Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125 INR  1 EURO=108.3306 INR
ukmalayalampathram.com
Sat 24th Jan 2026
ജീവിതം മാറ്റിമറിച്ച നിമിഷങ്ങള്‍

മിനിറ്റുകള്‍ക്കുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വീട്ടിലെത്തുന്ന ബ്ലിങ്കിറ്റ്, സെപ്‌റ്റോ തുടങ്ങിയ ആപ്പുകള്‍ ഇല്ലാതെ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഇന്ന് ജീവിതം അസാധ്യമാണെന്ന് പലരും കരുതുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് താമസം മാറിയ പ്രമുഖ യൂട്യൂബറും ഹസില്‍പോസ്റ്റ് അക്കാദമിയിലെ മാര്‍ക്കറ്ററുമായ സലോനി ശ്രീവാസ്തവ പങ്കുവെച്ച അനുഭവം ഈ ചിന്താഗതിയെ മാറ്റുന്നതാണ്. കഴിഞ്ഞ അഞ്ച് മാസമായി ക്വിക്ക് കൊമേഴ്സ് ആപ്പുകള്‍ ഉപയോഗിക്കാതെ ജീവിച്ചപ്പോള്‍ താന്‍ പഠിച്ച പാഠങ്ങളെക്കുറിച്ച് അവര്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ്. നമ്മുടെ അത്യാവശ്യങ്ങള്‍ക്കല്ല, മറിച്ച് പെട്ടെന്നുണ്ടാകുന്ന ആഗ്രഹങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും പിന്നാലെയാണ് ഇത്തരം കമ്പനികള്‍ ഓടുന്നതെന്ന് അവര്‍ തന്റെ സമൂഹ മാധ്യമ കുറിപ്പിലെഴുതി.

സലോനി പങ്കുവെച്ച പ്രധാന കാര്യങ്ങള്‍ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലായിരുന്നപ്പോള്‍ ഏത് സാധനം തീര്‍ന്നാലും ആ നിമിഷം തന്നെ ആപ്പ് വഴി ഓര്‍ഡര്‍ താന്‍ ചെയ്യുമായിരുന്നുവെന്ന് സലോനി പറയുന്നു. എന്നാല്‍, അത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഫ്രാന്‍സില്‍ എത്തിയപ്പോള്‍, എന്ത് പാകം ചെയ്യണം, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് സലോനി കൂട്ടിച്ചേര്‍ക്കുന്നു. ഈ പ്ലാനിംഗ് ജീവിതത്തില്‍ കൂടുതല്‍ അടുക്കും ചിട്ടയും കൊണ്ടുവന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

10 മിനിറ്റില്‍ സാധനം കിട്ടും എന്നതുകൊണ്ട് മാത്രം ഓര്‍ഡര്‍ ചെയ്തിരുന്ന പല കാര്യങ്ങളും സത്യത്തില്‍ ആവശ്യമില്ലാത്തവ ആയിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആപ്പുകള്‍ ഇല്ലാതായതോടെ അനാവശ്യമായ വാങ്ങലുകള്‍ കുറയുകയും ഇതിലൂടെ പണം ലാഭിക്കാന്‍ സാധിച്ചു. നമുക്ക് ലഭിക്കുന്ന 10 മിനിറ്റ് ഡെലിവറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവറി പങ്കാളികളുടെ കഠിനാധ്വാനത്തെക്കുറിച്ച് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതിവേഗത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദവും ട്രാഫിക് റിസ്‌കുകളും നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്നും അവര്‍ കുറിച്ചു. ക്വിക്ക് കൊമേഴ്‌സ് ആപ്പുകള്‍ നമ്മുടെ ആഗ്രഹങ്ങളെ പരിപോഷിപ്പിക്കുന്നവയാണ്. പാചകം ചെയ്യുന്നതിനിടയില്‍ ഒരു തക്കാളി തീര്‍ന്നുപോയാല്‍ പോലും അത് ഉടന്‍ എത്തിക്കാന്‍ നമ്മള്‍ ആപ്പിനെ ആശ്രയിക്കുന്നു. ഈ അമിതമായ സൗകര്യം നമ്മുടെ സ്വാഭാവികമായ സര്‍ഗ്ഗാത്മകതയെയും പ്രശ്‌നപരിഹാര ശേഷിയെയും ഇല്ലാതാക്കുന്നുണ്ടെന്ന് സലോനി ചൂണ്ടിക്കാട്ടി. പെട്ടെന്ന് വിശക്കുമ്പോഴോ മധുരം കഴിക്കാന്‍ തോന്നുമ്പോഴോ മിനിറ്റുകള്‍ക്കുള്ളില്‍ സ്‌നാക്‌സുകളും ജങ്ക് ഫുഡും ഓര്‍ഡര്‍ ചെയ്യുന്ന രീതി അവസാനിച്ചു. ഇത് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാന്‍ തന്നെ സഹായിച്ചുവെന്നും അവര്‍ പറയുന്നു.

