Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
അമേരിക്ക ഉപേക്ഷിച്ച് പൗരന്മാര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നു
reporter

ലണ്ടന്‍: ഡോണള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതോടെ, അമേരിക്കയില്‍ കാര്യമായ പല ഉടച്ചു വാര്‍ക്കലുകള്‍ക്കും കളമൊരുങ്ങിയിരുന്നു. അങ്ങനെ ഉണ്ടായ ഗണ്യമായ മാറ്റങ്ങളില്‍ ഒന്നാണ് അമേരിക്ക വിട്ടോടുന്ന അമേരിക്കന്‍ പൗരന്മാരുടെ എണ്ണത്തിലെ വര്‍ധനയും. ഇവരൊക്കെ രാജ്യം വിട്ട് കുടിയേറാന്‍ തിരഞ്ഞെടുത്തതാകട്ടെ ബ്രിട്ടനാണ്. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് പൗരത്വം നേടാന്‍ അപേക്ഷ സമര്‍പ്പിച്ച അമേരിക്കന്‍ പൗരന്മാരുടെ എണ്ണം എക്കാലത്തെക്കാളും ഉയര്‍ന്ന നിരക്കിലാണ്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതും ബ്രിട്ടന്റെ നികുതി സമ്പ്രദായത്തിലെ സമീപകാല മാറ്റങ്ങളുമാണ് ഈ അപേക്ഷകളുടെ കുന്നുകൂടലിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 6,100-ലധികം അമേരിക്കന്‍ പൗരന്മാര്‍ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡാറ്റാ ശേഖരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്, 2023 നെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവ്. മൊത്തത്തില്‍, ബ്രിട്ടീഷ് പൗരത്വ അപേക്ഷകള്‍ 6 ശതമാനം ഉയര്‍ന്ന് 251,000 ആയി, ഇത് മറ്റൊരു റെക്കോര്‍ഡ് ആണ്.

2024 ലെ അവസാന പാദത്തില്‍ അമേരിക്കന്‍ പൗരന്മാരില്‍ നിന്നുള്ള അപേക്ഷകളില്‍ കുത്തനെ വര്‍ധനവുണ്ടായതായി കാണാം. വര്‍ഷം തോറും 40 ശതമാനം വര്‍ധിച്ച് ഏകദേശം 1,700 ആയി ഉയര്‍ന്നതായാണ് ഹോം ഓഫീസില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രംപിന്റെ രണ്ടാം വരവും, നയങ്ങളും തന്നെയാണ് ഇമിഗ്രേഷന്‍ വര്‍ദ്ധനവിന് കാരണമായതെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു. ചിലര്‍ അമേരിക്കയിലെ രാഷ്ട്രീയ കാലാവസ്ഥയെ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ വളരെ ഗുരുതരമായ ഒരു പ്രേരകശക്തിയായി വിശേഷിപ്പിക്കുന്നു. നോണ്‍-ഡോം ടാക്‌സ് സ്റ്റാറ്റസ് നിര്‍ത്തലാക്കാനുള്ള ബ്രിട്ടന്റെ തീരുമാനം, ബ്രിട്ടനില്‍ താമസിക്കുന്ന ചില സമ്പന്നരായ അമേരിക്കക്കാരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്.

നികുതി മാറ്റങ്ങള്‍ കണക്കിലെടുത്ത് ഉയര്‍ന്ന ആസ്തിയുള്ള നിരവധി വ്യക്തികള്‍ സമാന തീരുമാനമാണ് കൈക്കൊള്ളുന്നത് എന്നാണ് വിവരം. ട്രംപിന്റെ പ്രക്ഷുബ്ധമായ രണ്ടാം ടേം ആരംഭിച്ചതിനുശേഷം പൗരത്വത്തിലും വിസ അപേക്ഷകളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നവംബറിലെ അമേരിക്കയിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബ്രിട്ടീഷ് പൗരത്വത്തിനായുള്ള അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് നിയമ സ്ഥാപനമായ ഇമിഗ്രേഷന്‍ അഡൈ്വസ് സര്‍വീസിലെ ഡയറക്ടര്‍ ഒനോ ഒകെരെഗ മധ്യമങ്ങളൊട് വ്യക്തമാക്കി. 2020 ന്റെ തുടക്കത്തില്‍ ഉണ്ടായതിനു സമാനമായ ഒരു പ്രവണതയാണ് ഈ കുതിച്ചുചാട്ടം പ്രതിഫലിപ്പിക്കുന്നത്.

