Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
കഴിഞ്ഞ വര്‍ഷം പ്രതിമാസം അഞ്ചു മില്യണ്‍ രോഗികള്‍ക്ക് ജിപി അപ്പോയിന്റ്‌മെന്റുകള്‍ നിഷേധിക്കപ്പെട്ടതായി കണക്കുകള്‍
reporter

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ ഓരോ മാസവും അഞ്ച് മില്ല്യണ്‍ രോഗികള്‍ക്ക് ജിപി അപ്പോയിന്റ്മെന്റുകള്‍ നിഷേധിക്കപ്പെട്ടതായി പുതിയ കണക്കുകള്‍. 2022 സെപ്റ്റംബറില്‍ രണ്ടാഴ്ച മാത്രം കാത്തിരുന്നാല്‍ മതിയെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയെങ്കിലും, 97 മില്ല്യണ്‍ അപ്പോയിന്റ്മെന്റുകളാണ് രണ്ടാഴ്ചയിലേറെ നീട്ടിവെയ്ക്കേണ്ടി വന്നത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് പോകുമ്പോള്‍ 2029 ആകുന്നതോടെ ആറ് രോഗികളില്‍ ഒരാള്‍ വീതം ജിപിയെ കാണാനായി ഒരു മാസത്തോളം കാത്തിരിക്കേണ്ട ഗതികേട് നേരിടുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ജിപി അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള രാവിലെ 8 മണിയുടെ തിക്കിത്തിരക്ക് അവസാനിപ്പിക്കുമെന്ന് ലേബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ഫാമിലി ഡോക്ടറെ തിരിച്ചുകൊണ്ടുവന്ന്, രോഗബാധിതരാകുമ്പോള്‍ എല്ലാ തവണയും ഒരു ഡോക്ടറോട് തന്നെ സംസാരിക്കാനുള്ള അവസരം ഒരുക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. ആയിരക്കണക്കിന് കൂടുതല്‍ ജിപിമാര്‍ക്ക് പരിശീലനം നല്‍കുന്നതിന് പുറമെ, എന്‍എച്ച്എസ് ആപ്പ് അപ്ഡേറ്റ് ചെയ്ത് രോഗികള്‍ക്ക് ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റ് തീയതി മാറ്റാനുമുള്ള സൗകര്യവും ലഭ്യമാക്കും. 'എന്‍എച്ച്എസിലെ സ്ഥിതി എത്ര മോശമാണെന്ന് ഋഷി സുനാകിന് മനസ്സിലാകുന്നില്ല. കൂടാതെ എന്‍എച്ച്എസിനായി അദ്ദേഹത്തിന് പദ്ധതിയില്ല, കാരണം അദ്ദേഹം എന്‍എച്ച്എസ് ഉപയോഗിക്കുന്നില്ല', പ്രധാനമന്ത്രി ധനികനാണെന്ന് നേരിട്ടല്ലാതെ സൂചിപ്പിച്ച് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഋഷി സുനാക് ഒരു മാസം ജിപി അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നില്ല, അതിനാല്‍ നിങ്ങള്‍ കാത്തിരുന്നാലും അദ്ദേഹത്തിന് ഒന്നുമില്ല. ലേബര്‍ നിക്ഷേപം ലഭ്യമാക്കി, പരിഷ്‌കാരങ്ങള്‍ നടത്തി രോഗികള്‍ക്ക് സമയത്ത് ഡോക്ടറെ കാണാന്‍ അവസരം നല്‍കും, സ്ട്രീറ്റിംഗ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window