Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
പ്രഗ്നന്റ് ജോബ്, വലയില്‍ വീണത് പതിനായിരക്കണക്കിന് യുവാക്കള്‍

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 'ഓള്‍ ഇന്ത്യ പ്രെഗ്‌നന്റ് ജോബ്' (All India Pregnant Job) എന്ന പേരില്‍ യുവാക്കളെ വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വന്‍ സൈബര്‍ സംഘത്തെ ബിഹാര്‍ പോലീസ് പിടികൂടി. നവാഡ സൈബര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗര്‍ഭിണികളാക്കാന്‍ സഹായിക്കുന്ന പുരുഷന്മാര്‍ക്ക് 10 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇനി ഗര്‍ഭിണിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും വാഗ്ദാനം ചെയ്ത തുകയുടെ പകുതി ഉറപ്പായും നല്‍കുമെന്നും ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. മോഡലുകളുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചുകൊടുത്ത് യുവാക്കളെ പ്രലോഭിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.

കുറഞ്ഞ സമയം കൊണ്ട് ലക്ഷപ്രഭുവാകാം എന്ന് കരുതിയ പലരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഈ തട്ടിപ്പുകാര്‍ക്ക് നല്‍കി. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടല്‍ വാടക, ടാക്‌സ്, ഫയല്‍ ചാര്‍ജ് എന്നിങ്ങനെ വിവിധ പേരുകളില്‍ പണം തട്ടിക്കൊണ്ടിരിക്കും. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാലും, മാനഹാനി ഭയന്ന് പലരും പോലീസില്‍ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയ്യാറാകാത്തത് തട്ടിപ്പുകാര്‍ക്ക് ഗുണകരമാവുകയായിരുന്നു.

'പ്രഗ്‌നന്റ് ജോബ്' കൂടാതെ മറ്റ് പല പേരുകളിലും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. 'പ്ലേ ബോയ് സര്‍വീസ്' എന്ന പേരിലും 'ധനി ഫിനാന്‍സ്', 'എസ്.ബി.ഐ ചീപ്പ് ലോണ്‍സ്' തുടങ്ങിയ പേരുകളില്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയിരുന്നു. നവാഡ സ്വദേശിയായ രഞ്ജന്‍ കുമാര്‍ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഒരു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനായി ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായി എസ്.പി അഭിനവ് ധീമന്‍ അറിയിച്ചു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.

മുന്‍പും നവാഡ ജില്ലയില്‍ സമാനമായ നിരവധി സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാറുണ്ടെങ്കിലും ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അവിശ്വസനീയമായ ഓഫറുകളിലോ വാഗ്ദാനങ്ങളിലോ വിശ്വസിക്കരുതെന്നും ഇത്തരം സംശയാസ്പദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സൈബര്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന് നവാഡ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നിഷു മല്ലിക് അഭ്യര്‍ത്ഥിച്ചു.

 

 
Other News in this category

  • ഇത് ന്യൂയോര്‍ക്കല്ല, ബംഗളൂരു സിറ്റിയാണ്
  • എന്റെ നാട്ടിലെ സൂര്യാസ്തമയം എന്നു കാണും
  • ഈ പുസ്തകം തുറന്നാല്‍ ജലധാര
  • സോമനാഥിന്റെ ഓര്‍മയ്ക്ക് സോമാനി
  • പ്രഗ്നന്റ് ജോബ്, വലയില്‍ വീണത് പതിനായിരക്കണക്കിന് യുവാക്കള്‍




  •  
    Close Window