Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9747 INR
ukmalayalampathram.com
Wed 22nd Apr 2026
പോര്‍ഷേയുടെ മുകളില്‍ സിമന്റ് കുഴച്ചുവച്ചു

ബെംഗളൂരുവിലെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ചുള്ള വീഡിയോകള്‍ വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ റീലുകളാണ്. കഴിഞ്ഞ ദിവസം റോഡിലെ ഒരു ചെറിയ കുഴിയടയ്ക്കാന്‍ സ്വന്തം പോര്‍ഷെയുടെ മുകളില്‍ സിമന്റ് കുഴയ്ക്കുന്ന കോടീശ്വരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ വീഡിയോയ്ക്ക് താഴെ പ്രശംസിച്ചും രൂക്ഷമായി വിമര്‍ശിച്ചും സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിപ്പുകളെഴുതി.

ബെംഗളൂരുവിലെ കോടീശ്വരനായ വ്യവസായി അഖില്‍ ഹിമാദ്രിയാണ് സ്വന്തം പോര്‍ഷെ കാറിന് മുകളില്‍ സിമന്റ് കുഴച്ച് റോഡിലെ ഒരു ചെറിയ കുഴി അടച്ചത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതും. സാധാരണഗതിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ പ്രശംസയേറ്റുവാങ്ങാറാണ് പതിവ്. എന്നാല്‍, അഖിലിന്റെ വീഡിയോയ്ക്ക് താഴെ കൂടുതലയാലും വിമര്‍ശനങ്ങളാണ് എഴുതപ്പെട്ടത്. വീഡിയോയില്‍ തന്റെ കാര്‍ ഡ്രൈവറിന്റെ സഹായത്തോടെ പോര്‍ഷെ കാറിന് മുകളില്‍ സിമന്റ് കുഴയ്ക്കുന്ന അഖിലിനെ കാണാം. കാറിന്റെ ഹുഡില്‍ സിമന്റും ചെറിയ ജില്ലിയും കൂട്ടി കുഴച്ച് ശേഷം ബിസ്ലറി കുപ്പിയില്‍ നിന്നുള്ള വെള്ളം ചേര്‍ത്ത് കുഴയ്ക്കുന്നു. പിന്നീട് ഈ മിശ്രിതം തേപ്പ് കത്തി ഉപയോഗിച്ച് കുഴിയിലിട്ട് മൂടുന്നു. സംഗതി ഒരു പരോപകാര പ്രവര്‍ത്തിയാണെങ്കിലും സമൂഹ മാധ്യമ ഉപയോക്കാക്കളില്‍ ഏറെ പേരും അദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി.

വീഡിയോ പങ്കുവച്ച് കൊണ്ട് അഖില്‍. ഇന്ത്യ പോലുള്ള ഒരു വിശാലമായ രാജ്യത്ത്, സര്‍ക്കാര്‍ എല്ലാ പ്രശ്നങ്ങളും ഉടനടി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും പൊതു ഇടങ്ങള്‍ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം പൗരന്മാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം ചെറിയ ശ്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അഖില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. പൗരന്മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സ്വയമേ മുന്നോട്ട് വന്നാല്‍ പിന്നെ സര്‍ക്കാറുകളുടെ ജോലി എന്താണെന്ന് ചിലര്‍ ചോദിച്ചു. അതേസമയം മറ്റ് ചിലര്‍ അഖിലിന്റെ പ്രവര്‍ത്തിയെ പ്രശംസിച്ചും രംഗത്തെത്തി. അതേസമയം അഖിലിന്റെ പ്രവര്‍ത്തി വെറും പ്രകടനം മാത്രമാണെന്നും ഇത് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറക്കുന്നില്ലെന്നും മറിച്ച് അതുവഴി സ്വയം വൈറലാകാനുള്ള ശ്രമാണെന്നും മറ്റ് ചിലര്‍ വിമര്‍ശിച്ചു.

 
Other News in this category

  • ഈ സ്‌കൂളില്‍ 67 വര്‍ഷമായി പെണ്‍കുട്ടികള്‍ക്ക് വിലക്കാണ്
  • അഞ്ചു കാരണമാണ് കോര്‍പ്പറേറ്റ് ജോലിക്ക് പോകാത്തത്
  • പോര്‍ഷേയുടെ മുകളില്‍ സിമന്റ് കുഴച്ചുവച്ചു
  • വിശന്നപ്പോള്‍ മുതല കയറിച്ചെന്നത് ഹോട്ടലിലെ അടുക്കളയില്‍
  • ബൈക്കില്‍ ചെന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത പൂവാലന്മാര്‍ക്ക് സംഭവിച്ചത്




  •  
    Close Window