Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലുടനീളം മസ്‌കിനെതിരേ പോസ്റ്ററുകള്‍
reporter

ലണ്ടന്‍: ടെസ്ല സിഇഒയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) തലവനുമായ എലോണ്‍ മസ്‌കിനെതിരെ ലണ്ടനിലുടനീളം പോസ്റ്ററുകള്‍. അദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ളതാണ് പോസ്റ്ററിലെ വാചകങ്ങള്‍. മസ്‌കിന്റെ തീവ്രവലതുപക്ഷ നിലപാടുകളും ട്രംപിന്റെ സത്യപ്രതിജ്ഞാ ആഘോഷത്തിനിടെ നടന്ന നാസി സല്യൂട്ടുമൊക്കെയാണ് പോസ്റ്ററില്‍ വാചകങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത ബ്രിട്ടീഷ് നര്‍മ്മത്തിന്റെ മോഡലുകള്‍ ഉപയോഗിച്ച് ട്യൂബ് സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും ഉള്‍പ്പെടെ ലണ്ടനിലെ നിരവധി പൊതുഗതാഗത സ്ഥലങ്ങളില്‍ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ ടെസ്ല, എക്‌സ് (മുമ്പ് ട്വിറ്റര്‍) എന്നിവയെയും ഈ പോസ്റ്ററുകള്‍ ലക്ഷ്യമിടുന്നു. നിങ്ങളുടെ എക്സ് അക്കൗണ്ട് അടച്ചുപൂട്ടു എന്നുമൊക്കെ ചില പോസ്റ്ററുകളിലുണ്ട്. ടെസ്ലയുടെ ഓഹരികളിലുണ്ടായ ഇടിവും പോസ്റ്ററുകളില്‍ പരിഹസിക്കപ്പെടുന്നു. 'വിദ്വേഷം വില്‍ക്കപ്പെടില്ല, ടെസ്ലയോട് ചോദിക്കൂ', എന്നാണ് ഒരു പരിഹാസം. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തെ ഓര്‍മിപ്പിച്ചും മസ്‌കിനെ പരിഹസിക്കുന്നുണ്ട്. ഫാസ്റ്റ് ആന്‍ഡ് 'ഫുറര്‍' (ജര്‍മന്‍ ഭാഷയില്‍ തലവന്‍ എന്നര്‍ഥം) എന്നാണ് ഒരു പോസ്റ്ററിലെ വാക്കുകള്‍. ഹിറ്റ്‌ലറെ അനുയായികള്‍ അഭിസംബോധന ചെയ്തിരുന്നത് ഫുറര്‍ എന്നായിരുന്നു. 'യുഎസിലെ തീവ്ര വലതുപക്ഷത്തിന് ഇന്ധനം പകരുന്ന എലോണ്‍ മസ്‌ക്, ഇപ്പോള്‍ യൂറോപ്പിലും ഇത് തന്നെയാണ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെ നമ്മുടെ രാഷ്ട്രീയത്തില്‍ വിഷം കലര്‍ത്താന്‍ അനുവദിക്കാനാവില്ല'- മറ്റൊരു വാചകം ഇങ്ങനെയായിരുന്നു. മസ്‌കിന്റെ നയങ്ങളിലും കാര്യക്ഷമതാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും അമേരിക്കയില്‍ തന്നെ വിയോജിപ്പുള്ളവര്‍ ഏറെയുണ്ട്. അദ്ദേഹത്തിനെതിരെ യുഎസില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു. എന്നാല്‍ ട്രംപിന് ഏറെ പ്രിയപ്പെട്ടവനായതിനാല്‍ മസ്‌ക് ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്.

 
Other News in this category

 
 




 
Close Window