Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
സ്വിഗ്ഗി ഡെലിവെറി ഏജന്റായ യുവാവിന്റെ കദനകഥ

നല്ല ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്യാന്‍ തീരുമാനിച്ച സുഹൃത്തിനെ കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ വായിക്കപ്പെട്ടു. യുവാവിന്റെ അസാധാരണമായ കരിയര്‍ മാറ്റത്തില്‍ വായനക്കാര്‍ മിക്കവരും അമ്പരപ്പ് പ്രകടിപ്പിച്ചു. വിവാഹം അടുത്തിരിക്കവെ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വമുള്ള ജോലി സ്വീകരിച്ചതില്‍ സുഹൃത്തിന്റെ കുടുംബവും അമ്പരപ്പിലാണെന്നും കുറിപ്പില്‍ പറയുന്നു.

അടുത്ത വര്‍ഷം വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല, അടുത്തിടെ ഒരു കാര്‍ വാങ്ങിയിനാല്‍ സാമ്പത്തിക ഉത്തരവാദിത്തവും കൂടി. ഇതിനിടെയാണ് 25 ലക്ഷം രൂപയോളം വാര്‍ഷിക വരുമാനമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജന്റായത്. പക്ഷേ. അത്തരമൊരു തീരുമാനം എടുക്കുമ്പോഴും അവന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു അവന്റെ ആഗ്രഹം. ഇതിന് ഏങ്ങനെയാണ് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.

അവനൊരു ക്ലൗഡ് കിച്ചണ്‍ ആരംഭിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ. തനിക്ക് ചുറ്റുമുള്ളവര്‍ എന്ത് കഴിക്കുന്നുവെന്ന്. അല്ലെങ്കില്‍ അവര്‍ കഴിക്കാന്‍ എന്താണ് തെരഞ്ഞെടുക്കുന്നതെന്ന് അവന് അറിയണം. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം സ്വിഗ്ഗി ഏജന്റാവുകയെന്നതാണ്. ബിസിനസിലേക്ക് പണം നിക്ഷേപിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് പഠിക്കാന്‍ അവന്‍ തയ്യാറായെന്നും അദ്ദേഹം കുറിച്ചു. കുറഞ്ഞ വിലയ്ക്ക് എന്നാല്‍ വലിയ അളവില്‍ വില്‍ക്കാന്‍ ഈ അനുഭവം തന്നെ സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നെന്നും കുറിപ്പില്‍ പറയുന്നു. ഇങ്ങനെ സ്വിഗ്ഗി ഏജന്റായി പ്രവര്‍ത്തിച്ച് ഏകദേശം 12 ഒളം ഭക്ഷ്യവസ്തുക്കള്‍ ലിസ്റ്റ് ചെയ്തു. മൂന്ന് മുതല്‍ നാല് മാസം കൊണ്ട് തന്റെ ഭക്ഷണശാല ലാഭത്തിലെത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടായിരുന്നിട്ടും, കുടുംബം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിനോട് വിയോജിച്ചു. അവന്‍ സ്വന്തം കരിയര്‍ നശിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കുടുംബാംഗങ്ങളും മാതാപിതാക്കളും അവനോട് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു. ചില സുഹൃത്തുക്കള്‍ അവനെ കളിയാക്കിയെന്നും കുറിപ്പില്‍ പറയുന്നു. അതേപോലെ ഡെലിവറി ജോലിക്ക് പോയപ്പോള്‍ ലിഫ്റ്റ് ഉപയോഗിച്ചതിന് പല തവണ സെക്യൂരിറ്റിക്കാരില്‍ നിന്നും ചീത്തവിളിയും കേള്‍ക്കേണ്ടിവന്നു. പക്ഷേ. സുഹൃത്തിന്റെ പദ്ധതി വിജയിക്കുമെന്ന് താന്‍ കുരുതുന്നതായും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതായും എന്‍ജി വി എന്ന എക്‌സ് ഹാന്റിലില്‍ നിന്നും കുറിച്ചു.

 
Other News in this category

  • ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിന്റെ സ്യൂട്ട് കേസ് കാണാതായി
  • പട്ടിക്കൂട്ടില്‍ യുവതിയെ അടച്ചിട്ടിരിക്കുന്നു
  • സ്വിഗ്ഗി ഡെലിവെറി ഏജന്റായ യുവാവിന്റെ കദനകഥ
  • ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ദോശക്കട തുടങ്ങി
  • 17 ലക്ഷത്തിന്റെ ലോക്കറ്റ് വിഴുങ്ങി, കാവലിരുന്ന് പൊലീസ്




  •  
    Close Window