Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=112.2334 INR
ukmalayalampathram.com
Wed 13th May 2026
സ്ത്രീധനം വിളിച്ചുപറഞ്ഞ് വിവാഹം

അറുപത്തി നാല് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 -ലാണ് ഇന്ത്യയില്‍ സ്ത്രീധനം നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പാക്കിയത്. പിന്നീട് '84 ലും '86 ലും നിയമത്തില്‍ ഭേദഗതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍, ഇന്നും ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്ന പുരുഷന്മാരുടെയും കൊല്ലപ്പെടുന്ന ഭാര്യമാരുടെയും വാര്‍ത്തകള്‍ കേരളത്തില്‍ നിന്നടക്കം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനിടെയാണ് യുപിയില്‍ നിന്നൊരു വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരു മുസ്ലീം വിവാഹത്തിനിടെ ഒരാള്‍ വരന് സ്ത്രീധനമായി കിട്ടിയ തുകയും സമ്മാനങ്ങളും വിളിച്ച് പറയുന്നതാണ് വീഡിയോ. വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ തന്നെ വൈറലായി.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു വിവാഹത്തിനിടെയാണ് പരസ്യമായി സ്ത്രീധനമായി കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വരന്റെ കുടുംബത്തിന് ലഭിച്ച ആഡംബര സമ്മാനങ്ങളില്‍ ഒരു ബിഎംഡബ്ല്യു കാറും ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും ഉള്‍പ്പെടുന്നെന്ന് വിളിച്ച് പറയുന്നയാള്‍ ഉച്ചത്തില്‍ പല തവണ വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വരനും വിളിച്ച് പറയുന്നയാളും പണം അടങ്ങിയ ബാഗിന്റെ സിബ്ബ് തുറന്ന് അതിഥികളെ കാണിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പങ്കുവച്ച് കൊണ്ട് ആസ് മുഹമ്മദ് സൈഫി ഇങ്ങനെ എഴുതി. '1 ബിഎംഡ്യു, ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പണമായി പെണ്‍കുട്ടിയുടെ കുടുംബം ആണ്‍കുട്ടിക്ക് സ്ത്രീധനമായി നല്‍കി. സമൂഹത്തിന്റെ നാശം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും ഒരു പരിധി ഉണ്ടായിരിക്കണം..!' പിന്നാലെ സ്ത്രീധനം ഇസ്ലാമിന് നിഷിദ്ധമാണെന്നും എന്നിട്ടും ഒരു മതവിശ്വാസിയാണ് അഭിമാനത്തോടെ അതിന് കൂട്ടുനില്‍ക്കുന്നതെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ '61 ലെ സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടി രംഗത്തെത്തി. നിയമപരമായി സ്ത്രീധനം നല്‍കുന്നതും സ്വീകരിക്കുന്നതും തെറ്റാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും സാമ്പത്തിക പിഴകളും ലഭിക്കുമെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടി. അതേസമയം. മുസ്ലീം വ്യക്തി നിയമങ്ങളെ (ശരീയത്ത്) അടിസ്ഥാനമാക്കി സ്ത്രീധനം അല്ലെങ്കില്‍ മഹര്‍ നല്‍കുന്നതില്‍ നിന്നും നിയമം, മുസ്ലീങ്ങളെ ഒഴിവാക്കുന്നുവെന്നും എന്നാല്‍, സ്ത്രീധനത്തിന്റെ പേരില്‍ ഒരു മുസ്ലീം സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ നിയമം ആ സ്ത്രീയെ സംരക്ഷിക്കുമെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി.


 
Other News in this category

  • സ്ത്രീധനം വിളിച്ചുപറഞ്ഞ് വിവാഹം
  • കഫേയിലിരുന്ന് ജോലി ചെയ്താല്‍ ചെലവ് എത്രയാകും
  • വീണു കിടക്കുന്ന മാമ്പഴം എടുത്താല്‍ 3.74 ലക്ഷം രൂപ പിഴ
  • പരസ്യമായി അപമാനിച്ചു, ജോലി രാജിവച്ച് ഇരുപത്തിയാറുകാരി
  • കോളയില്‍ പല്ലി




  •  
    Close Window