Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ 'ജെസ് റൂള്‍': രോഗനിര്‍ണയത്തില്‍ വീഴ്ച വരാതിരിക്കാന്‍ പുതിയ സംവിധാനം
reporter

ലണ്ടന്‍: മൂന്ന് അപ്പോയിന്റ്മെന്റുകള്‍ക്കുശേഷവും രോഗിയുടെ രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിയാത്ത പക്ഷം മറ്റൊരു ഡോക്ടറുടെ സഹായം തേടാന്‍ വഴിയൊരുക്കുന്ന പുതിയ നിയമം ഇംഗ്ലണ്ടില്‍ നടപ്പിലാക്കി. 'ജെസ് റൂള്‍' എന്നറിയപ്പെടുന്ന നിയമം ഈ ആഴ്ച മുതല്‍ എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും.

നിയമത്തിന്റെ പശ്ചാത്തലം

- 2020-ല്‍ 20 തവണ സര്‍ജറിയെ ബന്ധപ്പെട്ട ശേഷവും രോഗനിര്‍ണയം വൈകി മരിച്ച 27കാരി ജെസീക്കാ ബ്രാഡിയുടെ പേരിലാണ് നിയമം.

- സെപ്റ്റംബറില്‍ പ്രാബല്യത്തിലെത്തിയ നിയമം വഴി ഒഴിവാക്കാവുന്ന മരണങ്ങള്‍ തടയുകയും, ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ കണ്ണില്‍പ്പെടാതെ പോകുന്നത് ഒഴിവാക്കാനുമാണ് ലക്ഷ്യം.

പുതിയ നിയമത്തിന്റെ നിര്‍ദ്ദേശങ്ങള്‍

- ഡോക്ടര്‍മാര്‍ രണ്ടാമതൊരു അഭിപ്രായം തേടണം.

- രോഗികളെ നേരില്‍ കണ്ടു പരിശോധന നടത്തണം.

- കൂടുതല്‍ ടെസ്റ്റുകള്‍ നല്‍കണം.

- ഇംഗ്ലണ്ടിലെ 6170 ജിപി പ്രാക്ടീസുകളിലും ഇതുസംബന്ധിച്ച പോസ്റ്ററുകള്‍ പതിപ്പിക്കും.

- രോഗികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാന്‍ പദ്ധതി ഫാമിലി ഡോക്ടര്‍മാരെ പ്രേരിപ്പിക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ജെസീക്കാ ബ്രാഡിയുടെ കേസ്

- എയര്‍ബസില്‍ എഞ്ചിനീയറായിരുന്ന ബ്രാഡി ആറുമാസക്കാലം വയറുവേദന, ശര്‍ദ്ദി, ചുമ, ഭാരം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങളുമായി ജിപി സര്‍ജറിയെ ബന്ധപ്പെട്ടിരുന്നു.

- കൊവിഡ് കാലമായതിനാല്‍ ലോംഗ് കൊവിഡ് ലക്ഷണമാണെന്ന പേരില്‍ അവസ്ഥ ചെറുതാക്കി കാണിച്ചു.

- പിന്നീട് പ്രൈവറ്റ് ഡോക്ടറെ കണ്ടപ്പോള്‍ ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞു.

- എന്നാല്‍ മൂന്ന് ആഴ്ചയ്ക്കകം ബ്രാഡി ആശുപത്രിയില്‍ മരണമടഞ്ഞു

 
Other News in this category

 
 




 
Close Window