Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
ആദ്യം വീട് വാങ്ങുന്നവര്‍ക്ക് മേല്‍ ലേബര്‍ പാര്‍ട്ടി നികുതി ചുമത്തുമെന്ന പ്രഖ്യാപനം വിമര്‍ശനത്തിന് ഇടയാക്കുന്നു
reporter

ലണ്ടന്‍: ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മേല്‍ ലേബര്‍ പാര്‍ട്ടി നികുതി ചുമത്തുമെന്ന് വിമര്‍ശനം. സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കാനുള്ള ടോറികളുടെ വാഗ്ദാനത്തിനൊപ്പം പിടിച്ചുനില്‍ക്കുന്ന ഓഫര്‍ നല്‍കാനില്ലെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചതോടെയാണ് ഈ കുറ്റപ്പെടുത്തല്‍ രൂക്ഷമാകുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി മാറ്റങ്ങള്‍ സംബന്ധിച്ച് ഫണ്ടിംഗ് നല്‍കാതെയുള്ള ഗവണ്‍മെന്റ് വാഗ്ദാനത്തിന് പിന്നാലെ പോകില്ലെന്നാണ് ലേബര്‍ നേതാവ് വ്യക്തമാക്കുന്നത്. ഈ മാസം ആദ്യമാണ് ആദ്യമായി വീട് വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി പരിധി വര്‍ദ്ധിപ്പിക്കുമെന്ന് ഋഷി സുനാക് സ്ഥിരീകരിച്ചത്. 2022-ല്‍ ഈ പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടിലേക്ക് താല്‍ക്കാലികമായി ഉയര്‍ത്തിയിരുന്നു. ഈ പദ്ധതി സ്ഥിരപ്പെടുത്തുകയായിരുന്നു ടോറികളുടെ ലക്ഷ്യം.

അധിക നികുതി ഇല്ലാതെ തന്നെ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ ആയിരങ്ങള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണിത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് സമാനമായ പദ്ധതിയില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. അടുത്ത ഏപ്രില്‍ മാസത്തില്‍ താല്‍ക്കാലിക പദ്ധതി അവസാനിക്കും. ഇതോടെ ലേബര്‍ പാര്‍ട്ടി ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മേല്‍ 11,250 പൗണ്ട് നികുതി ചുമത്തുകയാണ് ചെയ്യുന്നതെന്ന് സീനിയര്‍ ടോറികള്‍ കുറ്റപ്പെടുത്തി. നിലവിലെ ഗവണ്‍മെന്റിന് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാസാക്കാന്‍ കഴിയാതെ പോയ റെന്റേഴ്സ് റിഫോം ബില്ലിലെ സെക്ഷന്‍ 21- അകാരണമായ പുറത്താക്കല്‍ നിരോധനം എപ്പോള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കാനും കീര്‍ തയ്യാറായില്ല. സ്റ്റാമ്പ് ഡ്യൂട്ടി പരിധി നീട്ടി പണിയെടുക്കുന്ന ആളുകള്‍ക്ക് അതിന്റെ ഭാരം ചുമക്കേണ്ടി വരുന്നതായാണ് ലേബര്‍ നേതാവിന്റെ ന്യായം. എന്നാല്‍ ഫസ്റ്റ് ടൈം ബയര്‍ ടാക്സ് ഏര്‍പ്പെടുത്തി ആദ്യമായി വീട് വാങ്ങുന്ന കഠിനാധ്വാനം ചെയ്യുന്നവരെ ശിക്ഷിക്കുകയാണ് ലേബര്‍ ചെയ്യുന്നതെന്ന് ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window