Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
പലവട്ടം കാത്തുനിന്നു, ഒടുവില്‍ തേടിയെത്തി

മാസങ്ങളോളും പരിശ്രമിച്ചിട്ടും കിട്ടാത്ത ഒന്നിന് അപ്രതീക്ഷിതമായി കൈവരുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമെന്തായിരിക്കും? അത്തരമൊരു അഭിമാനകരമായ സന്തോഷത്തിലാണ് വൈഷ്ണവി രാമലിംഗം. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി വിദേശ സര്‍വകലാശാലകളില്‍ കഴിഞ്ഞ എട്ട് മാസമായി വൈഷ്ണവി ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഓരോ തവണയും അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഒടുവില്‍, ഏറ്റവും ആഗ്രഹിച്ചിരുന്നതും അതേസമയം അപേക്ഷിക്കാതെ തന്നെ വൈഷ്ണവിക്ക് അവരുടെ പിഎച്ച്ഡിയില്‍ രണ്ട് കോടി സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ക്ഷണിച്ചു. അപ്രതീക്ഷിതമായി കൈവന്ന സന്തോഷം വൈഷ്ണവി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു. ' ഒന്നാം തലമുറ ബിരുദധാരി എന്ന നിലയില്‍ എന്റെ പിഎച്ച്ഡിക്ക് ഏകദേശം 2 കോടി രൂപയുടെ ഓക്സ്ഫോര്‍ഡ് സ്‌കോളര്‍ഷിപ്പ് നേടിയതായി കണ്ടെത്തി.' എന്ന കുറിപ്പോടെയാണ് വൈഷ്ണവി വൈകാരികമായി പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചത്.

പ്രപഞ്ചം നിങ്ങള്‍ക്കായി കാണിക്കുന്ന ഏറ്റവും മാന്ത്രിക വഴികള്‍ക്ക് ഞാന്‍ വളരെ നന്ദിയുള്ളവളാണെന്ന് വൈഷ്ണവി എഴുതി. എട്ട് മാസത്തോളം ശ്രമിച്ച ഓരോ കാര്യവും വിരസിക്കപ്പെട്ടു. എന്നിട്ടും ഏറ്റവും കുടുതല്‍ ആഗ്രഹിച്ച കാര്യം അത് താന്‍ അപേക്ഷിക്കുയ പോലും ചെയ്യാതെ നേടിയെന്ന് ചിന്തിക്കുമ്പോള്‍... ആ ഇമെയില്‍ വായിച്ചപ്പോള്‍ തനിക്ക് അത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും വൈഷ്ണവി കൂട്ടിച്ചേര്‍ത്തു. വൈഷ്ണവിക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ക്ലാരെന്‍ഡന്‍ സ്‌കോളര്‍ഷിപ്പാണ് ലഭിച്ചതെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമത്തില്‍ പൂര്‍ണ്ണ ധനസഹായത്തോടെയുള്ള ഡിഫില്‍ പഠിക്കാനാണ് സ്‌കോളര്‍ഷിപ്പ്. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന ക്ലാരെന്‍ഡന്‍ സ്‌കോളര്‍ഷിപ്പ് ലോകത്തിലെ ഏറ്റവും അഭിമാനകരമായ ബിരുദ സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നാണ്. അസാധാരണമായ അക്കാദമിക് നേട്ടവും ഗവേഷണ സാധ്യതയും അടിസ്ഥാനമാക്കിയാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ലൈഡന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരാണ് ഓക്‌സ്‌ഫോര്‍ഡിലേക്ക് അപേക്ഷിക്കാന്‍ തന്നെ പ്രോത്സാഹിപ്പിച്ചതെന്ന് വൈഷ്ണവി പറയുന്നു. തന്നെക്കാള്‍ മുന്നെ തന്റെ അധ്യാപകര്‍ തന്നിലെ സാധ്യതയെ തിരിച്ചറിഞ്ഞെനന്നും അവരുടെ പിന്തുണയും പ്രോത്സാഹനവും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഓക്‌സ്‌ഫോര്‍ഡില്‍ അപേക്ഷിക്കുക പോലും ചെയ്യില്ലായിരുന്നെന്നും വൈഷ്ണവി പറയുന്നു. എത്തിച്ചേരാന്‍ കഴിയാത്തതായി തോന്നുന്ന അവസരങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറരുതെന്ന് ഒന്നാം തലമുറയിലെ മറ്റ് ബിരുദധാരികളെ അഭിസംബോധന ചെയ്തു കൊണ്ട് വൈഷ്ണവി, ബാര്‍ ആന്‍ഡ് ബെഞ്ചിനോട് പറഞ്ഞു. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍, അവ എത്ര പ്രത്യേകമായി തോന്നിയാലും, അവയില്‍ ഉറച്ചുനില്‍ക്കുക, പരിഗണിക്കപ്പെടാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കുക. അത്തരമൊരു അവസരം താനിക്ക് എടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വൈഷ്ണവി രാമലിംഗം കൂട്ടിച്ചേര്‍ത്തു.


 
Other News in this category

  • പലവട്ടം കാത്തുനിന്നു, ഒടുവില്‍ തേടിയെത്തി
  • ക്രഡിറ്റ് കാര്‍ഡ് പണിമുടക്കി, ജര്‍മനിയില്‍ കുടുങ്ങി ഇന്ത്യക്കാരന്‍
  • അമ്മയുടെ ഐഫോണ്‍ മകന്‍ തടാകത്തിലേക്ക് വലിച്ചെറിയാന്‍ കാരണമിതാണ്
  • ചെളിവെള്ളം കുടിക്കേണ്ട ഗതികേടില്‍ ആളുകള്‍
  • ഈ കാറില്‍ നാലു മെനു നിങ്ങളെ കാത്തിരിക്കും




  •  
    Close Window