താന്‍ ക്വിക്ക് കൊമേഴ്സ് ആപ്പുകള്‍ ഉപേക്ഷിച്ചത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായോ അല്ലെങ്കില്‍ വലിയ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനോ വേണ്ടിയല്ലെന്ന് സലോനി പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ കാരണം ലളിതമായിരുന്നു, സലോനി ഫ്രാന്‍സിലേക്ക് താമസം മാറി. അവിടെ ഇത്തരത്തില്‍ 10 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കുന്ന സേവനങ്ങള്‍ ലഭ്യമല്ലായിരുന്നു. ഇന്ത്യയിലായിരുന്നപ്പോള്‍ ബ്ലിങ്കിറ്റ് തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു.

ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ ഇന്ത്യയില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍ നല്‍കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം സലോനി അംഗീകരിക്കുന്നു. ഗവണ്‍മെന്റിന് നല്‍കാന്‍ കഴിയാത്ത തൊഴിലവസരങ്ങള്‍ ഈ കമ്പനികള്‍ നല്‍കുന്നുണ്ടെങ്കിലും, അതിന് പിന്നിലെ ക്രൂരമായ വശങ്ങളെ അവര്‍ തുറന്നുകാട്ടുന്നു. വികസിത രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികളോ മറ്റ് ജോലിയുള്ളവരോ അധിക വരുമാനത്തിനായാണ് ഡെലിവറി ജോലി ചെയ്യുന്നത്. എന്നാല്‍, ഇന്ത്യയില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഏക ഉപജീവന മാര്‍ഗ്ഗമാണിത്. സുരക്ഷിതമായ റോഡുകളോ മെച്ചപ്പെട്ട തൊഴിലവസരങ്ങളോ നല്‍കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടപ്പോള്‍, ആ വിടവ് ഇത്തരം കമ്പനികള്‍ നികത്തിയെന്ന് സലോനി ചൂണ്ടിക്കാട്ടുന്നു. അതേസമയം ഡെലിവറി കമ്പനികള്‍ ജോലിക്കാരില്‍ നിന്ന് യൂണിഫോമിനും മറ്റും മുന്‍കൂട്ടി പണം ഈടാക്കുന്നതിനെ സലോനി വിമര്‍ശിച്ചു. ഏതെങ്കിലും വൈറ്റ് കോളര്‍ ജോലിയില്‍ ചേരുന്നതിന് മുന്‍പ് പണം ആവശ്യപ്പെട്ടാല്‍ നമ്മള്‍ അതിനെ 'തട്ടിപ്പ്' എന്ന് വിളിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു. 10 മിനിറ്റിനുള്ളില്‍ എത്തേണ്ടത് ആംബുലന്‍സും പോലീസും മാത്രമാണ്, അല്ലാതെ പലചരക്ക് സാധനങ്ങളല്ലെന്നും സലോനി പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നു.

 
Other News in this category

  • രണ്ടു നായക്കുട്ടികള്‍ക്ക് ജീവന്‍ നല്‍കി
  • പൊതുവഴിയില്‍ വിഡിയോ ചിത്രീകരിച്ചതിനെതിരേ നാട്ടുകാര്‍
  • ജീവിതം മാറ്റിമറിച്ച നിമിഷങ്ങള്‍
  • എന്തുകൊണ്ട് അമ്മയെ വിവാഹത്തിന് ക്ഷണിച്ചില്ല
  • കനേഡിയന്‍ യുവതിയുടെ കാമുകന്റെ ചിത്രം വൈറല്‍




  •  
    Close Window