത കെജരിവാള്‍ അറിയിച്ചു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 73,000 രൂപ മാത്രമാണ് കണ്ടെടുത്തതെന്നും സുനിത പറഞ്ഞു.

മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസില്‍ ഇ ഡി. 250-ലധികം റെയ്ഡുകള്‍ നടത്തി. ഈ പണം അവര്‍ ഇതുവരെ അധികൃതര്‍ കണ്ടെത്തിയിട്ടില്ല. മാര്‍ച്ച് 28-ന് കോടതിയില്‍ കെജരിവാള്‍ എല്ലാം വെളിപ്പെടുത്തും. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജരിവാള്‍ നല്‍കിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങള്‍ ദുരിതമനുഭവിക്കണമെന്ന് അവര്‍ ആ?ഗ്രഹിക്കുന്നുണ്ടോയെന്നും സുനിത ചോദിച്ചു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രിയാണ് ഇഡി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി കെജരിവാളിനെ മാര്‍ച്ച് 28 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. കെജരിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മദ്യനയ അഴിമതിയുടെ കിങ്പിന്‍ കെജരിവാളാണെന്നും, അഴിമതിയിലൂടെ എഎപിക്ക് 100 കോടിയിലേറെ രൂപ കൈക്കൂലി ലഭിച്ചതായും ഇഡി ആരോപിക്കുന്നു.

 
Other News in this category

 
 




 
Close Window