Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
പട്ടിക്കൂട്ടില്‍ യുവതിയെ അടച്ചിട്ടിരിക്കുന്നു

യുഎസിലെ ടെക്‌സസില്‍ നിന്നും അസാധാരണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ടെക്‌സസിലെ അബിലീനില്‍ കഴിഞ്ഞ നവംബര്‍ 22 -ാം തിയതി വൈകീട്ട് എട്ട് മണിയോടെ ഒരു യുവതിയുടെ നിലവിളിക്കേട്ട് പുറത്തിറങ്ങിയ ജസ്റ്റിന്‍ ആന്‍ഡേഴ്സണ്‍ കണ്ടത്, അയല്‍വാസിയുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ പുറത്ത് കടക്കാനായി ശ്രമിക്കുന്ന 22 വയസുള്ള ഒരു യുവതിയെ. പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു. പിന്നാലെ ജസ്റ്റിന്‍ സംഭവം പോലീസിനെ അറിയിച്ചു.

ജസ്റ്റിന്‍ സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. രാത്രിയില്‍ കരയുന്ന ഒച്ച കേട്ട് അയല്‍വാസിയുടെ വീട്ടിലേക്ക് തന്റെ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് കൊണ്ട് ജസ്റ്റിന്‍ നടന്നു. അവിടെയെത്തിയപ്പോള്‍ പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന 22 -കാരിയെയാണ് കണ്ടത്. ഒപ്പം വീട്ടുടമ കാന്‍ഡിസ് 'കാന്‍ഡി' തോംസണും സമീപത്ത് ഉണ്ടായിരുന്നു. എന്തിനാണ് മാനസികാസ്വാസ്ഥമുള്ളയാളെ പട്ടിക്കൂട്ടില്‍ അടച്ചതെന്ന് ജസ്റ്റിന്‍ ചോദിക്കുമ്പോള്‍ അവള്‍ വീട്ടില്‍ മൊത്തം മൂത്രമൊഴിക്കുകയാണെന്ന് അവര്‍ പറയുന്നു. പിന്നാലെ യുവതിയോട് കരയേണ്ടെന്നും സഹായം അടുത്തുണ്ടെന്നും ജസ്റ്റിന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ജസ്റ്റിന്‍ അറിയിച്ചത് അനുസരിച്ച് പോലീസെത്തുകയും അയല്‍ക്കാരിയും 60 കാരിയുമായ കാന്‍ഡിസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും പിറ്റേന്ന് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി കാന്‍ഡിസിനെ വീണ്ടും അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ആന്‍സണ്‍ പോലീസ് മേധാവിയായിരുന്ന കാന്‍ഡിയും അവരുടെ മരിച്ച് പോയ ഭര്‍ത്താവും 2020-ല്‍ അദ്ദേഹം മരിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളിലായി 50-ലധികം കുട്ടികളെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. പോലീസ് വീട്ടിലെത്തുമ്പോഴും രണ്ട് മുതിര്‍ന്ന വളര്‍ത്തുമക്കള്‍ വീട്ടിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


 
Other News in this category

  • ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിന്റെ സ്യൂട്ട് കേസ് കാണാതായി
  • പട്ടിക്കൂട്ടില്‍ യുവതിയെ അടച്ചിട്ടിരിക്കുന്നു
  • സ്വിഗ്ഗി ഡെലിവെറി ഏജന്റായ യുവാവിന്റെ കദനകഥ
  • ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ദോശക്കട തുടങ്ങി
  • 17 ലക്ഷത്തിന്റെ ലോക്കറ്റ് വിഴുങ്ങി, കാവലിരുന്ന് പൊലീസ്




  •  
    Close Window