Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
അമ്മയുടെ ഐഫോണ്‍ മകന്‍ തടാകത്തിലേക്ക് വലിച്ചെറിയാന്‍ കാരണമിതാണ്

കുട്ടികളുടെ ചെറിയ കുസൃതികള്‍ അച്ഛനമ്മമാര്‍ക്ക് ചിലപ്പോള്‍ വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും. അറിഞ്ഞു കൊണ്ടായിരിക്കില്ല കുട്ടികള്‍ അത് ചെയ്തിട്ടുണ്ടാവുക. അത്തരമൊരു സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ കണ്ടത് 10 ലക്ഷത്തിലേറെ ആളുകള്‍. ഒരു തടാകത്തിലൂടെ ബോട്ടില്‍ വിനോദയാത്ര നടത്തുന്നതിനിടെ അമ്മയുടെ ഐഫോണ്‍ എടുത്ത് മകന്‍ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ട് ആ വിനോദയാത്ര ലക്ഷങ്ങള്‍ ചെലവേറിയതായി മാറി. എന്നാല്‍, വീഡിയോ വൈറലായപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വലിയൊരു പിഴവ് ചൂണ്ടിക്കാണിച്ചു. കുട്ടി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല!

അതിവിശാലമായ ഒരു തടാകത്തിലൂടെ പോകുന്ന ഒരു ചെറു ബോട്ടില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അവ. ലൈഫ് ജാക്കറ്റ് ധരിച്ചി അമ്മയുടെ മടിയില്‍ ഇരിക്കുന്ന കുട്ടി. അമ്മയുടെ ഐഫോണിനായി കൈ നീട്ടുന്നു. ഉടനെ അമ്മ, മകന് തന്റെ ഫോണ്‍ കൊടുക്കുന്നു. പിന്നൊന്നും നോക്കിയില്ല. കുട്ടി ആ ഐ ഫോണ്‍ അമ്മയുടെ കൈയില്‍ നിന്നും വാങ്ങി നേരെ തടാകത്തിലേക്ക് എറിയുന്നു. അമ്മയ്ക്ക് പിടിക്കാന്‍ കഴിയുന്നതിനും മുമ്പ് തന്നെ ഫോണ്‍ തടാകത്തിന്റെ അടിത്തട്ടിലേക്ക്. വീഡിയോ പങ്കുവച്ച് കൊണ്ട് തെഹ്‌സി കുറിച്ചത് ഇങ്ങനെയായിരുന്നു, 'ആ കുട്ടി എന്നെ വിളിച്ച് പറഞ്ഞു, 'ഞങ്ങള്‍ തടാകത്തിന്റെ നടുവിലായിരുന്നു, എന്റെ അമ്മ ലൈഫ് ജാക്കറ്റ് ഇട്ടിരുന്നു, പക്ഷേ എന്റെതിനെക്കുറിച്ച് അവര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു, അതിനാല്‍ ഞാന്‍ അവളുടെ പ്രിയപ്പെട്ട ഐഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞു. കുട്ടി കേസ് ജയിച്ചു.'

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ലൈഫ് ജാക്കറ്റുകളുടെ പ്രാധാന്യത്തെ കുറിച്ചു. അപരിചിതമായ സ്ഥലങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും തങ്ങളുടെ അനുഭവങ്ങള്‍ കുറിച്ചു. അച്ഛനമ്മമാരുടെയും ബോട്ട് ഓപ്പറേറ്റര്‍മാരുടെയും ഭാഗത്ത് നിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ചയാണിതെന്ന് പലരും ചൂണ്ടിക്കാണിച്ചു. 'കുട്ടിക്ക് ലൈഫ് ജാക്കറ്റ് ഇല്ലാത്തത് സുരക്ഷാ നടപടികളിലെ ഗുരുതരമായ വീഴ്ചയാണ്' എന്ന് പീഡിയാട്രിക്‌സ് പ്രൊഫസറായ ഡോ. പുഷ്പ കിനി എഴുതി. ചിലര്‍ തമാശക്കുറിപ്പുകളുമായെത്തി. അവന്‍ മാര്‍ക്കറ്റില്‍ ഐഫോണ്‍ സൃഷ്ടിക്കുന്ന തരംഗം വെള്ളത്തില്‍ കാണാനായി ഇട്ടതാണെന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം കുട്ടിക്കെതിരെയും കുറിപ്പെഴുതിയെ ചിലരെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.

 
Other News in this category

  • പലവട്ടം കാത്തുനിന്നു, ഒടുവില്‍ തേടിയെത്തി
  • ക്രഡിറ്റ് കാര്‍ഡ് പണിമുടക്കി, ജര്‍മനിയില്‍ കുടുങ്ങി ഇന്ത്യക്കാരന്‍
  • അമ്മയുടെ ഐഫോണ്‍ മകന്‍ തടാകത്തിലേക്ക് വലിച്ചെറിയാന്‍ കാരണമിതാണ്
  • ചെളിവെള്ളം കുടിക്കേണ്ട ഗതികേടില്‍ ആളുകള്‍
  • ഈ കാറില്‍ നാലു മെനു നിങ്ങളെ കാത്തിരിക്കും




  •  
    Close Window