തലമുറ താണ്ടി സാംബിയയിലെ വിഷ നഗരം വെറും ആറ് മാസത്തിനുള്ളില്‍ 5,800 ല്‍ അധികം അമേരിക്കക്കാര്‍ പൗരത്വം ഉപേക്ഷിക്കുകയുണ്ടായി, ഇത് 2019 ലെ ആകെ ജനസംഖ്യയുടെ മൂന്നിരട്ടി വരും. 2024 ലെ അവസാന പാദം കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏതൊരു മൂന്ന് മാസ കാലയളവിലും റെക്കോര്‍ഡ് കണക്കുകളാണ് സൃഷ്ടിച്ചത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 1,708 അപേക്ഷകള്‍ ഫയല്‍ ചെയ്തു. തുടര്‍ന്നായിരുന്നു ട്രംപ് വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. യുക്രെയ്നും യൂറോപ്പുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ വഷളായ ബന്ധം അമേരിക്കയുടെ സുരക്ഷാ, വ്യാപാര നയങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഈ ഡാറ്റ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം പൗരത്വം നേടുന്നതില്‍ അമേരിക്കക്കാര്‍ ''കൂടുതല്‍ താല്‍പ്പര്യമുള്ളവരായിരുന്നു'' എന്ന് ഡാറ്റ സൂചിപ്പിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ മഡലീന്‍ സംപ്ഷന്‍ പറഞ്ഞു. എന്നിരുന്നാലും, മറ്റൊരു രാജ്യത്ത് പൗരത്വം തേടുന്നതിന് ആളുകള്‍ക്ക് പലപ്പോഴും പലതരം വ്യക്തിപരമായ പ്രേരണകള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷിത രാജ്യങ്ങളില്‍ നിന്ന് താമസം മാറുന്ന ആളുകള്‍ക്ക്, രാഷ്ട്രീയം സാധാരണയായി മൂന്നാമത്തെയോ നാലാമത്തെയോ മാത്രം ഘടകമാണ്.

2050 ഓടെ കാര്യങ്ങള്‍ കുഴപ്പത്തില്‍ ബ്രിട്ടീഷ് പൗരത്വത്തിന് യോഗ്യത നേടുന്നതിന്, അപേക്ഷകര്‍ അഞ്ച് വര്‍ഷമായി രാജ്യത്ത് താമസിച്ചിരിക്കണം അല്ലെങ്കില്‍ ബ്രിട്ടീഷ് പൗരത്വം കൈവശം വച്ചിരിക്കുന്ന മാതാപിതാക്കളില്‍ ഒരാള്‍ ഉണ്ടായിരിക്കണം. ബ്രിട്ടീഷ് പൗരനെ വിവാഹം കഴിച്ചവര്‍ക്ക് ബ്രിട്ടനില്‍ മൂന്ന് വര്‍ഷം താമസിച്ചതിന് ശേഷം അപേക്ഷിക്കാം. ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, ഐറിഷ് വംശജരായ വടക്കേ അമേരിക്കക്കാരില്‍ നിന്നുള്ള അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷം 46 ശതമാനം വര്‍ദ്ധിച്ചു. കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാരില്‍ ഒരാള്‍ അയര്‍ലണ്ടില്‍ ജനിച്ചുവെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍, വംശാവലി പ്രകാരം അമേരിക്കന്‍ പൗരന്മാര്‍ക്ക് പൗരത്വം അവകാശപ്പെടാന്‍ ഐറിഷ് നിയമം അനുവദിക്കുന്നുണ്ട്. അമേരിക്കന്‍ താല്‍പ്പര്യം ആകര്‍ഷിക്കുന്നതില്‍ ബ്രിട്ടന്റെ നയങ്ങളും ഒരു പങ്കു വഹിച്ചിരിക്കാം. അതേസമയം, ബ്രിട്ടന് പുറത്തുള്ള സ്ഥിര താമസക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രാജ്യത്തിന്റെ നോണ്‍-ഡോം ടാക്‌സ് സ്റ്റാറ്റസ് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തോടെ ഈ സംവിധാനം അവസാനിക്കുമെങ്കിലും, പരിവര്‍ത്തന കാലയളവ് രണ്ടോ മൂന്നോ വര്‍ഷം കൂടി നീട്ടാനുള്ള സാധ്യത ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാറ്റം സമ്പന്നരായ അമേരിക്കക്കാരെ ബ്രിട്ടീഷ് പൗരത്വം തേടാന്‍ പ്രേരിപ്പിച്ച ഘടകമാണ്. അമേരിക്കന്‍ പൗരന്മാര്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ വിദ്യാര്‍ത്ഥി, തൊഴില്‍ വിസകള്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് വരെ, ''ടയര്‍ 1'' നിക്ഷേപക വിസ, സമ്പന്നരായ അമേരിക്കക്കാര്‍ക്ക് 2 മില്യണ്‍ പൗണ്ടോ അതില്‍ കൂടുതലോ നിക്ഷേപിച്ച് ബ്രിട്ടനില്‍ സ്ഥിര താമസമാക്കാന്‍ ഒരു എളുപ്പ മാര്‍ഗമായിരുന്നു. എന്നാല്‍ ഇത് മൂലമുള്ള, ''ദുരുപയോഗം തടയുന്നതിനായി'' പദ്ധതി ബ്രിട്ടീഷ് ഭരണകൂടം റദ്ദാക്കിയതിനുശേഷം, കുറച്ച് ഓപ്ഷനുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 2016-ല്‍ യൂറോപ്യന്‍ യൂണിയന്‍ (EU) വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെത്തുടര്‍ന്ന്, ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഏകദേശം ഇരട്ടിയായി എന്ന് CNN റിപ്പോര്‍ട്ട് ചെയ്തു. ഐറിഷ് പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് യൂറോപ്പിലുടനീളം സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള അവകാശം നല്‍കുന്നു. അതേസമയം, കഴിഞ്ഞ നവംബറില്‍ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ലോകമെമ്പാടുമുള്ള അമേരിക്കക്കാര്‍ക്കിടയില്‍ അടുത്ത നാല് വര്‍ഷങ്ങള്‍ എന്ത് കൊണ്ടുവരുമെന്ന് ആശങ്ക ഉയര്‍ത്തിയതോടെയാണ്, ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window