Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
ഇന്ത്യ/ കേരളം
  17-05-2026
ഓരോ കുടുംബത്തിലും നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ആന്ധ്രയില്‍ ജനസംഖ്യാ നിരക്ക് ഉയര്‍ത്താന്‍ പദ്ധതി
കുറഞ്ഞുവരുന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക് പരിഹരിക്കാന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. കൂടുതല്‍ കുട്ടികളുണ്ടാകാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ധനസഹായം ലഭിക്കുമെന്നും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരു മാസത്തിനകം സര്‍ക്കാര്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയില്‍ 'സ്വര്‍ണ്ണാന്ധ്ര-സ്വച്ഛാന്ധ്ര' ശുചിത്വ പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
രണ്ടാമത്തെ കുട്ടിയുണ്ടാകുന്ന ദമ്പതികള്‍ക്ക് 25,000
Full Story
  17-05-2026
ശിവഗിരി മഠവുമായി ബന്ധമുള്ള ആറുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം - സ്വാമി സച്ചിദാനന്ദ
മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി ശിവഗിരി മഠവും. മഠവുമായി ബന്ധമുള്ള ആറുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് വി ഡി സതീശനോട് ആവശ്യപ്പെട്ടതായി ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവഗിരി മഠവുമായി അടുത്ത ബന്ധമുള്ള ഒന്‍പത് പേരാണ് വിജയിച്ചു വന്നിട്ടുള്ളത്. ഇതില്‍ ആറുപേരെയെങ്കിലും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് മഠത്തിന്റെ പ്രധാന ആവശ്യം.ഈ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ മഠത്തിന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു.
മന്ത്രിസ്ഥാനങ്ങള്‍ക്ക് പുറമെ, പിന്നാക്ക ക്ഷേമ സമുദായ വകുപ്പിനായി പ്രത്യേകമായി ഒരു മന്ത്രി വേണമെന്ന ആവശ്യവും ശിവഗിരി മഠം മുന്നോട്ടുവെച്ചിട്ടുണ്ട്.
Full Story
  17-05-2026
കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയേക്കുമെന്ന് അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരന്‍
മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ലെന്നും ഏറ്റവും കൂടുതല്‍ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സുധാകരന്റെ പ്രതികരണം.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ജി സുധാകരന്‍ ആഞ്ഞടിച്ചു. വെള്ളാപ്പള്ളി നേരത്തെ മുതല്‍ തന്നെ മുസ്ലീം വിരുദ്ധതയാണ് പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എനിക്കാണ് കിട്ടിയത്. മുസ്ലീം ജനതക്ക് എന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലീങ്ങള്‍ വോട്ട് ചെയ്യുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളിയെ ഞാന്‍ വീട്ടില്‍ പോയി കണ്ടത്.
വെള്ളാപ്പള്ളി നടേശന്‍ നാളെ ലൈന്‍ മാറ്റും. ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. വെള്ളാപ്പള്ളി
Full Story
  13-05-2026
വിജയുടെ ജ്യോതിഷിക്ക് സമയദോഷം: നിയമന ഉത്തരവ് പിന്‍വലിച്ച് ഉത്തരവ് പുറത്തിറങ്ങി
ജ്യോതിഷിയും ആത്മീയ ഉപദേശകനുമായ റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ 'ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി' (ഒ.എസ്.ഡി - പൊളിറ്റിക്കല്‍) ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. മെയ് 12-നാണ് റിക്കി രാധന്‍ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ പൊതുജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഒ എസ് ഡി ആയി സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ യോഗ്യതകള്‍ റിക്കി പണ്ഡിറ്റിനില്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഡിഎംകെ, വിസികെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത്, വിസികെ നേതാവ് വണ്ണി
Full Story
  13-05-2026
മുഖ്യമന്ത്രിയെ തീരുമാനിച്ചെന്ന് ജയറാം രമേശ്; ആരാണെന്ന് വ്യാഴാഴ്ച പറയാമെന്നും കോണ്‍ഗ്രസ് നേതാവ്
കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തീരുമാനമായെന്നും പ്രഖ്യാപനം വ്യാഴാഴ്ച നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഫലംവന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ ഘകടകക്ഷികള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അതൃപ്തി പുകയുന്നതിനിടെയായിരുന്നു നിര്‍ണായക യേഗം.
യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക്
Full Story
  12-05-2026
ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 കുട്ടികള്‍ മരിച്ചു; വേനല്‍മഴയില്‍ ഇടിമിന്നല്‍ പതിച്ചത് മങ്കടയില്‍
മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് 4 മരണം. 3 പേര്‍ക്ക് പരിക്ക്. ആകെ ആറുപേര്‍ക്കാണ് മിന്നലേറ്റത്. ഇതില്‍ നാലുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.വെള്ളില മലയില്‍ അസീസ് ആലിക്ക പറമ്പിലിന്റെ മകന്‍ സിയാദ് (18), നിസാറിന്റെ മകന്‍ ഫഹദ് (19), പുതുക്കുടി അലിയുടെ മകന്‍ റഹീസ് (20), കൂരിമണ്ണില്‍ പുത്തന്‍വീട്ടില് സെയ്തലവിയുടെ മകന്‍ ബഹാസ് (18) എന്നിവരാണ് മരിച്ചത്.
വെള്ളില മലയില്‍ നിസാറിന്റെ മകന്‍ റോഷന്‍ (20), മുഷ്താഖിന്റെ മകന്‍ ഇഷ്ഹാത് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Full Story
  10-05-2026
കോതമംഗലത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കോതമംഗലത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥികള്‍ ആണ് മരിച്ചത്. പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേര്‍ക്കും കൂടി ജീവന്‍ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായത്. തിരുവല്ല സ്വദേശി ബിയോണ്‍ തിരുവനന്തപുരം സ്വദേശി ഹരീഷ് കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

കോതമംഗലം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്നുള്ള വടാട്ടുപാറയിലെ പല്ലവന്‍ പടിയിലാണ് ഉച്ചയോടെ ഒന്‍പത് പേരടങ്ങുന്ന സംഘം എത്തിയത്. ശക്തമായ നീരൊഴുക്ക് പെരിയാറില്‍ ഉണ്ടായിരുന്നില്ല എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ
Full Story
  10-05-2026
തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു; സാക്ഷ്യം വഹിക്കാന്‍ രാഹുല്‍ഗാന്ധി എത്തി
ടിവികെ അദ്ധ്യക്ഷന്‍ ചലച്ചിത്രനടന്‍ സി ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . മെയ് 10 രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് 10 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്ക് ഒപ്പം അദ്ദേഹത്തിന് കക്ഷിയിലെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ എല്ലായിടത്തും വിജയ് ആരാധകര്‍ ഉത്സവ തിമിര്‍പ്പിലാണ്. 59 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തമിഴ്‌നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എത്തി. ഡിഎംകെ സഖ്യത്തിനൊപ്പം ജയിച്ച കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാരില്‍ രണ്ടു പേര്‍
Full Story
[7][8][9][10][11]
 
-->




 
Close Window