Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
പോസ്റ്റ് ഓഫിസില്‍ നിന്ന് പണം തട്ടിയെന്ന് ആരോപിച്ച് ജയിലാക്കിയ സംഭവത്തില്‍ എന്‍ജിനീയറുടെ മാപ്പ് അപേക്ഷ തള്ളി ഇന്ത്യന്‍ വംശജ
reporter

ലണ്ടന്‍: ഗര്‍ഭിണിയായി ഇരിക്കവെ പോസ്റ്റ് ഓഫീസില്‍ നിന്നും പണം തട്ടിച്ചതായി ആരോപിച്ച് തെറ്റായി ജയിലിലാക്കിയ സംഭവത്തില്‍ ഇവരെ കുടുക്കാന്‍ തെളിവ് നല്‍കിയ എഞ്ചിനീയറുടെ മാപ്പ് അപേക്ഷ തള്ളി ഇന്ത്യന്‍ വംശജയായ മുന്‍ മാനേജര്‍. മുന്‍ ഫുജിട്സു എഞ്ചിനീയര്‍ ഗാരെത് ജെന്‍കിന്‍സിന്റെ ഖേദപ്രകടനം 'വളരെ കുറഞ്ഞ് പോയെന്നും, ഏറെ വൈകിയെന്നുമാണ്', 47-കാരി സീമാ മിശ്രയുടെ പ്രതികരണം. സറേയിലെ വെസ്റ്റ് ബൈഫ്ളീറ്റ് പോസ്റ്റ് ഓഫീസ് ബ്രാഞ്ചില്‍ നിന്നും 70,000 പൗണ്ട് മോഷ്ടിച്ചെന്നായിരുന്നു മിശ്രക്ക് എതിരായ ആരോപണം. എന്നാല്‍ 2021 ഏപ്രിലില്‍ ഇവര്‍ക്കെതിരായ ശിക്ഷ തള്ളി. ഫുജിട്സു ഐടി സിസ്റ്റത്തിലെ തകരാര്‍ മൂലം കണക്കുകളില്‍ നേരിട്ട പാളിച്ചയാണ് 700-ലേറെ സബ് പോസ്റ്റ്മാസ്റ്റര്‍മാരെ തെറ്റായി കുറ്റക്കാരായി കാണിക്കാന്‍ ഇടയാക്കിയത്.

ഈ ആരോപണത്തിന്റെ പേരില്‍ നിരവധി ജീവിതങ്ങളാണ് വഴിയാധാരമായത്. ചിലര്‍ നീതി ലഭിക്കുന്നതിന് മരണപ്പെടുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയുമായി ഗര്‍ഭം ധരിച്ച് ഇരിക്കവെയാണ് സീമാ മിശ്ര ശിക്ഷിക്കപ്പെടുന്നത്. നാലര മാസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഇലക്ട്രോണിക് ടാഗ് അണിഞ്ഞാണ് ഇവര്‍ പ്രസവിച്ചത് പോലും! 'ഞാന്‍ നേരിട്ട ബുദ്ധിമുട്ട് ആര്‍ക്കും മനസ്സിലാകില്ല. അയാള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പെ മാപ്പ് പറയാമായിരുന്നു', മിശ്ര ബിബിസിയോട് പറഞ്ഞു. മിശ്രയ്ക്ക് നേരിട്ട ദുരിതം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസ്സിലാക്കിയതെന്ന് പോസ്റ്റ് ഓഫീസ് അന്വേഷണത്തില്‍ ജെന്‍കിന്‍സ് പറഞ്ഞു. സംഭവിച്ചതിനെല്ലാം മാപ്പ് പറയാന്‍ മാത്രമാണ് കഴിയുകയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പല സബ് പോസ്റ്റ്മാസ്റ്റര്‍മാരുടെയും കേസുകളില്‍ വിദഗ്ധ സാക്ഷിയായി ജെന്‍കിന്‍സ് ഹാജരായിരുന്നു. എന്നാല്‍ മനഃപ്പൂര്‍വ്വം നുണ പറഞ്ഞെന്ന സംശയത്തില്‍ ഇയാള്‍ ഇപ്പോള്‍ പോലീസ് അന്വേഷണം നേരിടുന്നുണ്ട്.

 
Other News in this category

 
 




 
Close Window