Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന: ലക്ഷങ്ങളുടെ അഴിമതി പുറത്ത്
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' മിന്നല്‍ പരിശോധനയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും പുറത്തുവന്നു. കരാറുകാരില്‍ നിന്ന് കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

- വിവിധ സെക്ഷന്‍ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്ന് 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈപ്പറ്റിയതായി കണ്ടെത്തി.

- ഇന്ന് രാവിലെ 10.30 മുതല്‍ സംസ്ഥാനത്തെ 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.

- ഇ-ടെണ്ടര്‍ ഒഴിവാക്കാനായി വലിയ ജോലികളെ ചെറിയ ഭാഗങ്ങളാക്കി ക്വട്ടേഷന്‍ ക്ഷണിക്കുന്നതും, ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്കും കരാറുകള്‍ നല്‍കുന്നതും കണ്ടെത്തി.

- എസ്റ്റിമേറ്റില്‍ പറഞ്ഞ അളവില്‍ സാധനങ്ങള്‍ ഉപയോഗിക്കാതെയും മഫിംഗ് പോലുള്ള ജോലികള്‍ ഒഴിവാക്കിയും ക്രമക്കേടുകള്‍ നടന്നു.

- സ്‌ക്രാപ്പ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ എന്നിവ പല ഓഫീസുകളിലും കൃത്യമായി സൂക്ഷിച്ചിട്ടില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ കരാര്‍ പ്രവൃത്തികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

- തിരുവനന്തപുരം വര്‍ക്കലയില്‍ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരാള്‍ 38,000 രൂപയും ഗൂഗിള്‍ പേ വഴി കരാറുകാരനില്‍ നിന്ന് കൈപ്പറ്റി.

- കോട്ടയത്ത് സബ് എന്‍ജിനീയര്‍ 1,83,000 രൂപയും ഓവര്‍സീയര്‍ 18,550 രൂപയും വാങ്ങിയതായി കണ്ടെത്തി.

- കട്ടപ്പന സെക്ഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ 2,35,700 രൂപ കൈപ്പറ്റി.

- ഇതേ ഓഫീസിലെ നാല് ഉദ്യോഗസ്ഥര്‍ 1,86,000 രൂപ കരാറുകാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥര്‍ തന്നെ ജോലികള്‍ ഏറ്റെടുത്തിട്ടുണ്ടോ എന്നതും വിജിലന്‍സ് അന്വേഷിക്കുന്നു.

വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു:

- അഴിമതിയില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും.

- അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പര്‍ 1064-ലോ വാട്സ്ആപ്പ് നമ്പര്‍ 9447789100-ലോ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു

 
Other News in this category

 
 




 
Close Window