Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sat 31st Jan 2026
അമ്മയുടെ ശവമഞ്ചം ചുമന്ന് പെണ്‍മക്കള്‍

ബന്ധുക്കളും ഗ്രാമവാസികളും നിസഹകരിച്ചപ്പോള്‍ അമ്മയുടെ ശവമഞ്ചം ചുമന്ന് പെണ്‍മക്കള്‍ ചിതയ്ക്ക് തീ കൊളുത്തി. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയൊരു ചോദ്യത്തിന് തുടക്കമിട്ടു. കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യവും ഒറ്റപ്പെടലും കാരണമാണ് ഗ്രാമവാസികളും ബന്ധുക്കളും പെണ്‍കുട്ടികളെ സഹായിക്കാന്‍ വിസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദാരിദ്രം മനുഷ്യരെ ഏങ്ങനെ സമൂഹികമായി ഒറ്റപ്പെടുത്തലുകള്‍ക്ക് വിധേയമാക്കുന്നെന്ന് നെറ്റിസെന്‍സ് ആശ്ചര്യപ്പെട്ടു. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. സമൂഹികമായി ഒറ്റപെടല്‍ അനുഭവിക്കുന്ന കുടുംബങ്ങളെ പ്രാദേശിക ഭരണകൂടങ്ങള്‍ സഹായിക്കേണ്ടതാണെന്നും അത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു.

ബീഹാറിലെ ഛപ്രയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള മധോരയ്ക്കടുത്തുള്ള ജവൈനിയന്‍ ഗ്രാമത്തില്‍ നിന്നാണ് ഏറെ ദുഃഖകരമായ ഈ വാര്‍ത്ത പുറത്ത് വന്നത്. പെണ്‍കുട്ടികളുടെ അച്ഛന്‍ രവീന്ദ്ര സിംഗ് ഒന്നര വര്‍ഷം മുമ്പ് മരിച്ചതിന് പിന്നാലെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതോടെ കുടുംബത്തെ സാമ്പത്തികമായോ സമൂഹികമായോ സഹായിക്കാന്‍ ഗ്രാമീണരോ ബന്ധുക്കളോ തയ്യാറായില്ല. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ അമ്മ ബബിത ദേവിയും മരണത്തിന് കീഴടങ്ങി. അമ്മയുടെ മരണശേഷം മറ്റാരുടെയും സഹായം ലഭിക്കാതായതോടെ പെണ്‍കുട്ടികള്‍ സ്വന്തം നിലയില്‍ അമ്മയുടെ ശവമഞ്ചം ചുമന്ന് ചിത ഒരുക്കി, സ്വന്തം നിലയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണാനന്തരം 13 -ാം ദിവസം നടത്തുന്ന ശ്രാദ്ധ ചടങ്ങുകള്‍ക്കായി പണം കണ്ടെത്താനായി പെണ്‍കുട്ടികള്‍ ഗ്രാമത്തിലെ ഓരോ വീടും കയറി ഇറങ്ങി സാമ്പത്തിക സഹായം തേടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുള കൊണ്ട് കെട്ടിയ ശവമഞ്ചത്തില്‍ അമ്മയുടെ മൃതദേഹം ചുമന്ന് നടക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും തുടരുന്ന ബഹിഷ്‌ക്കരണത്തെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടെയില്‍ സജീവമായൊരു ചര്‍ച്ച തന്നെ നടത്തപ്പെട്ടു. അതേസമയം അനാഥരായ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം, ഭക്ഷ്യസുരക്ഷ, ദീര്‍ഘകാല പുനരധിവാസ സഹായം എന്നിവയുള്‍പ്പെടെ അടിയന്തര സഹായം നല്‍കണമെന്ന് നാട്ടുകാരും പ്രദേശത്തെ സമൂഹിക പ്രവര്‍ത്തകരും ജില്ലാ ഭരണകൂടത്തോടും സാമൂഹിക ക്ഷേമ അധികാരികളോടും അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും സംഭവിക്കുന്ന ഇത്തരം മാറ്റിനിര്‍ത്തലുകള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്നും ബന്ധുക്കളെ ഒഴിവാക്കിയാലും ഗ്രാമവാസികള്‍ എന്തുകൊണ്ട് അവരെ സഹായിക്കാന്‍ തയ്യാറായില്ലെന്നും ചിലര്‍ ചോദിച്ചു. പുറമേ പറയുന്ന സാമൂഹിക സാംസ്‌കാരിക ബോധ്യങ്ങള്‍ക്ക് പുറത്താണ് ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്.

 
Other News in this category

  • വിവാഹവേദിയില്‍ ചുംബിക്കാന്‍ ശ്രമിച്ച വധൂവരന്മാര്‍
  • ഭര്‍ത്താവുമായി വിവാഹമോചനത്തിന് കമ്പനി സിഇഒ പണവും സ്വത്തും വാഗ്ദാനം ചെയ്തുവെന്ന് ആരോപണം
  • വിവാഹക്ഷണക്കത്തോ റസ്യൂമോ
  • ഏഴാം നിലയില്‍ നിന്ന് പൂച്ചയെ വലിച്ചെറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍
  • അമ്മയുടെ ശവമഞ്ചം ചുമന്ന് പെണ്‍മക്കള്‍




  •  
    Close Window