Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
റഷ്യയ്ക്കും ചൈനയ്ക്കുമെതിരേ ബ്രിട്ടന്റെ നീക്കം
reporter

ലണ്ടന്‍: ലോകശക്തികളായ റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ ബ്രിട്ടണ്‍. ഇരു രാജ്യങ്ങള്‍ക്കും എതിരായ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി രംഗത്ത് എത്തി. രാജ്യത്തിന്റെ പുതിയ സൈബര്‍ ആന്‍ഡ് ഇലക്ട്രോമാഗ്നറ്റിക് കമാന്‍ഡിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി അദ്ദേഹം രംഗത്ത് എത്തിയത്. കീബോര്‍ഡ് ഇപ്പോള്‍ യുദ്ധത്തിനുള്ള ഒരു ആയുധമാണ് എന്ന് ഹീലി അവകാശപ്പെട്ടതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടണിന്റെ പുതിയ സൈബര്‍ കമാന്‍ഡ്, പ്രതിരോധപരവും ആക്രമണപരവുമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും, ആക്രമണങ്ങളെയും പ്രചാരണ വ്യാപനത്തെയും തടസ്സപ്പെടുത്തുന്നതിനായി ശത്രു സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറുമെന്നും അദ്ദേഹം പറഞ്ഞു. ഇത് റഷ്യ- ചൈന രാജ്യങ്ങളെ ഉദ്ദേശിച്ച് മാത്രമാണെന്നും ജോണ്‍ ഹീലി ചൂണ്ടിക്കാണിച്ചു. മറ്റ് രാജ്യങ്ങളില്‍ ബ്രിട്ടണ്‍ ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു ജോണ്‍ ഹീലിയുടെ പ്രസ്താവന. മറ്റ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അവര്‍ ഇതുവരെ പരസ്യമായി അംഗീകരിച്ചിട്ടില്ലായിരുന്നു. സൈനികര്‍ക്കും ചാരവിമാനങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഇടയില്‍ രഹസ്യാന്വേഷണ പങ്കിടല്‍ സാധ്യമാക്കുന്നതിനായി ഒരു ഡിജിറ്റല്‍ ടാര്‍ഗെറ്റിംഗ് വെബിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ 1 ബില്യണ്‍ പൗണ്ടില്‍ കൂടുതല്‍ (1.35 ബില്യണ്‍ ഡോളര്‍) അനുവദിച്ചിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു .

ബ്രിട്ടണില്‍ ഒരു തന്ത്രപരമായ പ്രതിരോധ അവലോകനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് ഹീലിയുടെ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നത്. റഷ്യയും ചൈനയും ചേര്‍ന്ന് ബ്രിട്ടണെതിരെ നടത്തുന്നതായി ആരോപിക്കപ്പെടുന്ന സൈബര്‍ ആക്രമണങ്ങള്‍ സമ്പദ്വ്യവസ്ഥയുടെയും ദൈനംദിന ജീവിതത്തിന്റെയും അടിത്തറയ്ക്ക് ഭീഷണിയാകുന്നു എന്നാണ് വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന അവലോകനത്തില്‍ പറയുന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന ആരോപണങ്ങള്‍ റഷ്യയും ചൈനയും നിരന്തരം നിഷേധിച്ചിട്ടുണ്ട്. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇരുരാജ്യങ്ങളും വാദിക്കുന്നു. കൂടാതെ, റഷ്യയ്ക്കെതിരെ പടിഞ്ഞാറന്‍ യൂറോപ്പിന്റെ തുടര്‍ച്ചയായ സൈനികവല്‍ക്കരണവും ആക്രമണാത്മക റഷ്യന്‍ വിരുദ്ധ നിലപാടും അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. മാത്രമല്ല, ഏതെങ്കിലും പാശ്ചാത്യ രാജ്യത്തോട് ശത്രുതാപരമായ ആക്രമണോദ്ദേശ്യമില്ലെന്നും റഷ്യ ആവര്‍ത്തിച്ചറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window